കുട്ടനാടന്‍ പാടങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഡച്ച് രാജാവും രാജ്ഞിയും

കേരളം സന്ദര്‍ശിക്കാന്‍ എത്തിയ നെതര്‍ലാന്‍ഡസ് രാജാവ് വില്യം അലക്‌സാണ്ടറും ഭാര്യ മാക്‌സിമയും ഒന്നര മണിക്കൂറിലേറെയാണ് വേമ്ബനാട്ട് കായലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ചെലവഴിച്ചത്. വില്യം അലക്‌സാണ്ടറെയും ഭാര്യം മാക്‌സിമയെയും എതിരേറ്റത് അമ്ബലപ്പുഴ വേലകളിയുടെ അകമ്ബടിയോടെയാണ്. വഞ്ചിപ്പാട്ടുമായി കുട്ടികളും ഒപ്പം കൂടിയതോടെ ആഘോഷങ്ങളുടെ അനുഭൂതിയുണ്ടായി.
കായല്‍ യാത്രക്ക് ശേഷം എസ്.എന്‍. ജെട്ടിക്കു സമീപത്തെ നെല്‍വയലില്‍ ഇറങ്ങിയ ദമ്ബതികള്‍ക്ക് കുട്ടനാട്ടിലെ നെല്‍കൃഷിയെക്കുറിച്ച് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള വിശദീകരിച്ചു കൊടുത്തു.കുട്ടനാടുപോലെ സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശമാണ് നെതര്‍ലന്‍ഡും. മാത്രമല്ല വെള്ളപ്പൊക്ക ഭീഷണി നിരന്തരം നേരിടുന്ന രാജ്യമാണ് നെതര്‍ലന്‍ഡ്. ഹൗസ് ബോട്ട് യാത്രക്കിടെ ചെമ്മീനും കരിമീനുമുള്‍പ്പെടെ കുട്ടനാടന്‍ വിഭവങ്ങളാണ് അതിഥികള്‍ക്ക് നല്‍കിയത്. കാലവര്‍ഷത്തില്‍ മട വീണ കുട്ടനാട്ടിലെ മുല്ലയ്ക്കല്‍ പ്രദേശം സന്ദര്‍ശകര്‍ നേരില്‍ക്കണ്ടു.
കേരളത്തിന്റെയത്ര വലിപ്പമുള്ള രാജ്യം 2000ത്തിലധികം തടയണകള്‍ നിര്‍മ്മിച്ചാണ് അവിടുത്തെ വെള്ളപ്പൊക്ക ഭീഷണി തടയുന്നത്. ഡച്ച് സങ്കേതിക വിദ്യ ഉള്‍പ്പെടുന്ന പാര്‍പ്പിട പദ്ധതിയിലടക്കം സഹായം വാഗ്ദാനം ചെയ്താണ് അവര്‍ മടങ്ങിയത്.
https://www.facebook.com/Malayalivartha



























