തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നതിലുള്ള വിലക്ക്; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍
വോട്ടർ പട്ടിക വിലക്കിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നത് വിലക്കിയ ഉത്തരവിനെതിരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ എത്തിയത്. സ്വതന്ത്ര അധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഏത് വോട്ടര്‍പട്ടിക ഉപയോഗിക്കണം എന്നതടക്കമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ കമ്മിഷന് അധികാരമുണ്ട്. ഇതിലേക്കുള്ള ഇടപെടല്‍ നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.
2019ലെ പട്ടികയുടെ അടിസ്ഥാനത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക തയാറാക്കാന്‍ കൂടുതൽ സമയമെടുക്കും. ഇത് തിരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകും. പുതിയ പട്ടിക തയാറാക്കാന്‍ പത്തു കോടിയോളം രൂപ അധികമായി ചെലവാക്കേണ്ടി വരും. ഇവയെല്ലാം പരിഗണിച്ച് 2015ലെ പട്ടികയുടെ അടിസ്ഥാനത്തില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha