ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം ; എട്ട് പേര്‍ റെയ്ഡില്‍ കുടുങ്ങി
ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന എട്ട് പേര്‍ റെയ്ഡില്‍ കുടുങ്ങി. വര്‍ക്കല കുരയ്ക്കണ്ണിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന യെല്ലോ ഹോം സ്റ്റേയിലാണ് പൊലീസ് റെയ്ഡ് നടത്തിയതും റെയ്‌ഡിൽ പിടിക്കപ്പെട്ടതും. കെട്ടിടം വാടകയ്ക്ക് എടുത്തായിരുന്നു ഈ സംഘം പ്രവര്‍ത്തിച്ചത് വന്നത്. ഫോണിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹോം സ്റ്റേയിലെത്തിച്ചായിരുന്നു ഇടപാടുകള്‍ നടത്തി വന്നിരുന്നത്. സംഘത്തിലെ അംഗങ്ങളും ഇടപാടുകാരും അടക്കമായിരുന്നു പിടിക്കപ്പെട്ടത്.
അറസ്റ്റിലായവരിൽ മൂന്ന് സ്ത്രീകളുമുണ്ട്. പെരുമ്പുഴ രാജുവിലാസത്തില്‍ രാജി, മകള്‍ ദീപ, വെണ്‍കുളം കളിക്കൂട്ടംവിളയില്‍ ബിന്ദു, കിളിമാനൂര്‍ പുളിമാത്ത് താളിക്കുഴി എസ്ബി ഭവന്‍ ജിഷ്ണു, പാങ്ങോട് കല്ലറ സായൂജ്യ ഭവനില്‍ സാജു, കുരയ്ക്കണ്ണി പറമ്പുവിളയില്‍ നിഷാദ്, ഇടവ പുന്നകുളം ഫാത്തിമ മന്‍സിലില്‍ സുധീര്‍, കുരയ്ക്കണ്ണി ഗായത്രി നിവാസില്‍ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായവരിൽ ഉള്ളത്. പരവൂര്‍ സ്വദേശി ഗിരീഷും ബിന്ദുവും ചേര്‍ന്നാണ് ഇടപാട് നടത്തിയിരുന്നത്. ഇടപാടുകള്‍ക്ക് 2000 രൂപ മുതല്‍ 5000 രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗിരീഷ് ഒളിവില്‍ പോയതായാണ് വിവരം. സംഘത്തിന്‍റെപക്കല്‍ നിന്ന് രണ്ട് ബൈക്ക്, ഒരു കാര്‍, 30000 രൂപ, 7 ഫോണുകള്‍ പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha