വധ ഭീഷണിക്കേസ്: സാക്ഷികളെ ഹാജരാക്കാത്ത മ്യൂസിയം സിഐക്ക് കോടതിയുടെ രൂക്ഷ വിമർശനം
കുപ്രസിദ്ധ ഗുണ്ട ബാർട്ടൺഹിൽ നിവാസി ഗുണ്ടുകാട് സാബു പ്രതിയായ മാരകായുധങ്ങളുപയോഗിച്ചുള്ള വധ ഭീഷണി കേസിൽ സാക്ഷികളെ ഹാജരാകാത്ത തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസ് സർക്കിൾ ഇൻസ്പെക്കർക്ക് കോടതിയുടെ രൂക്ഷ വിമർശനം. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് അമൽ ആണ് മ്യൂസിയം പോലീസിന്റെയും സർക്കിൾ ഇൻസ്പെപെക്ടറുടെയും കെടുകാര്യസ്ഥതയെയും നിഷ്ക്രിയത്വത്തെയും രൂക്ഷമായി വിമർശിച്ചത്. വീഴ്ച കൂടാതെ സമൻസുത്തരവും വാറണ്ടുത്തരവുകളും നടപ്പാക്കാത്ത പക്ഷം നടപടിയുണ്ടാകുമെന്ന് സി ഐ ക്ക് കോടതി മുന്നറിയിപ്പും നൽകി.
2016 ലാണ് കേസിനാധാരമായ സംഭവം നടന്നത്.ഒന്നാം പ്രതിയായ സാബുവിന്റെ നേതൃത്വത്തിൽ അഞ്ചു പ്രതികൾ മാരകായുധങ്ങളുമായി സംഘം ചേർന്ന് വധഭീഷണി മുഴക്കി അശ്ലീല വാക്കുകൾ വിളിച്ച് കൈകൾ കൊണ്ടും ആയുധം കൊണ്ടും ദേഹോപദ്രവം ഏൽപ്പിച്ചുവെന്നാണ് കേസ്.
ഗുണ്ടാ നേതാവും കൂട്ടാളികളുമായ സാബു പ്രോഡ്ഡിൻ എന്ന ഗുണ്ടുകാട് സാബു , റെജി , പാഞ്ചൻ ഷൈജു എന്ന ഷൈജു , ജോളി , തോന്നൻ വിനോദ് എന്ന വിനോദ് എന്നിവരാണ് ആക്രമണ കേസിലെ ഒന്നുമുതൽ അഞ്ചു വരെയുള്ള പ്രതികൾ.
https://www.facebook.com/Malayalivartha