Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര തർക്കത്തിലേക്ക് സർക്കാരില്ല; തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അനന്തശായി ബാല സദനം പ്രവർത്തിക്കുന്ന കെട്ടിടം ആർ.എസ്.എസ് കൈയേറിയിട്ടും സർക്കാർ ഇടപെടുന്നില്ല

16 SEPTEMBER 2019 01:49 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അനന്തശായി ബാല സദനം പ്രവർത്തിക്കുന്ന കെട്ടിടം ആർ.എസ്.എസ് കൈയേറിയിട്ടും സർക്കാർ ഇടപെടുന്നില്ല. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം അധികൃതർ പോലീസിന് കത്ത് നൽകിയിട്ടും നടപടിയില്ല. അതിനിടെ വസ്തു യഥാർത്ഥ അവകാശികൾക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഡി.സി.സി രംഗത്തെത്തി.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുഞ്ചിറ മഠം സ്വാമിയാരുടെ കെട്ടിടം സർക്കാരിന് ഒഴിപ്പിക്കാൻ താത്പര്യമുണ്ടെങ്കിലും ശബരിമലക്ക് ശേഷം പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോലീസ് ഇടപെടൽ നടത്തി വിവാദമുണ്ടാക്കാൻ സർക്കാരിന് താത്പര്യമില്ല. സംഭവത്തിൽ സർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മേധാവി സർക്കാരിന് വിശ്വസ്തനാണ്. അതുകൊണ്ടു തന്നെ വിവാദത്തിൽ സർക്കാരിനെ ഭാഗമാക്കാൻ അദ്ദേഹം തയാറല്ല. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ മരണം വരെ സമരം എന്ന നിലപാടാണ് പുഷ്പാജ്ഞലി സ്വാമിയാർ സ്വീകരിച്ചിരിക്കുന്നത്.

അതേസമയം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പോലീസിനെ കയറ്റി വട്ടിയൂർക്കാവ് ഉപതെരഞ്ഞടുപ്പ് തങ്ങൾക്ക് അനുകൂലമാക്കാൻ ബി ജെ പി ആലോചിക്കുന്നുണ്ട്. കുമ്മനം വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും ഇനിയൊരു തെരഞ്ഞടുപ്പിനില്ലെന്ന കർശന നിലപാടിലാണ് കുമ്മനം. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന് വട്ടിയൂർക്കാവിൽ മത്സരിക്കാൻ അതിയായ ആഗ്രഹമുണ്ട്. ശബരിമലയിലെ ബിജെപി നിലപാട് പൊളിഞ്ഞ സാഹചര്യത്തിൽ അവർ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെ കരുവാക്കുമെന്ന ഭയം സി പി എമ്മിനുണ്ട്.

കോട്ടയ്ക്കകത്ത് അനന്തശായി ബാലസദനമായി പ്രവർത്തിക്കുന്ന കെട്ടിടം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭൂമിയാണെന്നും ഇത് മുഞ്ചിറ മഠത്തിന്റെ പേരിലാണെന്നും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ പുഷ്പാജ്ഞലി സ്വാമിയാർ പറഞ്ഞു. കെട്ടിടം തിരികെ കിട്ടാൽ അദ്ദേഹം നിരാഹാര സമരം നടത്തിയിരുന്നു.

തഹസിൽദാറുടെ റിപ്പോർട്ടിൻ പ്രകാരം ഭൂമി മുഞ്ചിറ മoത്തിന്റെതാണ്. കെട്ടിടത്തിന്റെ രേഖകൾ, വൈദ്യുതി കണക്ഷൻ എന്നിവ പത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലാണ്. ക്ഷേത്രത്തിന്റെ ആവശ്യത്തിനായി രാജഭരണ കാലത്ത് നൽകിയ ശ്രീപണ്ടാരം വക ഭൂമിയാണെന്ന് തഹസിൽദാറുടെ റിപ്പോർട്ടുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകളിൽ പ്രധാന പങ്കുവഹിക്കുന്ന മുഞ്ചിറ മഠത്തിലെ പുഷ്പാഞ്ജലി സ്വാമിയാർക്ക് താമസിക്കാനും പൂജകൾ നടത്താനും നല്കിയ കെട്ടിടം സ്വാമിയാർക്ക് തിരികെ നല്കാൻ ആർ.എസ്.എസ് തയ്യാറാകണമെന്നാണ് ആവശ്യം. മുഞ്ചിറ മഠം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിലാണ്.

സമാധാനപരമായി സമരം ചെയ്ത സ്വാമിയുടെ സമരപന്തൽ പൊളിച്ചതോടെയാണ് സമരം വിവാദമായത്. സമരത്തിന് പിന്തുണ നല്കുന്നതായി ഡി സി സി പ്രഖ്യാപിച്ചു. അതേസമയം അതീവ സുരക്ഷാ മേഖലയായ ക്ഷേത്രത്തെ സമരഭൂമിയാക്കാൻ പോലീസ് സമ്മതിക്കില്ല.

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സർക്കാർ ഇടപെടൽ വൈകുന്നതിൽ വട്ടിയൂർക്കാവ് ഉപതെരഞ്ഞടുപ്പും ഒരു ഘടകമാണ്. ആവശ്യമില്ലാത്ത വിവാദങ്ങളിൽ ഇടപെട്ട് മോശമാക്കാൻ സർക്കാർ തയ്യാറല്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (1 hour ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (1 hour ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (1 hour ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (1 hour ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (2 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (2 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (2 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (3 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (4 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (5 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (6 hours ago)

Malayali Vartha Recommends