Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്; റിമാന്‍ഡില്‍ കഴിയുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

20 AUGUST 2019 07:12 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എസ് എഫ് ഐ പ്രവര്‍ത്തകരും കോളജ് യൂണിറ്റ് അംഗങ്ങളും നാലു മുതല്‍ ആറ് വരെ പ്രതികളുമായ കുളത്തുപ്പുഴ സ്വദേശി അദ്വൈത് മണികണ്ഠന്‍ , നെയ്യാറ്റിന്‍കര സ്വദേശി ആരോമല്‍. എസ്. നായര്‍ , കിളിമാനൂര്‍ സ്വദേശി ആദില്‍ മുഹമ്മദ് , എട്ടാം പ്രതി നേമം സ്വദേശി ഇജാബ് , പതിനാലാം പ്രതി ബി എ അറബിക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി മുന്നാനക്കുഴി സ്വദേശി സ്വഫ് വാന്‍ എന്നിവര്‍ക്കാണ് ജില്ലാ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തില്‍ വിട്ടയച്ചാല്‍ പ്രതികള്‍ വീണ്ടും കലാപത്തിന് കോപ്പുകൂട്ടുമെന്ന പ്രോസിക്യൂഷന്റെ ആശങ്ക കണക്കിലെടുത്ത് കര്‍ശന വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികളെ ജാമ്യത്തില്‍ വിട്ടയക്കാന്‍ ഉത്തരവിട്ടത്.

ഓരോ പ്രതികളും അമ്പതിനായിരം രൂപയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവും കീഴ്‌ക്കോടതിയില്‍ ജാമ്യ ബോണ്ടായി കെട്ടി വയ്ക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. തെളിവുകള്‍ നശിപ്പിക്കരുത്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി പ്രതികളെ വീണ്ടും ജയിലിലടയ്ക്കുമെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി. അഞ്ച് പ്രതികളും ഉപാധി പ്രകാരമുള്ള ജാമ്യ ബോണ്ട് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കുന്ന മുറക്ക് ജാമ്യത്തില്‍ വിട്ടയക്കാനാണുത്തരവ്.

ജൂലൈ മാസം പന്ത്രണ്ടാം തീയതി പട്ടാപ്പകല്‍ 11.30 മണിക്കാണ് നഗരമധ്യത്തിലെ പാളയം യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസിനുള്ളില്‍ വച്ച് മുപ്പതോളം വരുന്ന എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ കലാപമുണ്ടാക്കി എസ് എഫ് ഐ പ്രവര്‍ത്തകനായ മൂന്നാം വര്‍ഷ ബി എ പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ അഞ്ചു പ്രതികള്‍ തടഞ്ഞുവെച്ച് രണ്ടാം പ്രതി നസീം പിടിച്ചു വച്ച ശേഷം അപകടകരമായ കത്തി കൊണ്ട് ഒന്നാം പ്രതി ശിവരഞ്ജിത്ത് നെഞ്ചില്‍ രണ്ടു പ്രാവശ്യം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭരണ സിരാകേന്ദ്രമായ ഗവ: സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള യൂണിവേഴ്‌സിറ്റി കോളേജില്‍ രാവിലെ 10 മണിയോടെ കലാപം പൊട്ടിപ്പുറപ്പെട്ട് 11.30 ഓടെ കത്തിക്കുത്തില്‍ കലാശിച്ചത്. ലഹളക്ക് മുന്നോടിയായി എസ്എഫ്‌ഐക്കാര്‍ കോളേജ് കവാടം അകത്തു നിന്നു താഴിട്ടു പൂട്ടി. 10 മണിക്ക് തന്നെ കോളേജധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. വൈകി പോലിസെത്തിയെങ്കിലും കോളേജ് വളഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്തില്ല.

നസീമും ശിവരഞ്ജിത്തും കോളേജ് മതില്‍ ചാടിക്കടന്ന് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ സ്റ്റഡി സെന്ററിലേക്കും തുടര്‍ന്ന് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശത്താല്‍ മാറി നിന്നതും കന്റോണ്‍ പോലിസിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെയായിരുന്നു. ഇരുവരും ഒളിവില്‍ പോയതായി പോലീസ് മാധ്യമങ്ങളോടു വിശദീകരിച്ചുവെങ്കിലും ഇവര്‍ നഗരത്തില്‍ തന്നെ സ്വൈര വിഹാരം നടത്തുന്നത് അറിയാത്ത മട്ടില്‍ കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നു. ഭരണകക്ഷിയില്‍ ഉന്നത സ്വാധീനമുള്ള ഇരുവരും ജൂലൈ15 ന് പുലര്‍ച്ചെ കേശവദാസപുരത്ത് വെച്ച് പോലീസുകാരുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം പിടികൊടുക്കുകയായിരുന്നു . ആഭ്യന്തര വകുപ്പില്‍ ഉന്നത സ്വാധീനമുള്ള ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും മുഖം രക്ഷിക്കാനായി അറസ്റ്റ് നാടകം അരങ്ങേറിയത്. 14 ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും കേസിലെ നാലും അഞ്ചും ആറും പ്രതികളുമായ അദ്വൈത് മണികണ്ഠന്‍ , ആരോമല്‍ , ആദില്‍ മുഹമ്മദ് എന്നിവര്‍ മുന്‍ നിശ്ചയ പ്രകാരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ കീഴങ്ങെിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇസ്ലാമാബാദ് പള്ളിയിലെ സ്‌ഫോടനിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍  (3 hours ago)

നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് 6 വര്‍ഷം തടവുശിക്ഷ  (3 hours ago)

ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ  (3 hours ago)

ബെംഗളൂരുവില്‍ ബോഡിബില്‍ഡറും ജിം പരിശീലകനുമായ 26 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍  (3 hours ago)

മേയര്‍ വി.വി. രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക്  (3 hours ago)

കേരളസാരിയില്‍ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍  (3 hours ago)

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (3 hours ago)

ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് അമിത് ഷാ  (3 hours ago)

മനഃപൂര്‍വ്വം തന്റെ കുടുംബത്തിനെതിരെ വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തിയെന്ന് പരാതി നല്‍കി ബിനോയ് വിശ്വം  (4 hours ago)

അമ്മ ഫോണ്‍ കൊടുത്തില്ല;16 വയസുകാരന്‍ ജീവനൊടുക്കി  (4 hours ago)

കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണു  (5 hours ago)

രാഹുൽ പഴയ ഫോമിൽ..! ഷഹനാസ് വിട്ട കുമിള തകർത്ത് എറിഞ്ഞു..!താത്തൂനെ കോഴിക്കോട് കടാപ്പുറത്ത് മുക്കി ..! 10 കോടി സെറ്റ്  (6 hours ago)

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (9 hours ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (9 hours ago)

Malayali Vartha Recommends