യാത്രക്കാർക്ക് കല്ലറയൊരുക്കാൻ പുറപ്പെട്ട് വീണ്ടും കല്ലട ; ഉയരുന്നത് നിരവധി പരാതികൾ

യാത്രക്കാരനെ മർദിച്ചുവെന്ന സംഭവത്തിൽ അന്വേഷണം നേരിടവേ പുതിയ പരാതികൾ നേരിട്ട് കല്ലട ബസ്. നിയമ ലംഘനത്തിന് പിഴ അടച്ചു വന്ന അതേ ബസിലാണ് യുവതിക്ക് നേരെ പീഡന ശ്രമം ഉണ്ടായിരിക്കുന്നത്.
കാസർകോട് തലപ്പാടിയിൽ വച്ച്ചട്ട ലംഘനം നടത്തിയതിനാൽ മോട്ടോർ വാഹന വകുപ്പ് 5000 രൂപ പിഴ അടപ്പിച്ചിരുന്നു. സ്വകാര്യ ബസുകളുടെ സർവീസ് ചട്ടം ലംഘിച്ചു പല സ്ഥലങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റിയതിനാലാണ് പിഴ നൽകിയത്.ആ ബസിലെ ഡ്രൈവർ ജോൺസൺ ആരോപണ വിധേയനായിരിക്കുന്നത്. ഡ്രൈവർ പല തവണ തന്നെ ശല്യം ചെയ്തതായി യുവതി വെളിപ്പെടുത്തി.കണ്ണൂരിൽ നിന്നും മധുരയ്ക്ക് പോകാൻ വന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. എന്നാൽ യാത്രക്കാരി ഇറങ്ങുന്ന സ്ഥലം ചോദിക്കാൻ എത്തിയതാണ് താനെന്നു ഡ്രൈവർ പറഞ്ഞത്.
കല്ലട ബസ് ഹംപിൽ ചാടവേ നിലത്തു വീണു ഇടുപ്പെല്ല് പൊട്ടിയെന്ന പരാതിയുമായി മറ്റൊരു യാത്രക്കാരനും രംഗത്ത് വന്നിരിക്കുന്നു. 2 മണിക്കൂറിൽ ഏറെ വേദന സഹിച്ചു കിടന്നുവെങ്കിലും ബസ് ജീവനക്കാർ തിരിഞ്ഞു നോക്കിയില്ല. ഗുരുതരമായ ആരോപണങ്ങളാണ് കല്ലടക്കു എതിരെ ഇവർ പറയുന്നത്. ശുചിമുറിയിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ കുപ്പിയിൽ കാര്യം സാധിക്കുക എന്നതടക്കമുള്ള മറുപടികളാണ് കിട്ടിയതെന്നു ഇവർ പറയുന്നു. അതെ സമയം യുവതിക്കു നേരെ പീഡനശ്രമം നടന്നതിനാൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്പാനൂർ ഓഫീസിലേക്ക് മാർച്ചു നടത്തി. ബസ് ജീവനക്കാരുടെ അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങളുമായി മുന്നോട്ടു പോകുമെന്ന് അവർ പറഞ്ഞു. അതേ സമയം ഏപ്രിൽ മാസം ബസ് ജീവനക്കാരൻ യാത്രക്കാരനെ മർദിച്ച കേസ് അന്വേഷണം പൂർത്തിയായിട്ടില്ല.
https://www.facebook.com/Malayalivartha



























