Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവില്‍ കോണ്‍സുലല്‍ ജനറലിലേക്ക് അന്വേഷണം: തീവ്രവാദ സഹായമെത്തിയെങ്കില്‍ പിടി വീഴും

21 SEPTEMBER 2020 11:36 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ യു എ ഇ കോണ്‍സുലല്‍ ജനറലിലേക്ക് കസ്റ്റംസിന്റെ അന്വേഷണം. ഏറെ നാളായി കേരളം കാത്തിരിക്കുന്നതാണ് ഈ വാര്‍ത്ത.സ്വര്‍ണ്ണകള്ളക്കടത്ത് വാര്‍ത്തകള്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു ഏജന്‍സി കോണ്‍സുലല്‍ ജനറലിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. എന്‍ ഐ എ ഇതിനുള്ള ശ്രമം നടത്തി യു എ ഇയിലേക്ക് വരെ ചെന്നെങ്കിലും അവര്‍ക്ക് നയതന്ത്ര ഉദ്യോഗസ്ഥരെ കാണാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.

എന്നാല്‍ അല്‍ ക്വയ്ദ തീവ്രവാദികള്‍ കേരളത്തില്‍ നിന്നും പിടിയിലായ പശ്ചാത്തലത്തില്‍ അവര്‍ക്കുള്ള പണം കേരളത്തില്‍ നിന്നാണ് ലഭിക്കുന്നതെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ അതീവ ഗൗരവമായാണ് കേന്ദ സര്‍ക്കാര്‍ എടുക്കുന്നത്. ഇവര്‍ക്കുള്ള സഹായം ലഭിക്കുന്നത് പാകിസ്ഥാനില്‍ നിന്നാണ്. വിവാദത്തിലായ സ്വര്‍ണ്ണക്കടത്ത് കടത്ത് കേസില്‍ അല്‍ക്വയ്ദക്കുള്ള പണം വന്നിട്ടുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ വെറുതെ വിടില്ല. ഇല്ലെങ്കില്‍ പ്രതീക്ഷിക്കുന്നതൊന്നും സംഭവിക്കില്ല.

നയതന്ത്ര ചാനല്‍ വഴി ഖുര്‍ആന്‍, ഈന്തപ്പഴം എന്നിവയിറക്കിയ സംഭവത്തില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരെ അടക്കം ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. ഇന്ത്യക്കാരായ ജീവനക്കാരെയാകും ആദ്യം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുക. കോണ്‍സുലല്‍ ജനറലിനെ അടക്കം ഉള്‍പ്പെടുത്തിയാണ് അന്വേഷണമെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര അനുമതിയടക്കം ലഭിച്ചാല്‍ മാത്രമെ തുടര്‍ നടപടി സാധ്യമാകുകയുള്ളൂ.കോണ്‍സുലല്‍ ജനറലിനെ ചോദ്യം ചെയ്യാനാകുമെന്ന പ്രതീക്ഷ എന്‍ ഐ എ സംഘത്തിനില്ല.

ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ വ്യക്തമാണ്. യു എ ഇയില്‍ മലയാളികള്‍ അടക്കം നിരവധി ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയുമായി സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് യു എ ഇ.ഒരിക്കലും ഇങ്ങനെയൊരു രാജ്യം കള്ളക്കടത്ത് നടത്തുമെന്ന് കരുതാന്‍ വയ്യ. അതേ സമയം നിരവധി ജീവനക്കാര്‍ പ്രസ്തുത കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ അധികം പേരും ഇന്ത്യാക്കാരാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യു എ ഇയിലുള്ളവരായിരിക്കും. ഇവരുടെ സഹായത്തോടെ ജീവനക്കാര്‍ കള്ളക്കടത്ത് നടത്താനുള്ള സാധ്യത കേന്ദ്രസര്‍ക്കാര്‍ തള്ളികളയുന്നില്ല. അതു കൊണ്ടാണ് നയതന്ത്രബാഗിലൂടെ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണം അന്നു തന്നെ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ തള്ളികളഞ്ഞത്. ഇതിനെതിരെയാണ് ഇടതുപക്ഷം പുകിലുമായി രംഗത്തിറങ്ങിയത്. കേന്ദ്രമന്ത്രിയായ മുരളീധരന് ഇങ്ങനെ മാത്രമേ സംസാരിക്കാന്‍ കഴിയുകയുള്ളു. അതാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം.

എന്നാല്‍ അന്വേഷണം യു എ ഇ യിലേക്ക് നീങ്ങാതിരുന്നാല്‍ ഒരിക്കലും ഇപ്പോള്‍ പിടിയിലായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുകയില്ല. സ്വര്‍ണ്ണം അയച്ചയാളും സ്വീകരിച്ചയാളും പിടിക്കപ്പെട്ടിട്ടില്ല. ഫൈസല്‍ ഫരീദ് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. അവരെ പിടികൂടാതിരുന്നാല്‍ അന്വേഷണം നിസഹായമാവുകയേയുള്ളു. അക്കാര്യം കേന്ദ്ര സര്‍ക്കാരിനും അറിയാം.

അല്‍ ക്വയ്ദ തീവ്രവാദികള്‍ക്കുള്ള പണം ലഭിക്കുന്നുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കാന്‍ കേരളത്തിലെത്തിയത്.

അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്ന് കൂടി മൊഴിയെടുക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനിടെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ ഹര്‍ജി നാളെ കോടതി പരിഗണിക്കും. ആദായ നികുതി വകുപ്പും പ്രതികളെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

കസ്റ്റംസിന്റെ നീക്കങ്ങള്‍ മനസിലാക്കിയ ശേഷം എന്‍ ഐ എയും അനേഷണ വഴി പുതുക്കും. തീവ്രവാദികള്‍ക്ക് പണം എത്തിയില്ലെന്ന് കണ്ടെത്തിയാല്‍ സ്വര്‍ണ്ണ കടത്ത് ശൂ എന്ന മട്ടില്‍ വെള്ളത്തില്‍ ഒഴുകി മറയാനാണ് സാധ്യത.

അതേസമയം ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട യുഎഇ സഹകരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് രേഖാമൂലമോ അല്ലാതെയോ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ല. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം സഭയില്‍ വ്യക്തമാക്കിയത്.
നേരത്തെ ലൈഫ് മിഷന്‍ പദ്ധതിയില്‍ കേരളം പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും അനുമതി തേടിയില്ലെന്നും കേന്ദ്രവിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. വിദേശകാര്യ വിഷയമായിരിക്കെ പദ്ധതിക്ക് കേരളം അനുമതി തേടിയില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്നുമാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നും വിശദീകരണവും തേടിയിരുന്നു. വിദേശരാജ്യങ്ങളുമായുള്ള കരാറുകള്‍ ഭരണഘടനപ്രകാരം കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതാണ്. ഈ കാഴ്ചപ്പാടോടെ കേന്ദ്രസര്‍ക്കാര്‍ വിഷയം പരിശോധിക്കുന്നുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെത്തിയ സഹായത്തില്‍ എന്തെങ്കിലും കള്ളക്കളി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് തീവ്രവാദ സഹായവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (5 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (5 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (6 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (9 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (9 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (9 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (10 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (10 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (10 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (10 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (11 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (11 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (11 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (12 hours ago)

Malayali Vartha Recommends