ട്രാഫിക് സിഗ്നലിനു മുന്നില്‍ നിര്‍ത്തിയിട്ട പൊലീസ് ജീപ്പില്‍ നിന്നും കയ്യില്‍ വിലങ്ങുമായി അയാൾ ഇറങ്ങിയോടി... കെഎസ്‌ആര്‍ടിസി ജീവനക്കാരും ഓട്ടോഡ്രൈവര്‍മാരും വാഹനം ഉപേക്ഷിച്ചു പ്രതിക്കു പിന്നാലെ.... ഒടുക്കം നാടുമുഴുവന്‍ പിന്നാലെ ഓടി സാഹസികമായി കീഴ്‌പ്പെടുത്തിയ പ്രതിയുടെ ചുരുളഴിഞ്ഞപ്പോൾ ഞെട്ടലോടെ നാട്ടുകാർ
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കിഴക്കേ കോട്ടയിലെ ട്രാഫിക് സിഗ്നലിനു മുന്നില്‍ നിര്‍ത്തിയിട്ട പൊലീസ് ജീപ്പില്‍ നിന്നു ഒരാള്‍ പുറത്തേക്ക് ചാടിയിറങ്ങി. കയ്യില്‍ വിലങ്ങു ധരിച്ച അയാള്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വേഗത്തില്‍ ഓടുന്നു. പിന്നാലെ മൂന്നു പൊലീസുകാരും. 'പിടിക്ക് അവനെ'… ഓടുന്നതിനിടെ പൊലീസുകാരന്‍ അലറി. ഇതോടെ സംഗതി സീരിയസായി ജനം ഏറ്റെടുത്തു. കള്ളന്‍, കള്ളന്‍ എന്നു വിളിച്ച് ആള്‍ക്കൂട്ടം ഇളകി. കെഎസ്‌ആര്‍ടിസി ജീവനക്കാരും ഓട്ടോഡ്രൈവര്‍മാരും വാഹനം ഉപേക്ഷിച്ചു പ്രതിക്കു പിന്നാലെ ഗാന്ധിപാര്‍ക്കിന് അരികിലൂടെ ചാല ലക്ഷ്യമാക്കി യുവാവ് ഓടുന്നതു കണ്ടു പാര്‍ക്കിലെ പരിപാടിക്കു എത്തിയവരും റോഡിലേക്ക് ഇറങ്ങി. ശ്രീപത്മനാഭ തിയറ്ററിനോട് ചേര്‍ന്ന ഇടവഴിയിലൂടെ പ്രതി വീണ്ടും കുതിച്ചു. വിലങ്ങുണ്ടായിട്ടും ആളുകളെ അമ്ബരിപ്പിച്ച ഓട്ടമായിരുന്നു അത്. പിന്നാലെ ഓടിയ പൊലീസുകാര്‍ ഏറെ പണിപ്പെട്ടാണു പ്രതിയെ കീഴ്പ്പെടുത്തിയത്. വൈകിട്ട് 6നായിരുന്നു നഗരമധ്യത്തിലെ നാടകീയ രംഗങ്ങള്‍. പോക്സോ കേസിലെ പ്രതി ആറ്റുകാല്‍ എംഎസ്കെ നഗര്‍ സ്വദേശി സുബീഷ് (23) ആണു പൊലീസിനെ വെട്ടിച്ച് ഓടിയത്. പോക്സോ കേസില്‍ പിടിയിലായ ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്നോടിയായി ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തിയിരുന്നു. പിന്നീടു സ്റ്റേഷനിലേക്കു പോകുമ്ബോഴാണു ജീപ്പില്‍ നിന്ന് ഇറങ്ങി ഓടിയത്. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ ഇയാള്‍ ജീവനൊടുക്കാനും ശ്രമിച്ചു. സ്റ്റേഷനിലെ മേശപ്പുറത്തെ ബ്ലേഡ് തട്ടിയെടുത്തു കഴുത്തുമുറി ക്കാനായിരുന്നു ശ്രമം. ഇതു തടഞ്ഞ ഉദ്യോഗസ്ഥന്റെ വിരലുകള്‍ക്കു ആഴത്തില്‍ മുറിവേറ്റു. രണ്ടാം തവണയാണ് പോക്സോ കേസില്‍ പിടിയിലാകുന്നതെന്നും ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയാണെന്നും ഫോര്‍ട്ട് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha