ഉറങ്ങിക്കിടന്ന അമ്മായിയമ്മയെ പാറക്കല്ലുകൊണ്ട് കൊല്ലാൻ ശ്രമം; മരുമകൾ പൊളിക്കവേ കസ്റ്റഡിയിൽ
അമ്മായിയമ്മ മരുമകൾ പോരുകളെ കുറിച്ച് ചർച്ച ചെയ്തും അതോടൊപ്പം തന്നെ വാർത്തകൾ കേട്ടുമറന്ന മലയാളികൾക്ക് മുന്നിൽ വീണ്ടും നാടിനെ നടുക്കി മറ്റൊരു വാർത്ത വന്നിരിക്കുകയാണ്. ഉറങ്ങിക്കിടന്ന ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊല്ലാന്‍ ശ്രമം നടത്തി മരുമകൾ. മരുമകള്‍ പിടിയില്‍. പൊങ്ങന്‍പാറ വാര്‍ഡില്‍ വെണ്ടാര്‍ വെല്‍ഫെയര്‍ സ്‌കൂളിനു സമീപം ആമ്ബാടിയില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെ ഭാര്യ രമണിയമ്മ(66)യ്ക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായുള്ള വാർത്തകൾ പുറത്തേക്ക് വരുന്നത്. രമണിയമ്മ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോൾ. സംഭവത്തില്‍ ഇവരുടെ മകന്‍ ബിമല്‍കുമാറിന്റെ ഭാര്യ ഗിരിത(40)യെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. ഉച്ചയുറക്കത്തിനായി മുറിക്കുള്ളില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന രമണിയമ്മയെ വലിയ പാറക്കല്ല് കൊണ്ട് ഗിരിത തലയ്ക്ക് ഇടിക്കുകയുണ്ടായി. നിലവിളി കേട്ട് പരിസരവാസികള്‍ ഓടികൂടിയപ്പോള്‍ വാതിലുകള്‍ അടഞ്ഞ നിലയിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അടുക്കള വാതില്‍ തല്ലിത്തുറന്ന് അകത്തു കയറിയപ്പോള്‍ തലപൊട്ടി ചോരയില്‍ കുളിച്ച നിലയിലായിരുന്നു രമണിയമ്മ കിടന്നിരുന്നത് . കട്ടിലിലും മെത്തയിലും തലയണയിലുമെല്ലാം രക്തം തളംകെട്ടി നില്‍ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
അതോടൊപ്പം തന്നെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഗിരിതയെ പിടികൂടിയിരുന്നു. ഇടിക്കാനുപയോഗിച്ച കല്ല് ബിഗ്‌ഷോപ്പറിനുള്ളില്‍ നിന്നും പൊലീസ് കണ്ടെടുക്കുകയുണ്ടായി. ഗിരിതയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയുണ്ടായി. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പുത്തൂര്‍ എസ് ഐ. ആര്‍.രതീഷ് കുമാര്‍ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha