തെറ്റുകളുടെ ചാകര; പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പിശകുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി റജിസ്ട്രി; പിശകുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി റജിസ്ട്രി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പിശകുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി റജിസ്ട്രി.പിശകുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി റജിസ്ട്രി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി.
പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് കേരളം സുപ്രിം കോടതിയില്‍ സ്യൂട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഹര്‍ജിയിലെ പത്തില്‍പ്പരം പിഴവുകള്‍ നേരത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ പരിഹരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് കൂടുതല്‍ പിശകുകള്‍ സുപ്രിം കോടതി റജിസ്ട്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഹര്‍ജിക്കൊപ്പം നല്‍കിയ രേഖകളില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി റജിസ്ട്രി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. പിശകുകള്‍ പരിഹരിച്ചതിന് ശേഷം മാത്രമേ കേന്ദ്രത്തിന് നോട്ടീസ് അയക്കുന്നത് അടക്കം നടപടികളിലേക്ക് കോടതി കടക്കുകയുള്ളു.
പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ പതിമൂന്നാം തീയതി വൈകീട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അത് രണ്ട് വാല്യമായി നല്‍കണമെന്നും അഞ്ച് സെറ്റ് പകര്‍പ്പ് നല്‍കണമെന്നും രജിസ്ട്രി സര്‍ക്കാര്‍ അഭിഭാഷകരോട് നിര്‍ദേശിചിരുന്നു. ഹര്‍ജിയുമായി ബന്ധപ്പെട്ട എട്ട് സാങ്കേതിക പിഴവുകള്‍ നീക്കാനും രജിസ്ട്രി ആവശ്യപ്പെട്ടിരുന്നു. രജിസ്ട്രി നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ രജിസ്ട്രിക്ക് പതിനെട്ടാം തീയതി കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha