കേരളത്തില്‍ കോവിഡ് വ്യാപനം തുടരുകയാണെങ്കിലും ഇനി വരാനിരിക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നീട്ടിവെക്കാനാവില്ല എന്ന നിലപാടിലാണ് സർക്കാരും സി പി എമ്മും . എന്നാൽ ഇത്രയും നാളുകളില്‍ നമ്മൾ കണ്ടു പരിച്ചയച്ചതിൽ നിന്നും വളരെ വ്യത്യസ്തമായിട്ടായിരിക്കും ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ്
കേരളത്തില്‍ കോവിഡ് വ്യാപനം തുടരുകയാണെങ്കിലും ഇനി വരാനിരിക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നീട്ടിവെക്കാനാവില്ല എന്ന നിലപാടിലാണ് സർക്കാരും സി പി എമ്മും . എന്നാൽ ഇത്രയും നാളുകളില്‍ നമ്മൾ കണ്ടു പരിച്ചയച്ചതിൽ നിന്നും വളരെ വ്യത്യസ്തമായിട്ടായിരിക്കും ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ്
കൊവിഡ് രോഗികള്‍, ക്വാറന്റൈനിലുള്ളവര്‍, 65 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് തപാല്‍, പ്രോക്‌സി വോട്ടുകള്‍ എന്നിവയാണ് പരിഗണനയില്‍. ഇതിനായി കോവിഡ് ചട്ടങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാനാണ് തീരുമാനം.. .
കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം, 65 വയസ്സ് കഴിഞ്ഞവര്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഈ പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് തപാല്‍ വോട്ടിന് അവസരമൊരുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. എന്നാല്‍, കേരളം തപാല്‍വോട്ടും പ്രോക്‌സിയും ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.
വോട്ടറുടെ ഭാര്യ, ഭര്‍ത്താവ്, മക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത ബന്ധുക്കളെയാണ് പ്രോക്‌സി വോട്ടിന് പരിഗണിക്കുക. വോട്ടര്‍ ചുമതലപ്പെടുത്തുന്നയാള്‍ക്ക് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയ അധികാരപത്രം നല്‍കണം. ഇതിന്റെ മാതൃക കമ്മിഷന്‍ തയ്യാറാക്കി നല്‍കും. പോളിങ് ഉദ്യോഗസ്ഥര്‍ക്കും തപാല്‍ വോട്ടിനൊപ്പം പ്രോക്‌സി വോട്ടും പരിഗണിക്കുന്നുണ്ട്.
വോട്ടെടുപ്പിന് കൊവിഡ് പ്രോട്ടോക്കോള്‍ നിശ്ചയിക്കാന്‍ ആരോഗ്യ വിദഗ്ധരുമായി ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചര്‍ച്ച നടത്തും. പോളിങ് ബൂത്തുകളില്‍ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാകുമെന്നതിനാൽ വോട്ടെടുപ്പിന് കൂടുതല്‍സമയം വേണ്ടിവരും. അതനുസരിച്ച് പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടുന്നതും കമ്മിഷന്റെ പരിഗണനയിലാണ്
കേരളത്തില്‍ ഓഗസ്റ്റിലും നവംബറിലും കൊവിഡ് രോഗികള്‍ വന്‍തോതില്‍ കൂടുമെന്നാണ് കണക്കുകൂട്ടുന്നത് . കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നവംബര്‍ 12 നകം തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ ചുമതല ഏല്‍ക്കണമെന്നതിനാല്‍ തെരഞ്ഞെടുപ്പ് നീട്ടാനാവില്ല. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി യഥാസമയം തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം
https://www.facebook.com/Malayalivartha