Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശനിദശ മാറാതെ പാര്‍ട്ടി.... ശബരിമലയില്‍ തുടങ്ങി കൊലപാതക രാഷ്ട്രീയത്തില്‍ ഏറെ പേരുദോഷം; അവസാനം സമ്പൂര്‍ണ പരാജയത്തിലേക്ക്; വീണ്ടും മലപോലെ കാര്‍ട്ടൂണും ബിനോയ് വിവാദവും പ്രവാസിയുടെ ആത്മഹത്യയും; എല്ലാം കഴിഞ്ഞ് എം.വി ജയരാജനെ പരസ്യമായി തള്ളി മന്ത്രി മൊയ്തിന്‍

21 JUNE 2019 11:04 AM IST
മലയാളി വാര്‍ത്ത
കണ്ണൂരിലെ മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനാണ് എം.വി. ജയരാജന്‍. മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി പദത്തില്‍ നിന്നാണ് ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായത്. എന്നാല്‍ സെക്രട്ടറിയായതിന് ശേഷം പി. ജയരാജനെ ജയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല കണ്ണൂര്‍ വിവാദത്തിലേക്കും ആയി. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ചുക്കാന്‍ പിടിച്ചത് അന്നത്തെ മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന ജയരാജനെന്ന് എല്ലാവര്‍ക്കുമറിയാം. അത് സമ്പൂര്‍ണ പരാജയമാണെന്ന് തെരഞ്ഞെടുപ്പില്‍ ജനം കാട്ടിക്കൊടുത്തു. ഇതിനിടെ കൊലപാതക രാഷ്ട്രീയവും ഏറെ ചര്‍ച്ചയായി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം നേടിയതോടെ വിശ്വാസികളെ കൂടെ നിര്‍ത്താന്‍ ശ്രമം നടത്തുമെന്ന് പാര്‍ട്ടി തീരുമാനമെടുത്തു.

പക്ഷെ കോടിയേരിയുടെ മകനെതിരെയുള്ള യുവതിയുടെ പരാതിയും പ്രവാസി മലയാളിയുടെ ആത്മഹത്യയും പാര്‍ട്ടി വീണ്ടും പ്രതിരോധത്തിലായി. ഇപ്പോള്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ പോകുകയാണ്. കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി എ.കെ. ബാലനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അടി തുടങ്ങി. അതിന് പിന്നാലെ എം.വി. ജയരാജനും മന്ത്രി എ.സി. മൊയ്തീനും തമ്മിലും അടി തുടങ്ങി.

ആന്തുരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നടപടി മാധ്യമങ്ങളോട് വിശദീകരിച്ച സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനെതിരെയാണ് മന്ത്രി എ.സി മൊയ്തീന്‍ രംഗത്ത് വന്നത്. സര്‍ക്കാര്‍ കാര്യങ്ങള്‍ പരസ്യമാക്കാന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എ.സി മൊയ്തീന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ സാജന്റെ വീട് സന്ദര്‍ശിച്ച എം.വി ജയരാജന്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകിരിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു. പി.കെ ശ്രീമതിയ്ക്കും പി. ജയരാജനും ഒപ്പമാണ് എം.വി ജയരാജന്‍ സാജന്റെ വീട്ടില്‍ എത്തിയത്. സാജന്റേത് പാര്‍ട്ടിക്ക് വേണ്ടപ്പെട്ട കുടുംബമാണെന്നും കണ്‍വന്‍ഷന്‍ സെന്ററിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സി.പി.എം മുന്‍കൈയെടുക്കുമെന്നും എം.വി ജയരാജന്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടികള്‍ വിശദീകരിക്കാന്‍ മന്ത്രി എ.സി മൊയ്തീന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. നഗരസഭാ സെക്രട്ടറി ഗിരീഷ്, അസി. എഞ്ചനീയര്‍ കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി അറിയിച്ചു.

അതേസമയം ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ച കണ്‍വെന്‍ഷന്‍ സെന്ററിനു സമീപം സി.പി.എം. ഓഫീസ് നിര്‍മിച്ചതു പുറമ്പോക്ക് കൈയേറിയെന്ന് ആരോപണം വരുന്നുണ്ട്. ഇതേ പാര്‍ട്ടി ഓഫീസിനു മേല്‍ക്കൂര നിര്‍മിച്ചു നല്‍കിയതാകട്ടെ, ജീവനൊടുക്കിയ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ പാറയിലും! സി.പി.എം. ബക്കളം നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനാണ് ആന്തൂര്‍ നഗരസഭ യാതൊരു മാനദണ്ഡവും പാലിക്കാതെ പെര്‍മിറ്റും ലൈസന്‍സും നല്‍കിയത്.

ബക്കളം പഴയ ദേശീയപാതയോടു ചേര്‍ന്ന്, സാജന്റെ പാര്‍ത്ഥാ ഓഡിറ്റോറിയത്തിന് 50 മീറ്ററടുത്താണു പാര്‍ട്ടി ഓഫീസ്. ഒരാള്‍ സൗജന്യമായി നല്‍കിയ രണ്ടു സെന്റൊഴികെ, ബാക്കി പുറമ്പോക്ക്‌ െകെയേറിയതാണെന്നാണു സൂചന. മൂന്നുനിലകളിലായി, കടമുറി ഉള്‍പ്പെടെയുള്ള കെട്ടിടത്തിനാണു നഗരസഭ വേഗത്തില്‍ അനുമതി നല്‍കിയത്.

കെട്ടിടനമ്പര്‍ ലഭിച്ചതോടെ താഴത്തെ നില വാടകയ്ക്കു നല്‍കി. സി.പി.എം. ഓഫീസിനു സാജന്‍ സാമ്പത്തികസഹായം നല്‍കുമ്പോഴും തൊട്ടടുത്ത് അദ്ദേഹം നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിനു പാര്‍ട്ടി ഭരിക്കുന്ന നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നു. പ്രതിപക്ഷമേയില്ലാതെ, സി.പി.എം. ഒറ്റയ്ക്കു ഭരിക്കുന്ന നഗരസഭയില്‍ പാര്‍ട്ടിക്കാര്‍ക്കുപോലും രണ്ടുനീതി. സാജന്റെ കാര്യത്തില്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ശിപാര്‍ശയുമായി ഇടപെട്ടതാണു നഗരസഭാധ്യക്ഷയെ പ്രകോപിപ്പിച്ചത്.

സി.പി.എം. കേന്ദ്രസമിതിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള. നിങ്ങള്‍ക്കു പിടിപാടുള്ളവരില്‍നിന്നുതന്നെ അനുമതിയും വാങ്ങിക്കോളാനായിരുന്നത്രേ സാജനോടുള്ള ഭീഷണി. പാര്‍ട്ടി ഓഫീസിനു മേല്‍ക്കൂര നിര്‍മിച്ചു നല്‍കിയ സാജന്‍ പാറയിലാണ് പാര്‍ട്ടി ഭരിക്കുന്ന നഗരസഭയുടെ പകപോക്കലിന് ഇരയായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (8 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (9 hours ago)

Malayali Vartha Recommends