നിക്ഷ്പക്ഷതയുടെയും സ്വാര്‍ത്ഥതയുടെയും മാളങ്ങളില്‍ ഒളിച്ചിരിക്കുന്നവരേ…നിങ്ങള്‍ കണ്ണുതുറന്ന് ഈ പോരാളിയെ കാണൂ… മടയില്‍ ചെന്ന് വേട്ട നടത്തിയ മനുഷ്യസ്ത്രീയെ കാണൂ… വൈറലായി സന്ദീപ് ദാസിന്റെ ഫെസ്ബുക്ക് കുറിപ്പ്
പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് എറണാകുളം പാവക്കുളം അമ്ബലത്തില്‍ സംഘടിപ്പിച്ച പരിപാടിയെ ചോദ്യം ചെയ്ത് എത്തിയ സ്ത്രീയെ ഒരു സംഘം യുവതികള്‍ ചേര്‍ന്ന് അക്രമിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന പരിപാടിയിൽ പ്രതിഷേധിച്ച യുവതിയെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു സ്ത്രീകൾ. ഇത് ഹിന്ദുവിന്റേതാണെന്ന് എന്ന് ഇവർ ഉറക്കെ പറയുന്നതും വിഡിയോയിൽ കേൾക്കാം. പൗരത്വ നിയമത്തിനെതിരെ വേദയിൽ ഒറ്റയ്ക്കായിരുന്നു യുവതിയുടെ പ്രതിഷേധം. എന്നാൽ ഇവരുടെ വാദങ്ങളെ സംഘം ചേർന്ന് നിശബ്ദമാക്കാനാണ് മറ്റുള്ളവർ ശ്രമിച്ചത്. തനിക്ക് രണ്ടു പെൺമക്കളുണ്ടെന്നും അവർക്കുവേണ്ടിയാണ് നിയമത്തെ അനുകൂലിക്കുന്നതെന്നും ഒരു സ്ത്രീ വിളിച്ചുപറയുന്നതും കേൾക്കാം. ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന പൗരത്വ നിയമ ന്യായീകരണ പരിപാടിക്കിടയിലായിരുന്നു യുവതിയുടെ പ്രതിഷേധം. ഇതോടെ പരിപാടി നിർത്തി യുവതിയെ സദസിൽ നിന്നും പുറത്താക്കുകയായിരുന്നു. സംവിധായകൻ അനുരാജ് മനോഹറും ഈ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
അതേസമയം ആക്രമണത്തിന് ഇരയായ യുവതിയെ പിന്തുണച്ച് ഇപ്പേള്‍ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ സന്ദീപ് ദാസ്. ഈ സ്ത്രീയോട് എനിക്ക് അളവില്ലാത്ത ബഹുമാനം തോന്നുന്നുണ്ട്.പേരിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഞാന്‍ ഇവരെ 'പോരാളി' എന്ന് വിശേഷിപ്പിക്കുന്നു. മതഭ്രാന്തിനൊപ്പം വിഡ്ഢിത്തം കൂടി ചേര്‍ന്നാല്‍ അത് അങ്ങേയറ്റം അപകടകരമായ അവസ്ഥയാണ്. അങ്ങനെയുള്ള ഒരു പറ്റം കുലസ്ത്രീകള്‍ക്കു നടുവിലാണ് ഈ പോരാളി ഒറ്റയ്ക്ക് പൊരുതിനിന്നത്. ഇന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഒരു ചെറുപതിപ്പാണ് ആ വീഡിയോ എന്ന് പറയാം.പോരാളിയെ കൂട്ടംകൂടി ആക്രമിക്കുന്ന സ്ത്രീകളുടെ മുഖമുദ്ര അസഹിഷ്ണുതയാണ്. പെണ്‍മക്കളെ 'കാക്ക' സ്പര്‍ശിക്കാതിരിക്കാന്‍ സിന്ദൂരം തൊടും എന്ന് പറയുന്ന ഒരു സ്ത്രീയുടെ മനസ്സിലെ വര്‍ഗീയത എത്രത്തോളമുണ്ടാവുമെന്ന് സങ്കല്‍പ്പിച്ചുനോക്കൂ..!. 'അല്ലാഹു' എന്ന വാക്ക് അങ്ങേയറ്റം വെറുപ്പോടെയാണ് ആ സ്ത്രീ ഉച്ചരിക്കുന്നത്. ഇതുപോലുള്ള ആളുകളാണ് മുസ്ലിം സഹോദരങ്ങള്‍ക്ക് ഒരു കുഴപ്പവും വരില്ല എന്ന് ആണയിട്ടുകൊണ്ടിരിക്കുന്നത്'. സന്ദീപ് ദാസ് പറയുന്നു. അവര്‍ പോരാളിയെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല.ഒരു സെക്കന്റ് പോലും കൊടുക്കുന്നില്ല.ശാരീരികമായി കൈയ്യേറ്റം ചെയ്യുന്നുമുണ്ട്.ഇവര്‍ ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഇതൊക്കെത്തന്നെയല്ലേ. എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക! അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുക. ഇപ്പോഴും നിക്ഷ്പക്ഷതയുടെയും സ്വാര്‍ത്ഥതയുടെയും മാളങ്ങളില്‍ ഒളിച്ചിരിക്കുന്നവരേ…നിങ്ങള്‍ കണ്ണുതുറന്ന് ഈ പോരാളിയെ കാണൂ… മടയില്‍ ചെന്ന് വേട്ട നടത്തിയ മനുഷ്യസ്ത്രീയെ കാണൂ… മനുഷ്യരാകൂ എന്നും അദ്ദേഹം ഫെസ് ബുക്ക് കുറിപ്പിലൂടെ പറയുന്നു.
https://www.facebook.com/Malayalivartha