കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കുടിപ്പിച്ചു; സംസ്കാരത്തിന് പിന്നാലെ കാമുകനൊപ്പം പാഞ്ഞതോടെ സംശയമായി; സൈലന്റ് അറ്റാക്ക് കഥ അന്വേഷണസംഘത്തിന് മുന്നിൽ ചുരുളഴിഞ്ഞപ്പോൾ കൊണ്ടെത്തിച്ചത് ക്രൂരമായ കൊലപതകത്തിലേക്ക്... സംഭവം മലപ്പുറത്ത്...
മലപ്പുറത്തെ ഞെട്ടിച്ച അരുംകൊലയുടെ ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത് ആരെയും ഞെട്ടിപ്പിക്കുന്ന കൊലപാതകം. വിഷം നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ യുവതിയും കാമുകനും പിടിയിലായതോടെ സൈലന്റ് അറ്റാക്ക് കഥ അന്വേഷണസംഘത്തിന് മുന്നിൽ ചുരുളഴിഞ്ഞപ്പോൾ കൊണ്ടെത്തിച്ചത് ക്രൂരമായ കൊലപതകത്തിലേക്ക് . ഒന്നര വര്‍ഷത്തിന് ശേഷമാണ് യുവതിയെയും കാമുകനെയും പോലീസ് പിടികൂടുന്നത്. മൂച്ചിക്കല്‍ മരുതാത്ത് വീട്ടില്‍ ഉമ്മുസാഹിറ എന്ന 42കാരിയും പത്തനംതിട്ട ഉന്നക്കാവ് സ്വദേശി പള്ളിനടയില്‍ ജയ്‌മോന്‍ എന്ന 37 കാരനുമാണ് പിടിയിലായത്. 2018 സെപ്തംബര്‍ 21 ന് കാളികാവ് അഞ്ചച്ചവിടി മൈലാടിക്കല്‍ മരുതത്ത് മുഹമ്മദാലിയെ (51) ഉമ്മുസാഹിറയും ജയ്‌മോനും ചേര്‍ന്ന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. സൈലന്റ് അറ്റാക്ക് എന്ന് കരുതി മൃതദേഹം കബറടക്കി. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഉമ്മു താഹിറയുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ കാണാതായി. ഇതോടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കാട്ടി മുഹമ്മദാലിയുടെ കുടുംബം പരാതി നല്‍കി. ഇതിനിടെ പോലീസ് അന്വേഷണത്തില്‍ ഉമ്മുസാഹിറയും മക്കളും സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ജയ്മോന്റെ കൂടെ പോയതാണെന്ന് വ്യക്തമായി. മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയില്‍ ആന്തരികാവയവത്തില്‍ വിഷാംശവും കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ശിവകാശിയിലാണെന്ന് മനസിലായി. പൊലീസ് അവിടെ എത്തിയപ്പോഴേക്കും ജയ്മോന്‍ മുങ്ങി. ഉമ്മുസാഹിറയെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു. ഭര്‍ത്താവിന് ജയ്മോന്‍ വിഷം നല്‍കിയതാണെന്ന് അവര്‍ മൊഴി നല്‍കി. ദിണ്ഡിക്കലില്‍ നിന്നും തിങ്കളാഴ്ച രാത്രിയോടെയാണ് ജയ്‌മോന്‍ പോലീസ് പിടിയിലാകുന്നത്. ശിവകാശിയിലേക്ക് നാടുവിടുമ്ബോള്‍ കാളികാവിലെ ഭര്‍തൃമതിയായ മറ്റൊരു സ്ത്രീയും ജയ്‌മോനോപ്പം കൂടെയുണ്ടായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഈ സ്ത്രീ നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ടയില്‍ ഒരുകേസില്‍ നിന്ന് മുങ്ങിയാണ് ജയ്മോന്‍ കാളികാവിലെത്തിയത്.
https://www.facebook.com/Malayalivartha