ബ്രഹ്മപുരത്തേക്ക് അഞ്ച് ഡീസൽ പവർ ജനറേറ്റർ വാങ്ങാനുള്ള പ്രോജക്റ്റ് കരാർ , ഫ്രഞ്ച് കമ്പനിയായ എസ്.ഇ.എം.റ്റി. പീൽ സ്റ്റിക്ക് കമ്പനിക്ക് , അസ്സൽ നിരക്കിനേക്കാൾ ഉയർന്ന നിരക്കിൽ നൽകി സംസ്ഥാന ഖജനാവിന് 5 . 984 നഷ്ടം വരുത്തിയ വിജിലൻസ് കേസ്: ഫ്രാൻസിലുള്ള കമ്പനി പ്രതിനിധികളായ 3 പ്രതികളെ ഇന്ത്യക്ക് കൈമാറാൻ എക്സ്ട്രാഡിഷൻ വാറണ്ട്
മുൻ കെ.എസ്.ഇ.ബി. ചെയർമാൻ ആർ. നാരായണൻ ഐ.എ.എസ് , കെ.എസ്.ഇ.ബി. മുൻ ബോർഡംഗം വൈ.ആർ. മൂർത്തി , മുൻ ചെയർമാനും ബോർഡംഗവുമായ ആർ. ശിവദാസൻ , മുൻ ചീഫ് എഞ്ചിനീയർ സി.ജെ. ബെർട്രം നെറ്റോ , സംസ്ഥാന മുൻ വൈദ്യുതി മന്ത്രി സി. വി. പത്മരാജൻ , ഫ്രഞ്ച് കമ്പനിയായ എസ്.ഇ.എം.റ്റി. പീൽസ്റ്റിക് കമ്പനിയുടെ ഇന്ത്യയിലെ കൊളാബറേറ്റർ കമ്പനിയായ എ.റ്റി.സി. പ്രോജക്റ്റ്സ് ഇന്ത്യ ലിമിറ്റഡിന്റെ ജനറൽ മാനേജർ ദേബാശിഷ് മസുംദാർ , കെ.എസ്.ഇ.ബി. മുൻ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ ചന്ദ്രശേഖരൻ ( മരണപ്പെട്ടു ) , മുൻ അംഗങ്ങളായ എസ്. ജനാർദ്ദനൻ പിള്ള , എം.കെ. പരമേശ്വരൻ നായർ , കെ.എസ്.ഇ.ബി. മുൻ ഫിനാൻഷ്യൽ അസിസ്റ്റൻറും ചീഫ് അക്കൗണ്ട്സ് ഓഫീസറുമായ ജി.കൃഷ്ണകുമാർ , ഫ്രാൻസിലെ എസ്.ഇ.എം.റ്റി. പീൽ സ്റ്റിക് കമ്പനിയുടെ ചെയർമാൻ ആൽഫ്രഡ് ഹിർട്ട്സ് , കമ്പനിയുടെ ഏരിയ എക്സ്പോർട്ട് മാനേജർ ആൻഡ്രി ഒബിസ് , പീൽസ്റ്റിക് കമ്പനിയെ പ്രതിനിധീകരിച്ച് മാനേജ്മെന്റ് ബോർഡ് ചെയർമാൻ എന്നിവരാണ് അഴിമതി കേസിലെ ഒന്നു മുതൽ പതിമൂന്ന് വരെയുള്ള പ്രതികൾ.
ഒന്നു മുതൽ പത്ത് വരെയുള്ള പ്രതികൾ 1991 മുതൽ ഇന്ത്യക്കകത്തും വിദേശത്തുമായി വിവിധ സ്ഥലങ്ങളിൽ വച്ച് ബ്രഹ്മപുരം ഡീസൽ വൈദ്യുതി നിലയത്തിലേക്ക് അഞ്ച് ഡീസൽ പവർ ജനറേറ്ററുകളുടെ പ്രോജക്റ്റ് കരാർ വഞ്ചനാപരമായി നേടിയെടുക്കണമെന്ന ഉദ്ദേശത്തോടെ ഗൂഡാലോചന നടത്തിയതായി വിജിലൻസ് കുറ്റപത്രത്തിൽ പറയുന്നു. ഇത് പതിനൊന്ന് മുതൽ പതിമൂന്ന് വരെ പ്രതികൾ പ്രതിനിധാനം ചെയ്യുന്ന ഫ്രെഞ്ച് കമ്പനിക്ക് അസൽ നിർക്കിനേക്കാൾ അമിതമായ ഉയർന്ന നിരക്കിൽ ഈടാക്കി നൽകി സമാന സീസൽ ജനറേറ്റർ സെറ്റുകൾക്ക് കർണ്ണാടക സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് അവരുടെ യലഹങ്ക ഡീസൽ പ്രോജക്റ്റിന് ചാർജ് ചെയ്ത തുകയേക്കാൾ അമിത നിരക്കിൽ തുക നൽകി കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന് തെറ്റായും നിയമവിരുദ്ധവുമായും 5.984 കോടി രൂപയുടെ നഷ്ടം പ്രതികൾ സംഭവിപ്പിച്ചതായും തുല്യ തുകക്കുള്ള അനർഹമായ സാമ്പത്തിക നേട്ടം ഫ്രഞ്ച് കമ്പനിക്ക് പ്രതികൾ ഉണ്ടാക്കി നൽകിയതായും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
ഇതിലേക്കായി ഒന്നും രണ്ടും നാലും ഏഴും പ്രതികൾ ഫ്രാൻസ് സന്ദർശിച്ച തായും പതിമൂന്നാം പ്രതിയുടെ ഫാക്ടറിയും പ്ലാൻറും സന്ദർശിച്ചു.നാലാം പ്രതിയുമായി കൂടിയാലോചനകൾ നടത്തി. അഞ്ചാം പ്രതിയായ മന്ത്രി 1991 ഒക്ടോബർ 25 ന് കേന്ദ്ര ഊർജ വകുപ്പ് മന്ത്രിക്ക് ക്ലിയറൻസിന് വേണ്ടി കത്തയച്ചു. തുടർന്ന് 1992 ജനുവരി 19 ന് കെ.എസ്. .ഇ.ബി.ചെയർമാൻബർ ഫ്രാൻസിലെ പാരീസിൽ വച്ച് ഒപ്പിട്ട ധാരണാപത്രം ഡിസംബർ 2 ന് മന്ത്രി അംഗീകരിച്ചു. തുടർന്ന് വർഷങ്ങൾക്ക് മുമ്പ് 1986 ൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗീകരിച്ച 100 മെഗാവാട്ട് ഡീസൽ സ്റ്റേഷൻ എന്ന പ്രൊപ്പോസൽ മന്ത്രി അംഗീകരിച്ച് നടപ്പിലാക്കാനായി നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി. അപ്രകാരം അനുമതിക്കായി കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയെ ബോർഡ് സമീപിക്കുകയും നിയമപരമായ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. തുടർന്ന് പദ്ധതി നടപ്പിലാക്കി അഴിമതി നടത്തിയെന്നാണ് വിജിലൻസ് കേസ്.
https://www.facebook.com/Malayalivartha