ഉൾകാഴ്ചയിൽ നേടിയെടുത്ത വിജയം; കാഴ്ച പരിമിതിയെ അതിജീവിച്ച് ആദ്യശ്രമത്തില്‍ സിവില്‍ സര്‍വീസ് നേട്ടവുമായി ഗോകുല്‍

സിവില്‍ സര്‍വീസസ് പരീക്ഷ ബാലി കേറാമലയല്ലന്നു തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി ഗോകുല്‍ എസ്. കാഴ്ച പരിമിതിയെ മറികടന്ന് ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് ഈ മിടുക്കൻ. കാഴ്ച പരിമിതിയെ മറികടന്ന് 804-ാം റാങ്കാണ് ഗോകുല്‍ സ്വന്തമാക്കിയത്. അതും ആദ്യശ്രമത്തില്‍. പരിമിതികളെ പരിമിതിയായി കാണുമ്പോള്‍ മാത്രമേ അത് യഥാര്‍ഥത്തില്‍ പരിമിതിയാകുന്നുള്ളൂവെന്ന് ഗോകുല്‍ പറയുന്നു.
മലയാളം ആയിരുന്നു പരീക്ഷയില്‍ ഗോകുലിന്റെ ഓപ്‌ഷണല്‍ സബ്‌ജക്‌ട്. തിരുവനന്തപുരത്തെ മാര്‍ ഈവാനിയോസ് കോളേജില്‍ നിന്നാണ് ഗോകുല്‍ ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്. നിലവില്‍ കേരള സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്. എന്‍.സി.സി ഡയറക്‌ടറേറ്റില്‍ ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെയും കോട്ടണ്‍ഹില്‍ സ്‌കൂളിലെ ബയോളജി അദ്ധ്യാപികയായ ശോഭയുടെയും ഏക മകനാണ് ഗോകുല്‍.
ഡിഗ്രിക്ക് ചേര്‍ന്ന സമയത്ത് തന്നെ സിവില്‍ സര്‍വീസ് സിലബസ് ഒരു സൈഡില്‍ കൂടെ വായിക്കുമായിരുന്നു. പി.ജി പരീക്ഷകള്‍ കഴിയുന്നതിന് രണ്ട് ദിവസം മുമ്ബാണ് പ്രിലിമിനറി പരീക്ഷ ഞാന്‍ എഴുതിയത്. ബൗദ്ധികമായ താത്‌പര്യത്തിന് പുറത്താണ് സിവില്‍ സര്‍വീസ് സിലബസ് ഞാന്‍ വായിക്കാന്‍ തുടങ്ങിയത്. ഡിബേറ്റുകളിലും പ്രസംഗ മത്സരങ്ങളിലും പങ്കെടുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിന് വേണ്ടിയായിരുന്നു ആ വായന. പി.ജി തുടങ്ങിയപ്പോഴാണ് അല്‍പ്പം ഗൗരവത്തോടെ സിവില്‍ സര്‍വീസിനെ കണ്ടു തുടങ്ങിയത്. പരീക്ഷ എഴുതണമെന്ന തോന്നല്‍ വന്നപ്പോള്‍ സീരിയസാകാന്‍ തീരുമാനിച്ചു. അക്കാദമിക്കിന്റെ കൂടെയാണ് ഇതും കൊണ്ടു പോയത്. ഒരിക്കലും ഒരു തയ്യാറെടുപ്പും ഞാന്‍ നടത്തിയിരുന്നില്ല. പ്രത്യേക ടൈംടേബിള്‍ ഒന്നും ഇല്ലായിരുന്നു. ഒരു ദിവസം ഇത്ര സമയം അങ്ങനെയും ഇല്ലായിരുന്നു. കോച്ചിംഗിനൊന്നും ഞാന്‍ പോയിട്ടില്ല. എന്റെയൊരു സമയമനുസരിച്ച് വായിക്കുകയായിരുന്നു ചെയ്‌തിരുന്നത്. കുത്തിയിരുന്ന് പഠിക്കുന്നതിനെക്കാളും ഓരോ ചോദ്യങ്ങളെയും ഒരു സാധാരണക്കാരന്‍ എങ്ങനെ സമീപിക്കും എന്നാണ് ഞാന്‍ ചിന്തിച്ചത്. അവസാന പരീക്ഷയ്ക്ക് മുമ്ബുള്ള രണ്ട് മാസം മാത്രമാണ് ഇതിന് വേണ്ടി മാത്രം ഞാന്‍ മാറ്റിവച്ചത്.
എല്ലാ ദിവസവും പത്രം ഞാന്‍ കൃത്യമായി വായിക്കുമായിരുന്നു. കംപ്യൂട്ടറില്‍ സ്ക്രീന്‍ റീഡിംഗ് ടെക്‌നോളജി ഉപയോഗിച്ചാണ് ഞാന്‍ ഓരോന്നും വായിച്ചിരുന്നത്. പത്രങ്ങളുടെ ഇ പേപ്പറുകളിലെ ഒരു വരി പോലും ഞാന്‍ വിടാതെ വായിക്കും. കംപ്യൂട്ടറിനെ ആശ്രയിച്ചായിരുന്നു പഠനവും നടന്നത്. സമയം കിട്ടുമ്ബോള്‍ അച്ഛനും അമ്മയും വായിച്ച് തരുമായിരുന്നു എന്നും ഗോകുൽ പറയുന്നു.
സര്‍വീസ് അലോക്കേഷന്‍ വരുമ്ബോള്‍ഹാപ്പി അല്ലെങ്കില്‍ ഒരിക്കല്‍ കൂടി പരീക്ഷ എഴുതാനാണ് തീരുമാനം. ഏത് സര്‍വീസിലേക്ക് നിയമതിനായാലും എല്ലാത്തിന്റെയും സ്വഭാവം പൊതുജനങ്ങളുമായി ഇടപഴകുക എന്നതാണ്. നമ്മുടെ നാട്ടില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ സൊല്യൂഷന്‍ എന്താണെന്ന് കണ്ടെത്താന്‍ പലപ്പോഴും നമ്മളാരും ശ്രമിക്കാറില്ല. സാധാരണക്കാരെ പരിഗണിച്ച് സര്‍വീസില്‍ പ്രവര്‍ത്തിക്കണമെന്നാണ് എന്റെ ആഗ്രഹം എന്നും ഗോകുൽ പറയുന്നു.
https://www.facebook.com/Malayalivartha