മൂന്നു ഫോൺ; 46 പേരുമായിചാറ്റിംഗ് ; ഇരുപത്തിരണ്ടുകാരൻ പെൺക്കുട്ടികളെ കുടുക്കിയത് ഇങ്ങനെ; പിടിയിലായപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം
മൂന്ന് ഫോൺ... 46 പേരുമായിചാറ്റിംഗ്... ഇരുപത്തിരണ്ടുകാരന്റെ പെൺവേട്ടയെ പറ്റി പുറത്ത് വരുന്നു ഞെട്ടിക്കുന്ന വിവരങ്ങൾ. ഷെയർചാറ്റ് വഴി പരിചയം നടിച്ച് ഒൻപതാംക്ലാസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. പോക്‌സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റിലാക്കിയിരിക്കുന്നത്. കൊയ്യം പെരുന്തിലേരി ബോട്ട്കടവിലെ എ.വി.വാഹിദിനെയാണ്(22) തളിപ്പറമ്പ് സി ഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 20നായിരുന്നു പെൺകുട്ടിയെ കൊളത്തൂരിലെ വിജനമായ റബ്ബർതോട്ടത്തിലെത്തിച്ച് വാഹിദ് പീഡിപ്പിച്ചത്. സ്‌കൂളിൽ പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന പെൺകുട്ടിയെ സ്‌കൂളിൽ ഇറക്കാമെന്ന് പറഞ്ഞു വിളിക്കുകയായിരുന്നു. ഇങ്ങനെ വിളിച്ച് ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തുകയുണ്ടായി . ഹുസൈൻ കരിമ്പം എന്ന പേരിലായിരുന്നു ഈ പെൺകുട്ടിയെ പരിചയപ്പെട്ടത്. സൈബർസെൽ വഴി നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു പ്രതി വാഹിദാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞത് .പോലീസ് തനിക്കായി വല വിരിച്ചിരിക്കുന്നവെന്നുന്നറിഞ്ഞ ഇയാൾ തേർളായി കടവിന് സമീപം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ബോട്ട്കടവിന് സമീപത്തെ ഇയാളുടെ ബന്ധുവിന്റെ പൊളിഞ്ഞുകിടക്കുന്ന കടയിൽ നിന്നായിരുന്നു ഇയാളെ പിടികൂടിയത്. തളിപ്പറമ്പ് എസ് .ഐ. കെ.പി.ഷൈൻ, എ .എസ്. ഐ എ.ജി.അബ്ദുൾറൗഫ്, സീനിയർ സി.പി.ഒമാരായ. സ്‌നേഹേഷ്, ഗിരീഷ്, സി.പി.ഒമാരായ ദിനേഷ്, വിപിൻ എന്നിവർ ചേർന്ന് ഈയാളെ പിടികൂടുകയായിരുന്നു . പിടിയിലാകുമ്പോഴും ചാറ്റിംഗിൽ അറസ്റ്റിലാകുമ്പോഴും ഇയാൾ വടകരയിലെ ഒരു പെൺകുട്ടിയുമായി ചാറ്റിംഗ് നടത്തുന്നുണ്ടായിരുന്നു. പല പേരുകളിലായി ഈയാൾ 46 ഓളം പെൺകുട്ടികളുമായി ചാറ്റിംഗ് നടത്താറുണ്ടെന്നും പൊലീസ് പറയുകയുണ്ടായി . ഒരേസമയം നാല് പെൺകുട്ടികളുമായിട്ട് വാഹിദ് ചാറ്റിംഗ് നടത്താറുണ്ട് അത്രെ . മൂന്ന് ഫോണുകൾ ഉപയോഗിച്ചായിരുന്നു വാഹിദിന്റെ പെൺവേട്ട നടത്തി വന്നത്. ഇതിനകം പല പെൺകുട്ടികളെയും ഈയാൾ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha