ദാരുണ സംഭവം; സര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവമായാണ് കാണുന്നു; അനധികൃതമായി മണ്ണ് കടത്തുന്നത് തടയാൻ ശ്രമിച്ച യുവാവിനെ ജെ സി ബി കൊണ്ടടിച്ച് കൊന്നു; പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
അനധികൃതമായി മണ്ണ് കടത്തുന്നത് തടയാൻ ശ്രമിച്ച യുവാവിനെ നിഷ്‌കരുണം ജെ സി ബി കൊണ്ട് അടിച്ച് കൊന്ന സംഭവം ദാരുണ സംഭവമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. . സര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു . മാഫിയ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തേണ്ടതുണ്ട്. കര്‍ശനമായ നടപടി ഉണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സ്വന്തം പുരയിടത്തിൽ നിന്നും അനധികൃതമായി മണ്ണ് കടത്തുന്നത് തടയാൻ ശ്രമിച്ച യുവാവിനെയായിരുന്നു ഭുമാഫിയ ജെസിബി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. കാട്ടാക്കട കാഞ്ഞിരംവിളയിലെ സംഗീതിനാണ് മണ്ണ് മാഫിയുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞത്. സംഗിതിന്‍റെ പുരയിടത്തിൽ നിന്നും വനം വകുപ്പിന്‍റെ പദ്ധതിക്കായി മുമ്പ് മണ്ണെടുത്തിരുന്നു. എന്നാൽ ഇത് നടപ്പിലാക്കിയ സംഘം ഇന്നലെ അർധരാത്രിയോടെ വീണ്ടും മണ്ണെടുക്കാൻ എത്തുകയായിരുന്നു. ബിസിനസ്സ് ആവശ്യത്തിനായി പുറത്തു പോയിരിക്കുകയായിരുന്നു സംഗീത്. സംഗീതിനെ ഭാര്യ ഉടൻ തന്നെ ഫോണിൽ വിവരമറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞു വീട്ടിലെത്തിയ സംഗീത് അനുമതിയില്ലാതെ മണ്ണടുക്കന്നത് തടയുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. മാത്രമല്ല ജെ സിബിയും ടിപ്പറും പുറത്തു പോകാതിരിക്കാൻ കാർ ഗേറ്റിനു കുറുകെയിടുകയും ചെയ്തു. പ്രകോപിതരായ മണ്ണ് മാഫിയ സംഘം ജെസിബിയുടെ യന്ത്ര കൈ ഉപയോഗിച്ച് സംഗീതിനെ മർദ്ദിച്ച് കൊല്ലുകയായിരുന്നു.വനം വകുപ്പിന് വേണ്ടിയല്ല മണ്ണെടുപ്പ് എന്ന് അറിഞ്ഞതോടെയായിരുന്നു സംഗീത് ജെസിബി തടഞ്ഞത്.
അര്‍ദ്ധ രാത്രി മണ്ണെടുക്കാന്‍ എത്തിയവരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ അജ്ഞാതനുമുണ്ടായിരുന്നു. സംഗീതിനെ കൊന്നത് ഗുണ്ടാസംഘമെന്ന് ഭാ ര്യ സംഗീത പറഞ്ഞു . അനുവാദമില്ലാത മണ്ണെടുത്തതിനാണ് സംഗീത് മണ്ണുമാന്തി തടഞ്ഞത്. സംസാരിച്ച് ഒത്തുതീര്‍പ്പിന് സംഗീത് ശ്രമിക്കുമ്പോഴായിരുന്നു അടിച്ചുവീഴ്ത്തിയതെന്നും ഭാര്യ പറയുകയുണ്ടായി. : പുരയിടത്തിലെ മണ്ണെടുപ്പ് തടഞ്ഞതിന് ജെസിബി കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ ഒരു പ്രതി കീഴടങ്ങിയിരുന്നു. ജെസിബി ഡ്രൈവറായ വിജിനാണ് കീഴടങ്ങിയത്. ഇയാളാണ് അര്‍ദ്ധരാത്രി ജെസിബി ഓടിച്ചിരുന്നത്.എന്നാൽ ജെസിബി ബക്കറ്റ് കൊണ്ട് സംഗീതിന്റെ തലയ്ക്കടിച്ചത് ഇയാളാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.
https://www.facebook.com/Malayalivartha