കൂടത്തായി കൊലപാതക പരമ്പര കേസിൽ ഓരോ ദിവസവും പുറത്തുവരുന്നത് തികച്ചും അവിശ്വസനീയമായ വിവരങ്ങളാണ് . റിട്ട.വിദ്യാഭ്യാസ വകുപ്പ് ഓഫീസർ പൊന്നാമറ്റത്തിൽ ടോം തോമസ് അന്നമ്മയുടെ മരണശേഷം ജീവിച്ചത് ജോളിയുടെ ചൊല്പ്പടിയില്... ടോം തോമസിനെ ജോളി ഇല്ലായ്മ ചെയ്തത് അദ്ദേഹത്തിന് ഇൻഷ്വറൻസ് പോളിസി ഇനത്തിൽ കിട്ടിയ അഞ്ചുലക്ഷത്തോളം രൂപ അടിച്ചുമാറ്റിയതിനു ശേഷം ...

കൂടത്തായി കൊലപാതക പരമ്പര കേസിൽ ഓരോ ദിവസവും പുറത്തുവരുന്നത് തികച്ചും അവിശ്വസനീയമായ വിവരങ്ങളാണ് . ജോളിയുടെ നിഷ്ടൂരതക്ക് രണ്ടാമത് ഇരയായ റിട്ട.വിദ്യാഭ്യാസ വകുപ്പ് ഓഫീസർ പൊന്നാമറ്റത്തിൽ ടോം തോമസിന്റെ കയ്യിൽനിന്നും ജോളി അടിച്ചുമാറ്റിയത് അഞ്ചുലക്ഷം രൂപ . കൊല്ലപ്പെടുന്നതിന്റെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആണ് ഇൻഷ്വറൻസ് പോളിസി ഇനത്തിൽ അഞ്ചുലക്ഷത്തോളം രൂപ ടോം തോമസിനു ലഭിച്ചത് . ഇത് മുഴുവനും മരുമകൾ ആയി വേഷമിട്ട പോന്നമാറ്റം കുടുംബാംഗങ്ങളുടെ ജീവനെടുത്ത ജോളി തട്ടിയെടുത്തതായി സംശയം
2008 ഓഗസ്റ്റ് 26നാണ് ടോം തോമസിനെ ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകി ജോളി കൊലപ്പെടുത്തിയത്. ഇതിന്റെ ആഴ്ചകൾക്കുമുൻപ് കാലാവധി പൂർത്തിയായ ഇൻഷ്വറൻസ് പോളിസിയുടെ ചെക്ക് ബാങ്കിൽ നൽകി പിൻവലിച്ചതായി ആണ് ഇപ്പോൾ ജോളി മൊഴി നൽകിയിരിക്കുന്നത്
താമരശേരിയിലെ ഐസിഐസിഐ ബാങ്കിലാണ് ചെക്ക് നൽകിയതെന്ന ജോളിയുടെ മൊഴി വ്യാജമാണെന്ന് അന്വേഷണസംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി. വടകര ഡിവൈഎസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഐസിഐസിഐ ബാങ്കിലെ ടോമിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇങ്ങനെയൊരു തുക എത്തിയിട്ടില്ലെന്ന് സ്ഥരീകരിച്ചത്.
ഇതേ തുടർന്ന് താമരശേരി, ബാലുശേരി, ഓമശേരി മേഖലകളിലെ എല്ലാ ബാങ്കുകളിലും പോലീസ് പരിശോധന നടത്തിവരികയാണ്. റിട്ടയർമെന്റ് ആനുകൂല്യമായി ടോമിനും, അധ്യാപികയായ ഭാര്യ അന്നമ്മയ്ക്കും ലക്ഷങ്ങൾ ലഭിച്ചതും ബാങ്കുകളിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് സ്വത്തുക്കളൊന്നും വാങ്ങിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അന്നമ്മയുടെ മരണശേഷം ടോം ജോളിയുടെ ചൊൽപ്പടിയിലാണ് ജീവിച്ചതെന്ന് അയൽവാസികളും,വീട്ടുവേലക്കാരിയും മൊഴിനൽകിയിട്ടുണ്ട്. രണ്ടാമതൊരാളുടെ സഹായത്തോടെ ജോളി ഈ പണം തട്ടിയെടുത്തതായി സംശയിക്കുന്നു. ഇത് ജോളിയുടെ ഭർത്താവ് റോയ് തോമസോ, കേസിലെ രണ്ടാംപ്രതി കാക്കവയൽ സ്വദേശി മഞ്ചാടിയിൽ സാമുവൽ മാത്യു എന്ന ഷാജിയോ ആകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
ആറു മരണങ്ങളും വെവ്വേറെ രജിസ്റ്റർ ചെയ്തതിനാൽ അന്നമ്മ-ടോം വധകേസുകളിൽ ജോളിയെ വ്യത്യസ്ത ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി പണം പോയവഴി കണ്ടെത്താനാണ് പോലീസ് ആലോചിക്കുന്നത്. കേസിൽ മഞ്ചാടിയിൽ സാമുവൽ മാത്യു എന്ന ഷാജിയേയും കസ്റ്റഡിയിൽ വാങ്ങും.
റോയ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണു ടോം തോമസ്, അന്നമ്മ, മാത്യു മഞ്ചാടിയില്‍, ആല്ഫൈന് എന്നിവരുടെ മരണത്തില്‍ കോടഞ്ചേരി പൊലീസും സിലിയുടെ മരണത്തില്‍ താമരശ്ശേരി പൊലീസും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും ഒടുവില്‍ നടന്ന മരണം സിലിയുടേതാണ്. അതേസമയം ജോളിയുടെ ഭര്‍ത്താവ് റോയി കൊല്ലപ്പെടുന്നതിന് മുന്‍പ് വന്‍ തുക തട്ടിയതായി സംശയിക്കുന്ന കട്ടിപ്പാറ സ്വദേശിയെയും പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നറിയുന്നു.
പിതാവ് ടോം തോമസ് വീടുവയ്ക്കാനായി നല്കിയ 16 ലക്ഷം രൂപയില്‍ പത്ത് ലക്ഷം റോയി ഇയാള്‍ മുഖേന സ്ഥലം വാങ്ങാനായി അഡ്വാന്‍സ് നല്‍കിയിരുന്നു. റോയി കൊല്ലപ്പെട്ടതിനുശേഷം എഗ്രിമെന്റ് ഇയാളുടെ പേരിലേക്ക് മാറ്റി പണം തട്ടിയെന്നാണ് ആക്ഷേപം. റോയിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തനെ്റ വായ അടച്ചതെന്നും ജോളി മൊഴി നല്‍കിയിരുന്നു
പിടിക്കപ്പെട്ടാൽ സയനൈഡ് കഴിച്ചു ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നെന്നാണ് ജോളി ഇപ്പോൾ പറയുന്നത് ...ഇതിനായി സയനൈഡ് സൂക്ഷിച്ചുവെസിച്ചിരുന്നെന്നും ജോലി അന്വേഷണ സംഘത്തോട് ജോളി മൊഴി നൽകി
https://www.facebook.com/Malayalivartha



























