Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

ചീഫ് വിപ്പ് സ്ഥാനവും എംഎല്‍എ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി പിസി ജോര്‍ജ്; ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടില്‍ കെ.എം. മാണി

28 MARCH 2015 08:36 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും

സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു....

65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും

ഗവ. ചീഫ് വിപ് സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടപ്പെടാതിരിക്കാന്‍ പിസി ജോര്‍ജ് സമ്മര്‍ദ്ദ തന്ത്രവുമായി രംഗത്ത്. ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പിസി ജോര്‍ജിനെ മാറ്റണമെന്ന കേരള കോണ്‍ഗ്രസ് (എം) ആവശ്യമാണ് ജോര്‍ജ് നിസഹായനായത്. ഇതു സംബന്ധിച്ചു യുഡിഎഫ് നേതൃത്വം നടത്തിയ അനുരഞ്ജന ശ്രമങ്ങള്‍ വഴിമുട്ടി. 
തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടില്‍ മന്ത്രി കെ.എം. മാണിയും തനിക്കു സ്ഥാനം തന്നതു മാണിയല്ല, നീക്കണമെങ്കില്‍ യുഡിഎഫ് തീരുമാനിക്കണമെന്ന നിലപാടില്‍ ജോര്‍ജും ഉറച്ചുനില്‍ക്കുകയാണ്. ഇതേസമയം, പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നും കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ എല്ലാവരുമായും ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. നാളെ ദുബായ്ക്കു പോകുന്ന ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ചയേ മടങ്ങിയെത്തൂ. 
കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാനായ ജോര്‍ജിനെ ഗവ. ചീഫ് വിപ് സ്ഥാനത്തു നിന്നും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും നീക്കണമെന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗത്തിന്റെ തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇന്നലെ ഉമ്മന്‍ ചാണ്ടിയുമായും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായും നടത്തിയ ചര്‍ച്ചകളില്‍ മാണി അറിയിച്ചു. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
എന്നാല്‍, ചീഫ് വിപ് സ്ഥാനം കാണിച്ചു തന്നെ ഭീഷണിപ്പെടുത്തരുതെന്നും ധൈര്യമുണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം വിളിക്കാനും ആവശ്യപ്പെട്ടു ജോര്‍ജ് തിരിച്ചടിച്ചു. താന്‍ യുഡിഎഫിന്റെ ഭാഗമായി തുടരും, അതു കേരള കോണ്‍ഗ്രസ് (സെസക്യുലര്‍) പുനരുജ്ജീവിപ്പിച്ചു കൊണ്ടാവും - ജോര്‍ജ് വ്യക്തമാക്കി. പുതിയ പാര്‍ട്ടിയുമായി ജോര്‍ജിനെ യുഡിഎഫില്‍ നിലനിര്‍ത്താന്‍ അനുവദിക്കില്ലെന്നു മാണിയും നിലപാടെടുത്തു. 
തന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു ജോര്‍ജിനെ വരുത്തി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. രാജിക്കത്തും പോക്കറ്റിലിട്ടാണു മുഖ്യമന്ത്രിയെ കണ്ടതെന്നാണു സ്വകാര്യവാഹനത്തിലെത്തിയ ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞത്. 
മുന്നണി നേതൃത്വം ആവശ്യപ്പെട്ടാല്‍ ചീഫ് വിപ് സ്ഥാനം രാജിവയ്ക്കാമെന്നും കേരള കോണ്‍ഗ്രസ്-എമ്മില്‍ ഇനി തുടരാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രിയെ ജോര്‍ജ് അറിയിച്ചു. തന്റെ പഴയ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുന്ന കാര്യവും ആവര്‍ത്തിച്ചു. 
ജോര്‍ജ് എത്തിയതിനു പിന്നാലെ കുഞ്ഞാലിക്കുട്ടിയും മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചര്‍ച്ചയില്‍ പങ്കാളികളായി. തുടര്‍ന്നു കുഞ്ഞാലിക്കുട്ടി, മാണിയുടെ വീട്ടിലെത്തി ജോര്‍ജുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിച്ചു. എന്നാല്‍ ജോര്‍ജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാട് മാണി ആവര്‍ത്തിച്ചു. 
ഇതിനുശേഷം ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു മാറി. മന്ത്രിമാരായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, മാണി എന്നിവര്‍ വീണ്ടും കൂടിയാലോചനകള്‍ നടത്തി. മാണി നിലപാടുമാറ്റാന്‍ തയാറാകാത്തതിനാല്‍ ചര്‍ച്ച ഫലം കണ്ടില്ല. ജോര്‍ജിനെയും പിന്നീട് ഓഫിസിലേക്കു വിളിച്ചുവരുത്തി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും അതും വിഫലമായി. ഇതോടെ പ്രശ്‌നപരിഹാരത്തിനുള്ള പുതിയ ഫോര്‍മുല തേടുകയാണ് യുഡിഎഫിലെ ക്രൈസിസ് മാനേജര്‍മാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (2 minutes ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (8 minutes ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (20 minutes ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (28 minutes ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (50 minutes ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (1 hour ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (1 hour ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (1 hour ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (1 hour ago)

പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസിന്റെ പാതയിൽ; അഭിമാനമായി ജസീല ജന്നത്ത്  (2 hours ago)

അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയ കേസിൽ അറസ്റ്റിലായ ഡോ. സിറിയക് ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും....  (2 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനം ഇന്ന്...  (2 hours ago)

ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും  (3 hours ago)

ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന  (3 hours ago)

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (10 hours ago)

Malayali Vartha Recommends