സന്ദേശമെത്തിയത് പാകിസ്ഥാനിൽ നിന്ന് തന്നെ; കൊല്ലം കളക്ടറേറ്റ് കൺട്രോൾ റൂമിലെ മൊബൈൽ നമ്പരിലേക്ക് ഇന്ത്യാ വിരുദ്ധ വാട്സ് ആപ്പ് സന്ദേശമെത്തിയത് പാകിസ്ഥാനിലെ ഫോണില്‍ നിന്ന് തന്നെയാണെന്ന് സൈബര്‍ സെല്‍

കൊല്ലം കളക്ടറേറ്റ് കൺട്രോൾ റൂമിലെ മൊബൈൽ നമ്പരിലേക്ക് ഇന്ത്യാ വിരുദ്ധ വാട്സ് ആപ്പ് സന്ദേശമെത്തിയത് പാകിസ്ഥാനിലെ ഫോണില്‍ നിന്ന് തന്നെയാണെന്ന് സൈബര്‍ സെല്‍ വ്യക്തമാക്കി. കൊല്ലം വെസ്റ്റ് പൊലീസ് സംഭവത്തില്‍ ഐ.ടി ആക്‌ട് പ്രകാരം കേസെടുത്ത് സൈബര്‍ സെല്ലിന് കൈമാറി. ഇന്ത്യാ വിരുദ്ധ വാട്സ് ആപ്പ് സന്ദേശമെത്തിയത് പാകിസ്ഥാനിലെ ഫോണില്‍ നിന്നായത്കൊണ്ടുതന്നെ സംഭവത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. സ്‌റ്റേറ്റ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും രംഗത്ത് എത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ സേവനദാതാവായ മൊബൈല്‍ കമ്ബനിയാണ് ഫോണിന്റെ ഉടമയെ സംബന്ധിച്ച വിവരം നല്‍കേണ്ടത്. എന്നാല്‍ ഇക്കാര്യം അനായാസമല്ലെന്നാണ് പൊലീസ് പക്ഷം.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കൊല്ലം കളക്ടറേറ്റ് കൺട്രോൾ റൂമിലെ മൊബൈൽ നമ്പരിലേക്ക് സന്ദേശമെത്തിയത്. മലയാളം ഇംഗ്ലീഷിലെഴുതുന്നത് പോലെ ഹിന്ദിയും ഉറുദുവും കലർന്ന ഭാഷ ഇംഗ്ലീഷിലാക്കിയ രീതിയിലായിരുന്നു സന്ദേശം. ഹിന്ദുസ്ഥാൻ മുർദ്ദാബാദ്, കാശ്മീരിൽ നിന്ന് ഇന്ത്യൻ സേനയെ പിൻവലിക്കുക എന്നിങ്ങനെയാണ് സന്ദേശം തുടങ്ങുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും എതിരെ ശക്തമായ വിമർശനങ്ങളുണ്ട്. അതേസമയം പാകിസ്ഥാനിലെ നമ്പർ ഹാക്ക് ചെയ്ത് ഇന്ത്യയിൽ നിന്ന് സന്ദേശമയച്ചതാണോയെന്നും സംശയവുമുണ്ട്.
തീവ്രവവാദ സംഘടനയായ ഐസിസ് അനുകൂല വാട്സ്‌അപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി അടുത്തിടെ സൈബര്‍ സെല്ലിന് വിവരം ലഭിച്ചിരുന്നു. മൂന്ന് മാസം മുന്‍പ് ഈ ഗ്രൂപ്പിന്റെ ലിങ്ക് ജില്ലയില്‍ പലരുടെയും വാട്സ് ആപ്പ് നമ്ബരിലേക്ക് എത്തിയിരുന്നു. സൈബര്‍ സെല്‍ ഈ ലിങ്ക് ഉപയോഗിച്ച് നുഴഞ്ഞ് കയറിയതിന് പിന്നാലെ ഗ്രൂപ്പ് അപ്രത്യക്ഷമാകുകയും ചെയ്തു.
ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പൊരുത്തക്കേട് കൂടുതൽ ശക്തമാകുകയാണ്. ഇന്ത്യാ പാക് ബന്ധം അനുദിനം വഷളായികൊണ്ടിരിക്കുകയാണ്. കാശ്‌മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താന് തമ്മിൽ ഒളിപ്പോര് തുടങ്ങയിട്ടു ദിനങ്ങളായി.
എല്ലാ രാജ്യങ്ങളും കശ്മീർ വിഷയം പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ഉഭയ കക്ഷി പ്രശ്നമാണെന്ന് പറഞ്ഞിരുന്നു. കശ്മീരിന്റെ പദവി പിൻവലിച്ചതിനു പിന്നാലെ പാകിസ്താന്റെ രോക്ഷം ഉയരുകയായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനങ്ങളിൽ പാകിസ്ഥാൻ അത്ര സന്തോഷത്തിലല്ലായിരുന്നു . കശ്മീരീനെ ഓർത്തുള്ള സങ്കടം പാകിസ്ഥാൻ പ്രധാന മന്ത്രി പ്രകടിപ്പിച്ചിരുന്നു . , ജമ്മു കശ്മീരിലെ നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ദുരവസ്ഥയിൽ ഇന്ന് നമ്മൾ ദു:ഖിതരാണ്, കശ്മീരി സഹോദരന്മാർക്കൊപ്പം നമ്മൾ നിൽക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നതായും ഇമ്രാൻ ഖാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കിയതിൽ പാകിസ്ഥാന്റെ പരാതികൾ അവസാനിക്കുന്നില്ല.
ആർട്ടിക്കിൾ 370 പിൻവലിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളലിന്റെ ആഴം കൂടിയിരുന്നു. പാകിസ്താനെ സംബന്ധിച്ചു നരേന്ദ്ര മോദി സർക്കാർ എടുത്ത ഈ തീരുമാനം ഒട്ടും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു. പാകിസ്ഥാന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കൽ. ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ പാക്കിസ്ഥാണ് ഇന്ത്യയോട് സ്വീകരിച്ച നടപടികൾ രൂക്ഷമായിരുന്നു. ഇന്ത്യയുമായുള്ള പല ബന്ധങ്ങളും പാകിസ്ഥാൻ നിർത്തിവച്ചിരുന്നു. വ്യാപകമായ അക്രമങ്ങൾ നടത്താനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ നടത്തിയിരുന്നു. . പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























