ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിൽ എൻ ഐ എ യുടെ പരിശോധന .കേരളത്തിലും സുരക്ഷാ നിർദ്ദേശം

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിൽ എൻ ഐ എ യുടെ പരിശോധന . ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനായി കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.പരിശോധന നടക്കുന്ന മേഖലകളില്‍ തമിഴ്‌നാട് പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ അടുത്ത മാസം 8 വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ് ഉള്ളത് . ഈ ദിവസം വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പോലീസ് അറിയിച്ചു.
അര്‍ധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പോലീസുകാരെയാണ് സുരക്ഷാ ഒരുക്കാനായി തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. കൂടാതെ കേരളം ,പുതുച്ചേരി , ഡൽഹി , കര്‍ണ്ണാടക, ആന്ധ്ര, ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലും ഭീകരാക്രമണ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്
രണ്ട് സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആക്രമണം നടത്താനാണ് ഭീകരരുടെ ഉദ്ദേശമെന്നും എൻ.ഐ.എ സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഭീകരവാദ സംഘടനകളുടെ സന്ദേശങ്ങൾ ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ചു. കൊച്ചിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.
പാകിസ്താന്‍ പരിശീലനം നേടിയ എസ്.എസ്.ജി കമാന്‍റോകളോ, ഭീകരരോ തീരപ്രദേശങ്ങളിലൂടെ നുഴഞ്ഞ് കയറിയേക്കാമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഗുജറാത്തിലെ കച്ച്, കണ്ട്‍ല അടക്കമുള്ള തീര പ്രദേശങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കനത്ത ജാഗ്രത നിര്‍ദേശം നിലനിൽക്കുന്നുണ്ട്
സാമുദായിക കലാപങ്ങളോ ഭീകരാക്രമണോ നടത്താന്‍ പാകിസ്താന്‍ ലക്ഷ്യമിടുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ചെറു ബോട്ടുകളിലൂടെ ഗുജറാത്തിലെ കച്ച് വഴി ഭീകരർ ഇന്ത്യന്‍ തീരത്ത് എത്തുമെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തതില്‍ ബിഎസ്എഫ്, കോസ്റ്റ്ഗാര്‍ഡ്, വിവിധ സുരക്ഷ ഏജന്‍സികള്‍ എന്നിവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഗുജറാത്തിലെ മുണ്ട്ര തീരത്തുള്ള കപ്പലുകള്‍ക്ക് വേണ്ട സുരക്ഷ ഏര്‍പ്പെടുത്തിയതായി അദാനി പോര്‍ട്ട്സ് വ്യക്തമാക്കി. അതേസമയം കറാച്ചിയില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി പാകിസ്ഥാന്‍ സൈനീക വക്താവ് അറിയിച്ചു. 290 കിലോമീറ്റര്‍ ദൂര പരിധിയുളള മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഗസ്നവി എന്ന മിസൈലാണിതെന്നും, പരീക്ഷണം വിജയകരമായിരുന്നുവെന്നും പാക് സൈനിക വക്താവ് അറിയിച്ചു.എന്നാൽ ഏതു തരത്തിലുള്ള ആക്രമണവും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ പാകിസ്താന്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നിലനില്‍ക്കെ, പാകിസ്താന്‍ മിസൈല്‍ പരീക്ഷണം നടത്തിയത് ഇന്ത്യ ഗൌരവമായാണ് കാണുന്നത്. അതെ സമയം ഇസ്രായേലില്‍ നിന്ന് വീര്യം കൂടിയ 100 സ്‌പൈസ് ബോംബുകൾ കൂടി അടുത്തമാസം പകുതിയോടെ ഇന്ത്യയിൽ എത്തും
https://www.facebook.com/Malayalivartha


























