എന്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി നടപ്പിലാക്കാൻ കഴിയില്ലെന്ന് നൂറു ശതമാനം ഉറപ്പുള്ള കള്ളങ്ങൾ പറഞ്ഞ് പാവം ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? കേന്ദ്രം പ്രഖ്യാപിച്ച പൗരത്വ ബിൽ കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ച് കേന്ദ്രത്തെ ഞെട്ടിച്ചിരിക്കുകയാണ് നമ്മുടെ മുഖ്യൻ . എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പോലെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും അധികാരമില്ല എന്നതാണ് സത്യം
എന്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി നടപ്പിലാക്കാൻ കഴിയില്ലെന്ന് നൂറു ശതമാനം ഉറപ്പുള്ള കള്ളങ്ങൾ പറഞ്ഞ് പാവം ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? കേന്ദ്രം പ്രഖ്യാപിച്ച പൗരത്വ ബിൽ കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ച് കേന്ദ്രത്തെ ഞെട്ടിച്ചിരിക്കുകയാണ് നമ്മുടെ മുഖ്യൻ . എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പോലെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും അധികാരമില്ല എന്നതാണ് സത്യം
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പ് വെച്ചതോടെ ദേശീയ പൗരത്വ ബില്‍ നിയമമായി മാറിക്കഴിഞ്ഞു. ഗസറ്റില്‍ ഇത് സംബന്ധിച്ച വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. ഇതോടെ ദേശീയ പൗരത്വ ഭേദഗതി രാജ്യത്ത് നിയമമായി വന്നുകഴിഞ്ഞു .
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുളള മതന്യൂനപക്ഷങ്ങളായ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നതാണ് ദേശീയ പൗരത്വ ഭേദഗതി നിയമം. മുസ്ലീംകളെ ഒഴിവാക്കി നിര്‍ത്തുന്നു എന്നതാണ് ഈ നിയമത്തെ വിവാദത്തിലാക്കിയിരിക്കുന്നത്. മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കുന്ന നിയമം നടപ്പാക്കില്ല എന്ന് മൂന്ന് സംസ്ഥാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എന്നിവരാണത്. പാര്‍ലമെന്റ് പാസ്സാക്കിയ, രാഷ്ട്രപതി അനുമതി നല്‍കിയ രാജ്യത്തെ ഒരു നിയമം അനുസരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധ്യതയുണ്ട്. കേരളത്തിനോ ബംഗാളിനോ മാത്രമായി അതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക എന്നത് സാധ്യമല്ല.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചെയ്യാനാവുക സുപ്രീം കോടതിയില്‍ ഈ ബില്ലിനെ ചോദ്യം ചെയ്യുക എന്നത് മാത്രമാണ്. നിയമപരമായ വഴികള്‍ തേടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അതല്ലാതെ നിയമം നടപ്പിലാക്കാതിരിക്കുക എന്നത് പ്രായോഗികമല്ല.ഇന്ത്യൻ പൗരന് പോരത്വം കൊടുക്കുന്നതിൽ തീരുമാനം പറയുന്നത് കേന്ദ്ര സർക്കാർ മാത്രമാണ്. അതിൽ സംസ്ഥാനങ്ങൾക്ക് യാതൊരു പങ്കുമില്ല എന്ന നിയമം കേരളം മുഖ്യമന്ത്രിക്ക് അറിയാതിരിക്കില്ല എന്ന് ഉറപ്പാണ്.
കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല. എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും ഒരു ഒരു മതത്തിലും പെടാത്തവര്‍ക്കും ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവു മുണ്ട്. അത് ഭരണഘടനാ ദത്തമാണ്. ആ അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ നയം എന്നും മുഖ്യമന്ത്രി പറയുന്നു. എന്നാൽ പോരത്വ ഭേദഗതി ബില് നടപ്പിൽ വരുന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വമുള്ള ഒരാൾക്കും ഇന്ത്യ വിട്ടു പോകേണ്ടി വരില്ല എന്നതാണ് യാഥാർഥ്യം..
കേരളത്തില്‍ അനധികൃതമായി മതിയായി രേഖകളില്ലാതെ താമസിക്കുന്ന 30 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണുളളത്. ഇക്കൂട്ടരില്‍ ബംഗാളികള്‍ എന്ന് അവകാശപ്പെടുന്ന പലരും ബംഗ്ലാദേശില്‍ നിന്നുളള കുടിയേറ്റക്കാരാണ്.. വ്യാജ രേഖകളുണ്ടാക്കിയാണ് ഇവര്‍ രാജ്യത്ത് തുടരുന്നതെന്നും ആക്ഷേപമുണ്ട്. അതുകൊണ്ട് തന്നെ പൗരത്വ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം കുടിയേറ്റക്കാര്‍ മാത്രമാണ് ഇവിടെ നിന്ന് ഒഴിഞ്ഞു പോകേണ്ടി വരുന്നത് .
അല്ലാതെ ഇന്ത്യയിൽ സ്ഥിര താമസമായുള്ള ഒരു ഇന്ത്യൻ പൗരനും അവൻ ഏത് ജാതിയിലോ മതത്തിലോ പെട്ടവനായാലും ഒഴിഞ്ഞു പോകേണ്ടി വരില്ല എന്നതാണ് യാഥാർഥ്യം. 2014 ഡിസംബര്‍ 31 നു മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കും ആറ് വര്‍ഷത്തിന് മുകളിലായി ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കുമാണ് പൗരത്വം ലഭിക്കുക. ഇതനുസരിച്ച് അനധികൃത കുടിയേറ്റക്കാർക്കല്ലാതെ മറ്റൊരാൾക്കും ഇന്ത്യയിൽ നിന്ന് ഒഴിഞ്ഞു പോകേണ്ടിവരില്ല
https://www.facebook.com/Malayalivartha