Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്; റിമാന്‍ഡില്‍ കഴിയുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

20 AUGUST 2019 07:12 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എസ് എഫ് ഐ പ്രവര്‍ത്തകരും കോളജ് യൂണിറ്റ് അംഗങ്ങളും നാലു മുതല്‍ ആറ് വരെ പ്രതികളുമായ കുളത്തുപ്പുഴ സ്വദേശി അദ്വൈത് മണികണ്ഠന്‍ , നെയ്യാറ്റിന്‍കര സ്വദേശി ആരോമല്‍. എസ്. നായര്‍ , കിളിമാനൂര്‍ സ്വദേശി ആദില്‍ മുഹമ്മദ് , എട്ടാം പ്രതി നേമം സ്വദേശി ഇജാബ് , പതിനാലാം പ്രതി ബി എ അറബിക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി മുന്നാനക്കുഴി സ്വദേശി സ്വഫ് വാന്‍ എന്നിവര്‍ക്കാണ് ജില്ലാ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തില്‍ വിട്ടയച്ചാല്‍ പ്രതികള്‍ വീണ്ടും കലാപത്തിന് കോപ്പുകൂട്ടുമെന്ന പ്രോസിക്യൂഷന്റെ ആശങ്ക കണക്കിലെടുത്ത് കര്‍ശന വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികളെ ജാമ്യത്തില്‍ വിട്ടയക്കാന്‍ ഉത്തരവിട്ടത്.

ഓരോ പ്രതികളും അമ്പതിനായിരം രൂപയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവും കീഴ്‌ക്കോടതിയില്‍ ജാമ്യ ബോണ്ടായി കെട്ടി വയ്ക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. തെളിവുകള്‍ നശിപ്പിക്കരുത്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി പ്രതികളെ വീണ്ടും ജയിലിലടയ്ക്കുമെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി. അഞ്ച് പ്രതികളും ഉപാധി പ്രകാരമുള്ള ജാമ്യ ബോണ്ട് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കുന്ന മുറക്ക് ജാമ്യത്തില്‍ വിട്ടയക്കാനാണുത്തരവ്.

ജൂലൈ മാസം പന്ത്രണ്ടാം തീയതി പട്ടാപ്പകല്‍ 11.30 മണിക്കാണ് നഗരമധ്യത്തിലെ പാളയം യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസിനുള്ളില്‍ വച്ച് മുപ്പതോളം വരുന്ന എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ കലാപമുണ്ടാക്കി എസ് എഫ് ഐ പ്രവര്‍ത്തകനായ മൂന്നാം വര്‍ഷ ബി എ പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ അഞ്ചു പ്രതികള്‍ തടഞ്ഞുവെച്ച് രണ്ടാം പ്രതി നസീം പിടിച്ചു വച്ച ശേഷം അപകടകരമായ കത്തി കൊണ്ട് ഒന്നാം പ്രതി ശിവരഞ്ജിത്ത് നെഞ്ചില്‍ രണ്ടു പ്രാവശ്യം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭരണ സിരാകേന്ദ്രമായ ഗവ: സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള യൂണിവേഴ്‌സിറ്റി കോളേജില്‍ രാവിലെ 10 മണിയോടെ കലാപം പൊട്ടിപ്പുറപ്പെട്ട് 11.30 ഓടെ കത്തിക്കുത്തില്‍ കലാശിച്ചത്. ലഹളക്ക് മുന്നോടിയായി എസ്എഫ്‌ഐക്കാര്‍ കോളേജ് കവാടം അകത്തു നിന്നു താഴിട്ടു പൂട്ടി. 10 മണിക്ക് തന്നെ കോളേജധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. വൈകി പോലിസെത്തിയെങ്കിലും കോളേജ് വളഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്തില്ല.

നസീമും ശിവരഞ്ജിത്തും കോളേജ് മതില്‍ ചാടിക്കടന്ന് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ സ്റ്റഡി സെന്ററിലേക്കും തുടര്‍ന്ന് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്താല്‍ മാറി നിന്നതും കന്റോണ്‍ പോലിസിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെയായിരുന്നു. ഇരുവരും ഒളിവില്‍ പോയതായി പോലീസ് മാധ്യമങ്ങളോടു വിശദീകരിച്ചുവെങ്കിലും ഇവര്‍ നഗരത്തില്‍ തന്നെ സ്വൈര വിഹാരം നടത്തുന്നത് അറിയാത്ത മട്ടില്‍ കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നു. ഭരണകക്ഷിയില്‍ ഉന്നത സ്വാധീനമുള്ള ഇരുവരും ജൂലൈ15 ന് പുലര്‍ച്ചെ കേശവദാസപുരത്ത് വെച്ച് പോലീസുകാരുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം പിടികൊടുക്കുകയായിരുന്നു . ആഭ്യന്തര വകുപ്പില്‍ ഉന്നത സ്വാധീനമുള്ള ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും മുഖം രക്ഷിക്കാനായി അറസ്റ്റ് നാടകം അരങ്ങേറിയത്. 14 ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും കേസിലെ നാലും അഞ്ചും ആറും പ്രതികളുമായ അദ്വൈത് മണികണ്ഠന്‍ , ആരോമല്‍ , ആദില്‍ മുഹമ്മദ് എന്നിവര്‍ മുന്‍ നിശ്ചയ പ്രകാരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ കീഴങ്ങെിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (2 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (3 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (3 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (3 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (3 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (9 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (10 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (10 hours ago)

Malayali Vartha Recommends