ഉയരുന്നത് വിനാശ അജണ്ടയ്ക്കെതിരായ ഉറച്ച ശബ്ദം ; കേരളത്തിന്റെ മനസുമായി പിണറായി കത്തിക്കയറുന്നു; സംയുക്ത പ്രതിഷേധത്തില്‍ പങ്കാളികളായി മതനേതാക്കളും സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകരും; പ്രതിഷേധം നാടിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പൗരത്വ ഭേദഗതി ബിൽ.. വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. രാഷ്ട്രീയ-മത വിശ്വാസങ്ങൾക്കപ്പുറം നിലപടിലൂന്നി പ്രതിഷേധത്തിനിറങ്ങുകയാണ് തെരുവുകൾ. സമ്മർദ്ദങ്ങൾഎത്രതന്നെ ഉണ്ടായാലും പൗരത്വാബിൽ കേരളത്തിൽ നടപ്പിലാക്കില്ല എന്ന ഉറച്ച നിലപിടിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രി മാത്രമല്ല, കേരളം ഒന്നടങ്കം ഉറച്ച ശബ്ദത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ്.പ്രതിപക്ഷവും,ഭരണപക്ഷവും, ഒരൊറ്റ സ്വരത്തിൽ ഒരേ മനസുമായി മുന്നോട്ടു പോകുമ്പോൾ വ്യക്തമാകുന്നത് കേരളത്തിന്റെ മത നിരപേക്ഷത.
പൗരത്വ ഭേദഗതി നിയമത്തിലൂടെ മതനിരപേക്ഷ ഇന്ത്യയെ കശാപ്പുചെയ്യുകയാണ്. അതിന് നേതൃത്വം വഹിക്കുന്നത് രാജ്യംഭരിക്കുന്ന കക്ഷിയും
മതത്തെ അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന ഭരണഘടനാവിരുദ്ധമായ നിയമമാണ് പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ എൻഡിഎ സർക്കാർ കൊണ്ടുവന്നത്. ഇതിന്റെ തുടർച്ചയായി ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരുന്നു. വലിയ ആശങ്കയാണ് ഈ നിയമം ജനങ്ങളിൽ സൃഷ്ടിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് വൈകാരികമായ പ്രതിഷേധപ്രകടനങ്ങൾ. ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാനാകില്ല. കേരളത്തിൽ ഒറ്റക്കെട്ടായ പ്രതിരോധം ഉയരുന്നതിന്റെ പശ്ചാത്തലം ഇതാണ്. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതൃത്വവും സമൂഹത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഒത്തൊരുമിച്ച് പ്രതിഷേധമായി രംഗത്തിറങ്ങുന്നതിന്റെ കാരണവും അതുതന്നെയാണ് എന്ന് പിണറായി വിജയൻ വ്യക്തമാക്കുന്നു.
എല്ലാ മതവിശ്വാസികള്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും താമസിക്കാനുള്ള രാജ്യമാണ് ഇന്ത്യ. അത്തരമൊരു രാജ്യത്താണ് ഇങ്ങനെയൊരു നിയമം പാസാക്കിയത്. പൊതുവായ സാംസ്‌കാരിക സവിശേഷതകള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യ എന്ന രാജ്യം രൂപീകരിക്കുന്നത്. ഇന്ത്യാ എന്ന രാജ്യസങ്കല്‍പ്പം ജനങ്ങള്‍ സൃഷ്ടിച്ചതാണ് . പാളയത്ത് നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കവെ പിണറായി വിജയൻറെ വാക്കുകൾ.
നമ്മുടെ അവകാശങ്ങള്‍ ആരുടേയും കാല്‍ക്കല്‍വെക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല’, എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിക്കുമ്പോൾ വ്യക്തമാകുന്നത് നവോത്ഥാന കേരളത്തിന്റെ നിലപാട്.രാജ്യത്തെ ജനങ്ങള്‍ ഉണര്‍ന്നിരിക്കുന്നുവെന്നും ഫാസിസ്റ്റ് കാലത്ത് രാജ്യത്തിനാവശ്യം മതേതര ജനാധിപത്യകക്ഷികളെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയെ തകര്‍ക്കുന്ന ഒരു പ്രവൃത്തിയും അംഗീകരിക്കാനാകില്ല. മതാധിഷ്ഠിത രാഷ്ട്രമാകാന്‍ പാടില്ലെന്ന കാഴ്ചപ്പാടാണ് നമ്മുടെ യോജിപ്പിന്റെ അടിത്തറയെന്നു പിണറായി പറയുന്നു.
. രാജ്യമെങ്ങും പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും നേതൃത്വത്തില്‍ സമരം നടത്തുന്നത്
https://www.facebook.com/Malayalivartha