വഫയെ തള്ളിപ്പറയാൻ ശ്രീറാം ഭയപ്പെടുന്നതെന്ത് ? കാറിന്റെ ഇടതുഭാഗമാണ് തകർന്നിട്ടും, കൂടെ സഞ്ചരിച്ച യാത്രക്കാരിയായ വഫയ്ക്ക് പരിക്കുകളില്ല; ഒന്നും തുറന്നു പറയാനാവാതെ ശ്രീറാം പതറുന്നു...

കാറിന്റെ ഇടതുഭാഗമാണ് തകർന്നത്. കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കുകളില്ല. ഇതെങ്ങനെയാണെന്ന് പോലീസ് പരിശോധിക്കണമെന്ന് ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ പറഞ്ഞു. വണ്ടിയോടിച്ചത് ശ്രീറാം ആണോയെന്ന ചോദ്യത്തിന് അത് അന്വേഷണ സംഘം വ്യക്തമാക്കട്ടേയെന്നാണ് ശ്രീറാമിന്റെ നിലപാട്. വഫയെ തള്ളിപ്പറയാൻ ശ്രീറാം ഭയപ്പെടുന്നതെന്ത്?
ശ്രീറാം കേസ് കൂടുതൽ ദുരൂഹമാവുകയാണ്. ആരെങ്കിലും ശ്രീറാമിനെ കുടുക്കിയതാണോ, അതോ വഫയും ശ്രീരാമുമായുള്ള എന്തെങ്കിലും പ്രശനം വളർന്ന് വാഹനം കൈ വിട്ടു പോയതാണോ? അടുത്ത സുഹൃത്തുക്കളോട് ശ്രീറാം ഇപ്പോഴും ഉറപ്പിച്ചു പറയുന്നത് വഫയാണ് കാർ ഓടിച്ചത് എന്നാണ്. ശ്രീറാം ചോദിക്കുന്നത് ഇത് മാത്രം, കാറിന്റെ ഇടതു വശം ഇടിച്ചു തകർന്നിട്ടും ഒരു പോറല് പോലുമേൽക്കാതെ വഫ എങ്ങനെ രക്ഷപെട്ടു. കേസിൽ കൂടുതൽ ദുരൂഹമായതെന്തോ ഒളിഞ്ഞിരിക്കുന്നു എന്ന് വ്യക്തം. കഴിഞ്ഞ ദിവസം ഒരു ചാനലിലെത്തി വഫ നടത്തിയ ഇന്റർവ്യൂ പോലും കരുതിക്കൂട്ടിയാണത്രെ.
ശ്രീറാം കേസിൽ അകപ്പെട്ട യുവതിക്ക് ശ്രീറാമുമായി വളരെ നേരത്തെ ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇനി നായിക പറയുന്നതാണ് സത്യമെന്ന് കരുതുക. രാത്രി ഒരു മണിക്ക് അടുത്ത് പരിചയമില്ലെന്ന് നായിക പറയുന്ന പുരുഷന് വേണ്ടി കാറുമായി ചെന്നയാളാണ് കഥാപാത്രം. അധികാരത്തിലിരിക്കുന്ന ഗ്ലാമർ താരങ്ങളുമായി അടുത്ത ചങ്ങാത്തം സ്ഥാപിക്കുന്ന സ്വഭാവമാണ് യുവതിക്കുള്ളത്. വി ഐ പികൾക്ക് ഗുഡ്മോണിംഗും ശുഭരാത്രിയുമെന്നും നേരുന്നത് തെറ്റല്ല. എന്നാൽ അത്തരം പ്രലോഭനങ്ങളിൽ വീഴാതിരിക്കാനുള്ള ധാർമ്മിക ബാധ്യത ഉദ്യോഗസ്ഥർക്കുണ്ട്.
എന്നാൽ സിവിൽ സർവീസിൽ കടന്നുകൂടുന്നതോടെ എല്ലാമായി എന്നു കരുതുന്നവർ പൂർണമായും ഓരോ അബദ്ധങ്ങളിൽ പതിക്കും. ഇവിടെ ശ്രീറാമും എന്തൊക്കെയോ ഒളിക്കുന്നു എന്ന് വ്യക്തം. ഇവിടെയാണ് പൊലീസിലെ തന്നെ ചിലർ ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ദുരൂഹതകൾ കാണുന്നത്. ഇടതു വാസം ഇടിച്ചു തകർന്ന വാഹനത്തിൽ നിന്ന് ഡ്രൈവർ സീറ്റിലൂടെ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. ശ്രീറാം കാറിന്റെ ഡ്രൈവർ സീറ്റിലൂടെ പൂറത്തിറങ്ങുന്നതാണ് ദൃക്‌സാക്ഷികൾ കണ്ടത്. എന്തുകൊണ്ട് പോലീസ് സി സി ടി വി ദൃശ്യങ്ങൾ പുറത്തു വിടാത്തത് എന്നും ദുരൂഹമാണ്. ഇവിടെ എന്തൊക്കെയോ സംശയിക്കേണ്ടിയിരിക്കുന്നു എന്ന് വ്യക്തം.
ശ്രീറാം വാഹനം ഓടിച്ചത് അമിത വേഗതയിലാണെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മദ്യപിച്ചില്ലെങ്കിലും നരഹത്യ വകുപ്പ് നലനിൽക്കുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. അപകടം നടക്കാൻ സാധ്യതയുള്ള സ്ഥലം പ്രതിക്ക് അറിയാമായിരുന്നുവെന്നും സർക്കാർ കോടതിയെ ധരിപ്പിച്ചു.
ആഗസ്റ്റ് മൂന്ന് ശനിയാഴ്ച രാത്രി ഒരു മണിക്കാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീർ സഞ്ചരിച്ച ബൈക്കിനു പിന്നിൽ മുൻ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനം ഇടിച്ചത്. ബഷീർ തത്ക്ഷണം കൊല്ലപ്പെട്ടു. അമിത വേഗതയിലെത്തിയ വാഹനം ബഷീറിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ശ്രീറാമിനെ മദ്യം മണക്കുന്നുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി. മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ താൻ മദ്യപിച്ചല്ല വാഹനം ഓടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമൻ ഹൈക്കോടതിയിൽ. രക്തപരിശോധനയിൽ മദ്യം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും വെങ്കിട്ടരാമൻ കോടതിയിൽ പറഞ്ഞു. ജാമ്യം റദ്ദാക്കുന്നത് അപൂർവ്വ സാഹചര്യത്തിൽ മാത്രമാണെന്നും പ്രതി കോടതിയിൽ വ്യക്തമാക്കി. എന്തുകൊണ്ടാണ് ശ്രീറാമിന്റെ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം പരിശോധിക്കാൻ പോലീസ് ഇത്രയേറെ കളിച്ചതെന്ന് ഇപ്പോഴും ദുരൂഹം.
https://www.facebook.com/Malayalivartha


























