കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണി, 5000 രൂപ വരെ പെണ്‍കുട്ടിയ്ക്ക് വിലയിട്ട് വമ്പന്മാർ ഉൾപ്പെടെ ലോഡ്ജില്‍ എത്തി... ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ, തൃശൂര്‍ കുന്നംകുളത്ത് സംഭവിച്ചത്...
17കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി. ലിനറ്റ് പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലര്‍ക്കായി കാഴ്ച വയ്ക്കുകയായിരുന്നു. ലോഡ്ജിലെത്തിക്കുന്ന ദിവസങ്ങളില്‍ പെണ്‍കുട്ടിയെ ഒട്ടേറെ പേരാണ് പീഡിപ്പിച്ചതെന്നാണ് വിവരം. 5000 രൂപയാണ് ലിനിറ്റും ലോഡ്ജ് നടത്തിപ്പുകാരും വാങ്ങിയിരുന്നത്. പ്രതികളെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങുന്നതോടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നു പൊലീസ് പറഞ്ഞു.
സംഭവത്തിൽ പെൺകുട്ടിയെ ലോഡ്ജിൽവച്ചു പീഡിപ്പിച്ചവരിൽ ഒരാളായ കെഎസ്ആർടിസി ഡ്രൈവർ ഓച്ചിറ സ്വദേശി രാജേഷിനെ (40) കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ലോഡ്ജിലെത്തിക്കുന്ന ദിവസങ്ങളിൽ പെൺകുട്ടിയെ ഒട്ടേറെപ്പേരാണു പീഡിപ്പിച്ചിട്ടുള്ളതെന്ന് അന്വേഷണ സംഘത്തിന് അറിയാൻ കഴിഞ്ഞു. 5000 രൂപ വരെയാണു ലിനറ്റും ലോഡ്ജ് നടത്തിപ്പുകാരും വാങ്ങിയിരുന്നത്. കൊട്ടിയത്തെ ഹോം സ്റ്റേ നടത്തിപ്പുകാരായ പ്രതികളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുന്നതോടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നു പൊലീസ് പറഞ്ഞു. ലിനറ്റ് മാസത്തിൽ രണ്ടാഴ്ച കുന്നംകുളത്തെത്തി യുവാവിനൊപ്പം താമസിച്ചിരുന്നു. അവിവാഹിതയെന്നാണു യുവാവിനോടു പറഞ്ഞിരുന്നത്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം മറ്റു മൂന്നു പേർക്കൊപ്പം കഴിഞ്ഞു വന്ന ലിനറ്റ് അതിലൊരാളുടെ ബന്ധുവായ പെൺകുട്ടിയെയാണു വിവിധയിടങ്ങളിലെത്തിച്ചു പീഡനത്തിനിരയാക്കിയത്.
അതേസമയം സംഭവത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു. തൃശൂര്‍ കുന്നംകുളത്തുനിന്നാണ് ഫോണ്‍ കണ്ടെത്തിയത്. കേസിലെ പ്രതിയും പെണ്‍കുട്ടിയുടെ ബന്ധുവുമായി ലിനറ്റിന്റെ(33) സുഹൃത്തിന്റെ കടയില്‍ നിന്നുമാണ് ഫോണ്‍ കണ്ടെത്തിയത്. ലിനറ്റ് തന്നെയാണ് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. അറസ്റ്റിലായ ലിനറ്റിന്റെ പക്കല്‍ ഉണ്ടായിരുന്ന ഫോണില്‍ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുന്നംകുളത്തുള്ള സുഹൃത്തിന്റെ കൈവശം ഫോണുണ്ടെന്ന് പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതുമായോ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായോ ബന്ധപ്പെട്ട് യുവാവിന് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ഫോണ്‍ സൈബര്‍സെല്ലിന് കൈമാറി പരിശോധന നടത്താനാണ് പോലീസ് നീക്കം. ഈ പരിശോധനയിലൂടെ മാത്രമേ ഇയാള്‍ ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നറിയാന്‍ സാധിക്കൂ.
ഇപ്പോൾ ഇത്തരമൊരു സംഭവം സ്ഥിരമായി മാറുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ സംഭവവും ഏറെ ഞെട്ടിച്ചിരുന്നു. സ്ത്രീയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായിരുന്നു. കോട്ടപ്പുറം സ്വദേശിയായ 20കാരന്‍ ഗ്രിഫിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ യുവതി തന്ത്രപരമായി പ്രതിയെ മടക്കി അയച്ചു. ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോള്‍ വിവരം യുലവതി ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഗ്രിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha