തെരുവുനായയുടെ ആക്രമണത്തിൽ 16 പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് വലിയശാല മുതല്‍ കരമന വരെയുള്ള പ്രദേശങ്ങളിലെ 16 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതായി ഞെട്ടിക്കുന്ന റിപ്പോർട്ട്.പുലര്‍ച്ചെ 5 മുതല്‍ എട്ടു വരെയായിരുന്നു നായയുടെ ആക്രമണം നടന്നത്. പത്രം ഇടാന്‍ പോയവര്‍, സ്കൂള്‍ വിദ്യാര്‍ഥി, ചത്തീഡ്ഗഡ് സ്വദേശി എന്നിവർക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പേവിഷ ബാധയുള്ളതായി സംശയമുണ്ടെന്നു നാട്ടുകാര്‍ വ്യക്തമാക്കുകയുണ്ടായി.
അതേസമയം പുലര്‍ച്ചെ 5.30 ന് വലിയശാല കാവില്‍ക്കടവ് ജംക്‌ഷനില്‍ പത്രമിടാന്‍ പോയ ഏജന്റ് ബിനുവിന് നായയുടെ ആക്രമണത്തില്‍ കാലിലാണ് മുറിവ്. ഇവിടെ റോഡിലൂടെ പോയ പലരെയും കടിച്ച നായ ആര്യശാലയ്ക്ക് സമീപമാണ് വിദ്യാര്‍ഥിയെ കടിച്ചത് തന്നെ. അതോടൊപ്പം തന്നെ ചാലയിലുള്ളവരെയും നായ ആക്രമിച്ചു. ഇതിനു പിന്നാലെ കിള്ളിപ്പാലം പിആര്‍എസിന് സമീപം ചത്തീസ്ഗഡ് സ്വദേശിയെ കടിച്ചു.
ഇവിടെ നിന്നു കരമന ഭാഗത്തേക്ക് പോയ നായ റോഡിലൂടെ പോയവരെയും വാഹനയാത്രക്കാരെയും ആക്രമിക്കുകയുണ്ടായി. വലിയശാലയില്‍ കാറിന് സമീപത്തു കിടന്ന നായ അപ്രതീക്ഷിതമായി പാഞ്ഞെത്തി കടിച്ചതിനു ശേഷം ഓടിപ്പോവുകയായിരുന്നുവെന്നു കടിയേറ്റ ബിനു വെളിപ്പെടുത്തുകയുണ്ടായി. ജാര്‍ഖണ്ഡ് സ്വദേശി സഹീര്‍ അന്‍സാരി, സ്വകാര്യ സുരക്ഷാ ജീവനക്കാരനായ കരമന സ്വദേശി വേലായുധന്‍ തുടങ്ങിയവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
https://www.facebook.com/Malayalivartha



























