ആദ്യം സ്നേഹം നടിച്ച് അടുത്ത് കൂടി... പെണ്‍കുട്ടി വരുന്ന വഴിക്കെല്ലാം കാത്തു നിന്നു, പിന്നാലെ കൂടി പ്രണയാഭ്യര്‍ഥന നടത്തുക തുടങ്ങിയവയെല്ലാം ചെയ്തിട്ടും പെണ്‍കുട്ടിക്ക് ഒരു മാറ്റവുമുണ്ടാകുന്നില്ലെന്നു കണ്ടത്തോടെ യുവാവിന്റെ തനി നിറം പുറത്തായി... അതിന് ശേഷം പീഡന മുറകള്‍ ആരംഭിച്ചു; എന്നെ പ്രേമിക്കണം... ഇല്ലെങ്കിൽ സംഭവിക്കാൻ പോകുന്നത് മറ്റൊന്ന്!! പെണ്‍കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്ന് ഭീഷണി

വിദ്യാര്‍ഥിനിയുടെ പിന്നാലെ നടന്നു നടത്തിയ പ്രണയാഭ്യര്ഥനകള് നിരാകരിച്ചതോടെ ആക്രമണത്തിലേക്ക് കടന്നു. ഇതോടെയാണ് സംഗതി പോലീസ് പോലും ഗൗരവത്തിലെടുത്തത്. ഇത്തരം കാര്യങ്ങള്‍ തുടക്കത്തിലേ അവസാനിപ്പിക്കാന്‍ പോലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മറ്റൊരു സൗമ്യയായി മാറാന്‍ സാധ്യതയുള്ള സംഭവമാണിത്. മുട്ടപ്പള്ളി വേലംപറന്പില് ആല്വിന് വര്‍ഗീസ് (19) ആണ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി റിമാന്‍ഡ് ചെയ്തു.
ഏറെ നാളായി ഒരു കോളജ് വിദ്യാര്‍ഥിനിക്കു പിന്നാലെ നടക്കുകയായിരുന്നു ആല്വിന് ആന്റണി. തനിക്ക് പ്രേമമില്ലെന്നു പെണ്‍കുട്ടി പറഞ്ഞിട്ടും ഇയാള്‍ പിന്മാറിയില്ല. പെണ്‍കുട്ടി വരുന്ന വഴിക്കെല്ലാം കാത്തു നില്ക്കുക, പിന്നാലെ കൂടി പ്രണയാഭ്യര്‍ഥന നടത്തുക തുടങ്ങിയ വയെല്ലാം ചെയ്തിട്ടും പെണ്‍കുട്ടിക്ക് ഒരു മാറ്റവുമുണ്ടാകുന്നില്ലെന്നു കണ്ടപ്പോഴാണ് പീഡന മുറകള്‍ ആരംഭിച്ചത്. കഞ്ചാവ് ലഹരിയില്‍ കോളജിന്റെ മുന്നില്‍ വിദ്യാര്‍ഥികളുടെ കാണ്‍കെ പെണ്‍കുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന യുവാവ് ബസ് സ്റ്റാന്‍ഡിലിട്ട് വീണ്ടും ഉപദ്രവിച്ചു. നാട്ടുകാര്‍ എത്തിയതോടെ ഓടി രക്ഷപ്പെട്ട യുവാവ് പിറ്റേന്ന് വൈകുന്നേരം പെണ്‍കുട്ടി കോളജില്‍ നിന്നും മടങ്ങിയെത്തുന്നതും കാത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്പോഴാണ് പോലീസിന്റെ പിടിയിലായത്. പോലീസ് സ്റ്റേഷനില്‍ വെച്ച് യുവാവ് പോലീസുകാര്‍ക്ക് നേരേ വെല്ലുവിളി മുഴക്കുകയും ആക്രോശിക്കുകയും ചെയ്തു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയേയാണ് യുവാവ് നിരന്തരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പ്രണയിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയിരുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ആദ്യം യുവാവിനെ താക്കീത് ചെയ്ത് വിട്ടിരുന്നെന്ന് പോലീസ് പറഞ്ഞു. വീണ്ടും യുവാവില്‍ നിന്നും ഉപദ്രവമുണ്ടായപ്പോള്‍ പരാതിയെത്തുടര്‍ന്ന് പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ വിരോധത്തില്‍ അടുത്ത ദിവസം യുവാവ് കടന്നുപിടിക്കുകയും മുഖത്തടിക്കുകയും ചെയ്തെന്ന് പെണ്‍കുട്ടി പറയുന്നു.
ഭീതി മൂലം ഇക്കാര്യം പെണ്‍കുട്ടി വീട്ടിലറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് യുവാവ് കോളജിലും ബസ് സ്റ്റാന്‍ഡിലും വെച്ച് വീണ്ടും ഉപദ്രവിച്ചത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുമായി ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തി വീണ്ടും പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ ഒളിവില്‍ പോയ യുവാവ് ഇന്നലെ വൈകുന്നേരം പെണ്കുട്ടിയെത്തുന്ന സ്ഥലത്ത് ബസ് കാത്ത് നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ വിവരമറിയിക്കുകയും പോലീസെത്തി പിടികൂടുകയുമായിരുന്നു. സ്റ്റേഷന് ഹൗസ് ഓഫീസര്‍ സിഐ ദിലീപ് ഖാന്റെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടി അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























