വണ്ടി കേടായതിനാൽ ടോർച്ച് ആവശ്യപ്പെട്ടു; പിന്നെ അവർ ആവശ്യപ്പെട്ടത് കത്തിയും കയറുമായിരുന്നു; ഒടുവിൽ സംഭവിച്ചത് ഞെട്ടിക്കുന്നത്
ദമ്പതികൾ കവർച്ച സംഘത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എറണാകുളം കടുത്തുരുത്തിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. എന്നാൽ മോഷ്ട്ടിക്കാൻ വന്ന കള്ളന്മാരുടെ കയ്യിൽ നിന്നും ജീവൻ തിരിച്ച് കിട്ടിയതിന്റെ സംന്തോഷത്തിലാണ് ഇവർ ഉള്ളത്. ജീവൻ തിരിച്ചു കിട്ടിയല്ലോ, സ്വർണം പോയതിൽ നഷ്ടം തോന്നുന്നില്ലെന്നു ദമ്പതികൾ പറയുമ്പോഴും അവരുടെ സ്വരത്തിൽ ഭയം നിഴലിക്കുന്നു. കവർച്ചാ സംഘത്തിൽ നിന്നും കഷ്ടിച്ചായിരുന്നു കല്ലറ പെരുംതുരുത്ത് സ്വദേശികളായ ദമ്ബതികൾ നിഷാ സദനം രാം ദാസും ഭാര്യ ഭവാനിയുംരക്ഷപ്പെട്ടത്. സംഭവത്തെ കുറിച്ച് അവർ പറയുന്നു ഇങ്ങനെ. വീട്ടിൽ കത്തിയുമായി രണ്ടു യുവാക്കൾ കയറി വരികയായിരുന്നു. വീട്ടിലേക്കു കയറി വന്ന ഇരുവരുടെയും കയ്യിൽ രണ്ടു കത്തിയുണ്ടായിരുന്നു. ഇവർ കത്തി കഴുത്തിൽ അമർത്തുകയായിരുന്നു മാത്രമല്ല കൊന്നു കളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. എന്നാൽ തങ്ങളെ കൊന്നു കളയുമെന്ന് കരുതിയെന്ന് വൃദ്ധ ദമ്പതികൾ പറയുന്നു.
എന്നാൽ ആ സമയം ഉറക്കെ കരഞ്ഞതു കൊണ്ട് മാത്രമായിരുന്നു അവർ രക്ഷപ്പെട്ടത്. കല്ലറ– വെച്ചൂർ റോഡരികിൽ ഉള്ള വീട്ടിൽ തനിച്ചാണ് ഇരുവരും താമസിക്കുന്നത്. ഇവർക്ക് 3 പെൺമക്കളാണ് ഉള്ളത്. അവർ വിവാഹാം കഴിഞ്ഞ് മറ്റിടങ്ങളിലാണ് താമസിക്കുന്നത്. വീട്ടിൽ ഉച്ചയൂണൊരുക്കി അതിൽ നിന്നുള്ള ചെറിയ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞു പോരുന്നത്. തിങ്കളാഴ്ച പുലർച്ചയോടെ 1.30നായിരുന്നു കള്ളന്മാർ വീട്ടിലേക്കു കയറിവന്നത്. വണ്ടി കേടായി പോയെന്നു പറഞ്ഞായിരുന്നു ഇവർ വീട്ടിലേക്കു ചെന്നത് . വണ്ടി കേടായതിനാൽ ടോർച്ച് ആവശ്യപ്പെട്ട് 2 യുവാക്കൾ കതകിൽ തട്ടുകയായിരുന്നു. എന്നാൽ ഇവർ ജനലിലൂടെ ടോർച്ച് നൽകി.മാത്രമല്ല കത്തിയും കയറും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് വീണ്ടുമെത്തി. അവർ അതും യുവാക്കൾക്ക് നൽകി. പിന്നീട് ഇവർ കത്തിയും കയറും തിരിച്ചുതരാനെന്ന മട്ടിൽ പേരിൽ തിരിച്ച് വന്നു കതകിൽ തട്ടി.
അപ്പോൾ ദമ്പതികൾ ലൈറ്റ് തെളിച്ചു കതകു തുറക്കുകയും ചെയ്‌തു. അപ്പോൾ കഴുത്തിൽ കത്തി വച്ച് മിണ്ടരുതെന്നും കൊന്നു കളയുമെന്നും പറഞ്ഞ് മുറിക്കുള്ളിലേക്കു തള്ളി കയറുകയായിരുന്നു അവർ . രണ്ടു യുവാക്കളിൽ മറ്റൊരാൾ ഭവാനിയുടെ കഴുത്തിൽ കത്തി വച്ച് മാല പൊട്ടിച്ചെടുക്കയും ചെയ്‌തു. നിലവിളി കേട്ടത്തോടെ അക്രമികൾ ഇറങ്ങി ഓടിയെന്നും രണ്ടര പവൻ മാലയുടെ പകുതി മുറിക്കുള്ളിൽ നിന്നു കിട്ടിയെ ന്നും ദമ്പതികൾ പറഞ്ഞു. ആ ദിവസം വൈദ്യുതി പോയിരുന്നു. അത് ഇന്നലെ ഉച്ചയോടെയായിരുന്നു പ്രദേശത്തു പുനഃസ്ഥാപിക്കപ്പെട്ടത്. വീട്ടിൽ തനിച്ചു താമസിക്കാൻ പേടിയാണെന്നും ഇരുട്ടു വീണാൽ വീടിനു വെളിയിൽ ഇറങ്ങാറില്ലെന്നും ദമ്പതികൾ പറയുകയുണ്ടായി . ഈ സംഭവം പ്ര ത്യേക സംഘം അന്വേഷിക്കും. സംഭവം കടുത്തുരുത്തി സിഐ പി.കെ. ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിച്ച് തുടങ്ങും . സി സി ടിവി സൂചനലഭിച്ചിട്ടുണ്ട്. വീട്ടിലൂണ് നടത്തുന്ന ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്ന ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
കള്ളന്മാരെ സൂക്ഷിക്കുക. ജനൽ പാളികൾ രാത്രി അടച്ചിടുക. അപരിചിതർ കോളിങ് ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ ജനൽ വഴി സംസാരിക്കുക. വാതിലിന്റെ എല്ലാ പൂട്ടുകളും ഭദ്രത ഉള്ളതാണെന്ന് ഉറപ്പ് വരുത്തുക. കഴിയുന്നതും മുൻ,പിൻ വാതിലുകൾക്ക് പിന്നിൽ വിലങ്ങനെയുള്ള ഇരുമ്പ് പട്ടകൾ ഘടിപ്പിക്കുന്നത് സുരക്ഷ കൂട്ടാൻ ഉപകരിക്കും. അപരിചിതരായ സന്ദർശകർ, പിരിവുകാർ, യാചകർ, വീട്ടിൽ വരുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നവർ തുടങ്ങിയവരെ ശ്രദ്ധിക്കുക. വീടിനുപുറത്തും പിന്നിലും അടുക്കളഭാഗത്തും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക. വീടിന് പുറത്ത് അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന, കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങള്ളായ പാര, കുന്താലി, മഴു, ഗോവണി തുടങ്ങിയവ കഴിയുന്നതും കവർച്ചക്കാരിൽ നിന്നും അകറ്റി സൂക്ഷിക്കുക. അസമയത്ത് വീടിനു പുറത്ത് ആളനക്കമോ മറ്റ് ശബ്ദമോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ അയൽക്കാരെയോ റസിഡൻസ് ഭാരവാഹികളെയോ അറിയിക്കാനും മറക്കരുത്. സ്വർണ്ണാഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.
https://www.facebook.com/Malayalivartha