ക്ലാസ് ലീഡറുടെ ആ ബാഡ്ജ് എന്റെ കയ്യിലാ; മടക്കി വാങ്ങാൻ ഇനി അവൾ വരില്ലല്ലോ? ആർദ്രയുടെ ചോദ്യത്തിന് മുന്നിൽ പൊട്ടിക്കരച്ചിൽ മാത്രം ; വിതുമ്പലോടെ ഒരു നാട്
എന്നെ ഈ ബാഡ്ജ് ഏൽപിച്ചാണു ശ്രീഭദ്ര യാത്ര പോയത്. ഇതു മടക്കി വാങ്ങാൻ ഇനി അവൾ വരില്ലല്ലോ?’’ ക്ലാസ് ലീഡറുടെ ബാഡ്ജ് കാണിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി ആർദ്ര ഈ ചോദ്യം ചോദിക്കുമ്പോൾ പകച്ച് നില്ക്കാൻ മാത്രമേ ഏവർക്കും കഴ്ഴിയുന്നുള്ളൂ. നേപ്പാളിലേക്കുള്ള യാത്ര തുടങ്ങും മുൻപു ക്ലാസ് ലീഡറുടെ ഉത്തരവാദിത്തം ഉറ്റ കൂട്ടുകാരി ആർദ്രയ്ക്കു കൈമാറിയിരുന്നു ശ്രീഭദ്ര പോയത് . എന്നാൽ ആ കുട്ടിയുടെ വിയോഗ വാർത്ത ഇപ്പോഴും ആർക്കും ഉൾക്കൊള്ളാനാകുന്നില്ല. . എളമക്കര സരസ്വതി വിദ്യാനികേതനിൽ ഇന്നലെ ശോകമൂകമായിരുന്നു. നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം കവർന്നെടുത്ത 3 കൂട്ടുകാരുടെയും നിരത്തിവച്ച ചിത്രങ്ങൾക്കു മുന്നിൽ സഹപാഠികളും അധ്യാപകരും കണ്ണീരും പൂക്കളുമർപ്പിച്ചു. ദുരന്തത്തിൽ മരിച്ച ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവർ സരസ്വതി വിദ്യാനികേതനിലെ വിദ്യാർഥികളായിരുന്നു. ഇവരുടെ അച്ഛനമ്മമാരായ പ്രവീൺ, ശരണ്യ എന്നിവരും ദുരന്തത്തിൽ ജീവൻ നഷ്ടമായിരുന്നു.
പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിൽ സംസ്കരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ ഉള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു . നേപ്പാളില്‍ വിനോദയാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചായിരുന്നു ഇവർ കൊല്ലപ്പെട്ടത്.നേപ്പാളില്‍ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനായി മുൻ മുഖ്യന്ത്രി ഉമ്മൻ ചാണ്ടി എത്തിയിരുന്നു .മൂന്നു കുട്ടികളുടെ വിയോഗമാണ് ഏവരെയും അതിദുഃഖത്തിൽ ആഴ്ത്തിയിരിക്കുന്നത്. ചേങ്കോട്ടുകോണത്തെ രോഹിണി ഭവനിൽ 3 വയസ്സുകാരൻ നോവുള്ള കാഴ്ചയായി മാറിയിരുന്നു. പ്രവീൺകുമാറിന്റെയും ശരണ്യയുടെയും സംസ്കാര ക്രിയകൾ ചെയ്തതു ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവ് ആയിരുന്നു . പിതാവ് ജിബിയുടെ ഒക്കത്തിരുന്നായിരുന്നു ആരവ് ചടങ്ങുകൾ നിർവഹിച്ചത്. മൂന്നു കുട്ടികളെയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തിൽ ചടങ്ങുകളില്ലാതെ സംസ്കരിക്കുയും ചെയ്തു .
https://www.facebook.com/Malayalivartha