കേരളത്തിൽ വീണ്ടും ലോക്ക്ഡൗൺ? 2 നഗരങ്ങൾ അടച്ചിട്ടേക്കും..നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കേരളം വീണ്ടും ലോക്ക് ഡൗണിലേക്ക് പോകും
ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടും ലോക്ക്ഡൗൺ വരാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ 240 പേർക്ക് ആണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.ഒരോ ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ രോഗം ബാധിച്ച 40 പേരില്‍ 25 പേര്‍ക്കും എവിടെ നിന്നാണ് രോഗം എത്തിയതെന്ന് വ്യക്തമല്ല.
എറണാകുളം ജില്ലയിലെ 42 സമ്പർക്ക രോഗികളിൽ 10 പേർക്കും എങ്ങനെ രോഗം പകർന്നെന്നു കണ്ടെത്താനായില്ല. ഇന്നും നാളെയും സമ്പർക്ക രോഗികളുടെ എണ്ണം ഉയർന്നാൽ സമൂഹവ്യാപനത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. നഗരങ്ങളില്‍ ഉറവിടമറിയാത്ത കേസുകള്‍ ഒരോ ദിവസവും വര്‍ദ്ധിച്ചു വരുകയാണെങ്കില്‍ വീണ്ടും ലോക്ഡൗൺ നടപ്പാക്കാനും സാധ്യതയുണ്ട് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള പ്രവാസികളില്‍ 90% പേരും നാട്ടില്‍ തിരിച്ചെത്തിയാല്‍ ലോക്ക് ഡൗണ്‍ വീണ്ടും നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ ..വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് നിരീക്ഷണ കാലാവധി കഴിയുന്നതുവരെ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ഏര്‍പ്പടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്
ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തലസ്ഥാനം കൂടുതല്‍ ജാഗ്രതയിലേക്ക് നീങ്ങുന്നു. തലസ്ഥാനത്ത് അത്യാവശങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാട് ടൗണും കണ്ണമ്പള്ളിയും പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള വാണിജ്യ മേഖലയിലും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നാലുപേർക്ക് കൂടി ഉറവിടം അറിയാതെ കൊവിഡ് 19 സ്ഥിരീകരിച്ച തിരുവന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ്.
സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതോടെ കണ്ടെയിന്‍മെന്‍റ് മേഖലകളിൽ ഭക്ഷണം വിതരണം അവസാനിപ്പിച്ചു. പാളയം മീന്‍ മാര്‍ക്കറ്റിന് പുറകിലെ ലോഡ്ജിലായിരുന്നു സൊമാറ്റോ ഡെലിവറി ബോയ് താമസിച്ചിരുന്നത്.
കൂടാതെ നഗരത്തിലെ പല പ്രധാന ഹോട്ടലുകളിലും പല അപ്പാര്‍ട്ട്മെന്‍റുകളിലും ഇയാള്‍ ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ക്വാറന്‍റീനില്‍ കഴിയുന്നവരുടെ വീടുകളിലെ ഭക്ഷണം വിതരണത്തിലൂടെയാകാം രോഗം പിടിപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം..
എറണാകുളം ജില്ലയിലും രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കൂടാതെ കൊവിഡ് വ്യാപനം വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗണെന്ന് കമ്മീഷണര്‍ വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഏഴ് പേർക്ക് ജില്ലയിൽ രോഗം ഭേദമായി. ഇത്തരത്തില്‍ രോഗം വര്‍ദ്ധിക്കുകയാണെങ്കിലും നഗരം ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് തന്നെ പോകും എന്നാണ് ആരോഗ്യവിദഗ്‌ധരുടെ അഭിപ്രായം.നഗരത്തിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നത് കടുത്ത ആശങ്ക ഉണ്ടാക്കുന്നു.. . നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കേരളം വീണ്ടും ലോക്ക് ഡൗണിലേക്ക് പോകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
https://www.facebook.com/Malayalivartha