മൊബൈൽ കണക്ഷൻ എടുത്തിട്ട് മൂന്ന് മാസം; ബിൽഡിംഗ് പേര് അഡ്രസ്സിൽ ചേർത്തിട്ടില്ല; ആരോപണവുമായി യുവാവ് രംഗത്ത്
തിരുവിതാംകൂർ ചരിത്ര രേഖകളും പൈതൃകവും സംരക്ഷിയ്ക്കുന്നതിനായി ഒരു പ്രോജക്റ്റ് കേരളത്തിൽ ആരംഭിക്കുക എൻ ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ഇതിന്റെ തിരുവന്തപുരത്ത് പ്രവർത്തിക്കുന്ന ഓഫീസ് റാന്നിയിലെ ബിൽഡിംഗിലേക്ക് മാറ്റുന്നതിന് വേണ്ടി ബി.എസ്.എൻ.എൽ റാന്നി ശാഖയിൽ നിന്നും കമ്പനി ഡയറക്ടർ സിമി ഡയസ് എന്ന പേരിൽ 9446128330 മൊബൈൽ കണക്ഷൻ എടുത്തു. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായിട്ടും ബിൽഡിംഗ് പേര് അഡ്രസ്സിൽ ചേർത്തിട്ടില്ല എന്ന പരാതിയുമായി ഒരാൾ. ഓരോ പ്രാവിശ്യവും ഓഫീസിൽ നിന്ന് പറയുന്നത് അടുത്ത മാസത്തെ ബില്ലിൽ വരുമെന്നാണ് എന്നദ്ദേഹം പറയുന്നു.
ബിൽഡിംഗ് പേര് (മുരിക്കോലിപ്പുഴ ബിൽഡിംഗ് ) ഇല്ലാതെയാണ് മൊബൈൽ ബിൽ കിട്ടിയിരിക്കുന്നത്. കമ്പനിയുടെ ഓഫീസ് യൂട്ടിലിറ്റി പ്രൂഫിന് വേണ്ടിയായിരുന്നു ഫോൺ കണക്ഷൻ എടുത്തത്. ബിൽഡിംഗ് പേര് (മുരിക്കോലിപ്പുഴ ബിൽഡിംഗ് ) അഡ്രസ്സിൽ ചേർക്കുന്നതിനായി പലതവണ ബി.എസ്.എൻ.എൽ റാന്നി ശാഖയിൽ നേരിട്ട് അറിയിക്കുകയുണ്ടായി. ഡിസംബർ 9 - ന് രേഖാ മൂലം ഈ വിഷയം കാണിച്ചു ബി.എസ്.എൻ.എൽ റാന്നി ശാഖയിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത് തിരുവല്ലയിലാണ് ഉള്ളതെന്നും അവിടെ ഇത് ചെയ്തിട്ടുണ്ടന്നും എന്ന പഴയ മറുപടി തന്നെയാണ് കിട്ടുന്നത്.
2020 ജനുവരി മാസത്തിൽ തിരുവന്തപുരത്ത് ലെവി ഹാളിൽ 'ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസ് പ്രോജക്റ്റ് കോൺഫറൻസ് ' ക്രമീകരിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഓഫീസ് രേഖകൾ ക്രമീകരിയ്ക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകയാണ് ഇവർ . പ്രസ്തുത കോൺഫറൻസിൽ യു. എ. ഇ മുൻ പരിസ്ഥിതി മന്ത്രിയടക്കം പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങ് ക്രമീകരിക്കുകയാണ്. കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ ശ്രമിയ്ക്കുന്ന സമയത്ത് നിസ്സാരമായ ഒരു ഫോൺ ബില്ലിലെ അഡ്രസ് ക്രമീകരിയ്ക്കുന്നതിന് പോലും ഇത്രയും ബുദ്ധിമുട്ടുന്നു എന്ന ആക്ഷേപം ഉയരുകയാണ്.
പല തവണ തിരുവല്ലയിലെ ബി.എസ്.എൻ.എൽ ഓഫീസിൽ ബന്ധ പ്പെടുന്നതിന് ശ്രമിച്ചിട്ടും അവർ ഫോൺ എടുക്കാൻ പോലും തയ്യാറായിട്ടില്ല എന്നും പരാതിക്കാരൻ പറയുന്നു. ഈ വിവരം ബി.എസ്.എൻ.എൽ റാന്നി ഓഫീസിൽ യു.എ.യിൽ നിന്നും ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസ് കമ്പനി ചെയർമാൻ ഡയസ് ഇടിക്കുള നേരിട്ട് വിളിച്ചു അറിയിച്ചിട്ട് പോലും അനുകൂലമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha