ഇനി കാണാൻ പോകുന്നതല്ലേ ഉള്ളു... ദൃശ്യം പരിശോധിക്കാൻ ദിലീപിനൊപ്പം എത്തുന്നത് ആ പുലിക്കുട്ടിയും; അമ്പരന്ന് ആരാധകർ
മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസ്. നടൻ ദിലീപ് വരെ ഉള്ളപ്പെട്ട കേസ് ഏറെ വിവാദമായിരുന്നു, അതേസമയം കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ പ്രധാനതെളിവായ ദൃശ്യങ്ങളിൽ തിരിമറി നടത്തിയിട്ടുണ്ടെന്ന് കാണിച്ച് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ കാണാൻ ദിലീപിന് കോടതി അനുവാദം നൽകിയിരുന്നു. എന്നാൽ കേസില്‍ മെമ്മറി കാര്‍ഡിലുള്ള ദൃശ്യങ്ങള്‍ നടന്‍ ദിലീപിനുവേണ്ടി പരിശോധിക്കുക കേരളത്തിനു പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്‌ധനാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതാരെന്ന് ദിലീപ് ഇന്നു കോടതിയെ അറിയിക്കും.
ദൃശ്യങ്ങള്‍ ബുധനാഴ്‌ച പരിശോധിക്കാനാണു കോടതി അനിവദിച്ചിരിക്കുന്നത്. അഭിഭാഷകനും വിദഗ്‌ധനുമൊപ്പം ദിലീപിനും ദൃശ്യം പരിശോധിക്കാന്‍ അനുമതിയുണ്ട്. എത്ര വിദഗ്‌ധരെ വയ്‌ക്കാമെന്നു സുപ്രീംകോടതി വ്യക്‌തമാക്കിയിട്ടില്ല. എക്‌സ്‌പെര്‍ട്ട് എന്നാണു വിധിയിലുള്ളത്. ഒരാളെന്നാണു കോടതി ഉദ്ദേശിച്ചതെന്നു പ്രോസിക്യൂഷന്‍ പറയുന്നു. എന്നാല്‍, ഒരാളെന്നു കൃത്യമായി പറയാത്ത നിലയ്‌ക്ക് കോടതി തീരുമാനിക്കട്ടെയെന്നാണു ദിലീപിന്റെ അഭിഭാഷകരുടെ അഭിപ്രായം. മൂന്നുപേരുടെ പട്ടിക തയാറാണെങ്കിലും അവ്യക്‌തത നീക്കിയിട്ടേ പേര് നിര്‍ദേശിക്കൂ. രാജ്യത്തെ പ്രമുഖ ഫോറന്‍സിക് സയന്‍സ് ലാബറട്ടറിയില്‍നിന്നു വിരമിച്ച വിദഗ്‌ധരാണു ദിലീപിനെ സഹായിക്കാനെത്തുന്നത്. ഇവരുടെ സഹായത്തോടെ ചോദ്യാവലി തയാറാക്കി സമര്‍പ്പിച്ചാല്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലോ മറ്റെവിടെയെങ്കിലുമോ അയച്ചു പരിശോധിപ്പിക്കാമെന്നാണു സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.
ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കില്ലെന്നു കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.നേരത്തെ ജാമ്യഹര്‍ജി പരിഗണിക്കവേ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ വച്ചു ദിലീപിന്റെ അഭിഭാഷകന്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. അദ്ദേഹം ചില ആക്ഷേപങ്ങള്‍ കോടതിയില്‍ ഉന്നയിക്കുകയും ചെയ്‌തു. കുറ്റപത്രത്തില്‍ പറയുന്ന സംഭവവും ചിത്രീകരണവും ഒത്തുപോകുന്നില്ലെന്നും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തിട്ടുണ്ടെന്നുമാണു ദിലീപിന്റെ വാദം. സ്‌ത്രീയുടെതെന്നു തോന്നിപ്പിക്കുന്ന ചില ശബ്‌ദങ്ങള്‍, സംഭവം നടന്ന സമയം, പശ്‌ചാത്തലം തുടങ്ങിയവ സംശയാസ്‌പദമാണ്. തട്ടിക്കൊണ്ടുപോയി ബലമായി പീഡിപ്പിക്കുമ്പോഴുള്ള സാഹചര്യം തെളിയിക്കാന്‍ ദൃശ്യത്തിനു കഴിയുന്നില്ലെന്നും ദിലീപ് വാദിക്കുന്നു. ഇത്തരം സംശയങ്ങള്‍ വിശദമായ പരിശോധനയില്‍ വ്യക്‌തമാകുമെന്നാണു പ്രതീക്ഷ. എന്നാല്‍, ഈ ആരോപണമെല്ലാം പോലീസ് അപ്പാടെ തള്ളിക്കളയുകയാണ്. ദൃശ്യങ്ങള്‍ കണ്ടു ബോധ്യപ്പെട്ടാണു കോടതികള്‍ ജാമ്യം നല്‍കാന്‍ മടിച്ചത്. ഇതുകൊണ്ടൊന്നും കുറ്റം മൂടിവയ്‌ക്കാന്‍ കഴിയില്ല. വിസ്‌താരം തുടങ്ങുന്നതു വൈകിപ്പിക്കാന്‍ ശ്രമിക്കാമെന്നല്ലാതെ മറ്റു പ്രയോജനമില്ലെന്നാണു അവരുടെ മറുപടി. പരിശോധനാ ഫലം വരാന്‍ രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ വിചാരണ തുടങ്ങാന്‍ കഴിയുമോ എന്നു വിചാരണക്കോടതിയാണു തീരുമാനിക്കേണ്ടത്. മറ്റു തടസമില്ലെങ്കില്‍ പ്രോസിക്യൂഷനു വിസ്‌താരം ആരംഭിക്കാം. 460 ല്‍പരം സാക്ഷികളുള്ളതിനാല്‍ തീരാന്‍ ദിവസങ്ങളെടുക്കും. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്‌താരം ആരംഭിക്കുമുമ്പായി ലാബ് ഫലം ലഭിക്കും.
https://www.facebook.com/Malayalivartha