അമേരിക്ക പോലെ ഇന്ത്യയായാൽ തരൂർ എന്നേ ഇന്ത്യൻ പ്രസിഡന്റ് ആയേനെ...വൈറലായി കുറിപ്പ്

മോദി സ്തുതിയുടെ പേരിൽ ഇപ്പോൾ മാധ്യമങ്ങളുടെ ചർച്ച വിഷയം എന്നത് ശശി തരൂർ തന്നെയാണ്. ജയറാം രമേശും മനു അഭിഷേക് സിഗ്‌വിയും മോദിയെ പ്രശംസിച്ചിരുന്നു എങ്കിലും എന്തുകൊണ്ട് തരൂർ എന്ന സംശയമാണ് എപ്പോൾ ഉയരുന്നത്. അതിനെല്ലാം ഉത്തരം എന്നോണം ഒരു ഫേസ്ബുക് കുറിപ്പ് വൈറലാകുകയാണ്. അമേരിക്ക എന്നതുപോലെ ഇന്ത്യയിലും പ്രസിഡൻഷ്യൽ സംവിധാനമായിരുന്നുവെങ്കിൽ ശശി തരൂർ എന്നേ പ്രസിന്റാകുമായിരുന്നുവെന്ന് യു.എന്നിലെ ദുരന്തനിവാരണവിഭാഗം തലവനും മലയാളിയുമായ മുരളീ തുമ്മരുകുടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് . തരൂരിനെതിരെ സ്വപക്ഷത്തു നിന്നുള്ള ആക്രമണം കാണുമ്പോൾ കഷ്ടം മാത്രമാണ് തോന്നുന്നത്. നമ്മുടെ സംവിധാനങ്ങൾ തരൂരിന്റെ കഴിവുകൾ മുഴുവനായി ഉപയോഗിക്കാൻ പറ്റുന്നിടത്ത് എത്തിച്ചില്ലെങ്കിൽ അതിന്റെ നഷ്ടം അദ്ദേഹത്തിന് മാത്രമല്ല, സമൂഹത്തിന് മൊത്തമാണെന്നും തുമ്മാരുകുടി വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
ശശി തരൂരിനെതിരെ നടക്കുന്ന ഫ്രണ്ട്ലി ഫയർ (സ്വപക്ഷത്ത് നിന്നുള്ള ആക്രമണം) കാണുമ്പോൾ കഷ്ടം മാത്രമാണ് തോന്നുന്നത്. രാഷ്ട്രീയത്തിലും, അന്താരാഷ്ട്രീയത്തിലും, പ്രസംഗത്തിലും, എഴുത്തിലും ഇന്ത്യയിലെ ആദ്യത്തെ മൂന്ന് ആളുകളിൽ എണ്ണപ്പെടുന്ന ആളാണ് അദ്ദേഹം. ഇതെല്ലം കൂടി എണ്ണിയാൽ ശശി തരൂരിന് തുല്യം ശശി തരൂർ മാത്രമേ ഇന്ന് ഇന്ത്യയിൽ ഉള്ളൂ. ലോകത്ത് തന്നെ ഇത്തരം പ്രതിഭകൾ അപൂർവ്വമാണ്.അദ്ദേഹം മൂന്നാം തവണയും ജനപിന്തുണ നേടി വിജയിച്ച് ലോകസഭയിലെത്തി രാഷ്ട്രീയമായി മുകളിലേക്ക് കുതിക്കുന്ന കാലമാണിത്. പുതിയ ലോകസഭയിൽ അദ്ദേഹം നടത്തുന്ന പ്രസംഗങ്ങൾ, അതിന് വേണ്ടി ചെയ്ത ഗവേഷണം കൊണ്ടും അദ്ദേഹം പ്രസംഗിക്കുന്ന രീതികൊണ്ടും എല്ലാവരും ശ്രദ്ധിക്കുന്നു. നവ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഇന്ത്യയുടെ മുക്കിലും മൂലയിലും എത്തിക്കുന്നു. വാസ്തവത്തിൽ ഇന്ത്യയിലെ നേതാക്കന്മാരുമായല്ല, അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമയും ആയിട്ടാണ് എനിക്കദ്ദേഹത്തിന്റെ താരതമ്യം എപ്പോഴും തോന്നിയിട്ടുള്ളത്. അമേരിക്ക പോലെ ഒരു പ്രസിഡൻഷ്യൽ സംവിധാനമായിരുന്നു ഇന്ത്യയിലെങ്കിൽ അദ്ദേഹം എന്ന് പ്രസിഡന്റായി എന്ന് ചോദിച്ചാൽ മതി.അടുത്ത അഞ്ചു വർഷം അദ്ദേഹത്തിന് ചരിത്രപരമായ നിയോഗമാണ്. എന്താണ് പുതിയ കാലത്തെ നേതാവ് എന്ന് ഇന്ത്യയെ കാണിച്ചു കൊടുക്കാൻ പറ്റിയ സമയമാണ്.
https://www.facebook.com/Malayalivartha


























