വിവാഹത്തിൽ പങ്കെടുക്കാൻ വാടകരയിലെത്തിയ കുടുംബം രാത്രി തങ്ങിയ ലോഡ്ജിൽ കുളിക്കാൻ കയറിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച് 21കാരൻ; ലോഡ്ജ് അടിച്ച് തകർത്ത് നാട്ടുകാർ
വടകരയിൽ രാത്രി ലോഡ്ജിൽ മുറിയെടുത്ത കുടുംബത്തിലെ പെൺകുട്ടിയുടെ ഫോട്ടോകൾ ബാത്ത് റൂമില്‍ ക്യാമറവച്ച് പകർത്താൻ ശ്രമിച്ച സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ആലക്കൽ റെസിഡൻസി ലോഡ്ജിലെ ജീവനക്കാരൻ വയനാട് ചുണ്ടയിൽ സജേഷിനെയാണ് (21) അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി മുറിയെടുത്ത കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തുനിന്ന് എത്തിയതായിരുന്നു ഇവർ. പുലർച്ചെ യുവതി കുളിക്കുന്നതിനിടെയാണ് ദൃശ്യം പകർത്തിയത്. ബഹളം വച്ചതോടെ ഒപ്പമുള്ള ബന്ധുക്കൾ എത്തി പ്രതിയെ പിടികൂടി
തുടർന്നുണ്ടായ സംഘർഷത്തിൽ ലോഡ്ജ് മുറിയിൽ നാശനഷ്ടങ്ങൾ ഉണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.തുടർന്നു ഇവർ നാട്ടിലേക്ക് മടങ്ങി. മൊബൈൽ ഫോണും ഇവർ കൊണ്ടുപോയി. പൊലീസിലും പരാതി നൽകിയിട്ടില്ല. 2 പേരുടെ ദൃശ്യം പകർത്തിയതായാണ് വിവരം.
ലോഡ്ജിലെ മുറികളിലെ വെന്റിലേഷന് ഗ്ലാസ് ഉണ്ടായിരുന്നില്ല. അവിടെ കൊതുകുവല വച്ച് മറയ്ക്കുകയാണ് ചെയ്തത്. ലോഡ്ജിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ആവശ്യമായ സുരക്ഷിതത്വം ഏർപ്പെടുത്തിയതിന് ശേഷം ലോഡ്ജ് തുറന്നാൽ മതിയെന്നാണ് പൊലീസ് നിലപാട്.
https://www.facebook.com/Malayalivartha