ഇനി രണ്ടും കൽപ്പിച്ച് സിപിഎം... പഴ ആർജ്ജവം തിരിച്ചെടുത്തെ മതിയാകൂ... സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്ത കാരാട്ട് ഫൈസലിനോട് തദ്ദേശ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് സിപിഎം ...

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്ത കാരാട്ട് ഫൈസലിനോട് തദ്ദേശ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് പിന്‍മാറാന്‍ സിപിഎം ആവശ്യപ്പെട്ടു. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസല്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നത്. നിലവില്‍ നഗരസഭാ ഇടത് കൗണ്‍സിലറായ ഫൈസലിനെ ചുണ്ടപ്പുറം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി പി.ടി.എ.റഹീം എംഎല്‍എയാണ് പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനായിരുന്നു തീരുമാനം. സിപിഎം ജില്ലാ കമ്മിറ്റിയാണ് ഫൈസലിനോട് മത്സര രംഗത്ത് നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണിത്. സ്വര്‍ണക്കടത്ത് കേസില്‍ ഫൈസലിനെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണ് ഫൈസല്‍.എന്നാൽ ഈ സ്വര്‍ണ്ണക്കടത്ത് കേസിന്റെ തുടര്‍ചലനങ്ങളില്‍ ഇപ്പോള്‍ പുറമെ പരിക്കുകളൊന്നും ഇല്ലെങ്കിലും സി.പി.എം. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ നിത്യവും ചോദ്യശരങ്ങളാല്‍ പൊരിച്ചെടുക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസിലെ പ്രതിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരില്‍ ബെംഗളൂരുവിലെ ജയിലിലേക്ക് വരെ പോയിരിക്കുന്നു.
എന്നാലിപ്പോൾ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്റെ പടിയിറക്കം സി.പി.എമ്മിലുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. ബിനീഷിന്റെ കേസുയർത്തി പ്രതിപക്ഷം സി.പി.എമ്മിനെ വേട്ടയാടുന്നത് കോടിയേരി സെക്രട്ടറിയായതുകൊണ്ടായിരുന്നു. സ്വർണക്കടത്തിനുപിന്നാലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സർക്കാരിനെ വലിഞ്ഞുമുറുക്കിയപ്പോൾ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പാണ് സി.പി.എം. നടത്തിയത്. സർക്കാരിന്റെ പദ്ധതിനിർവഹണത്തിൽ ഇടപെടുന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്നു വിശദീകരിച്ചു. മയക്കുമരുന്ന് വ്യാപാരത്തിന് പണം നൽകിയെന്ന ബിനീഷിനെതിരായ കേസാണ് ഈ പ്രതിരോധത്തെ ദുർബലമാക്കിയത്.
ബിനീഷിന്റെ കേസ് രാഷ്ട്രീയമല്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും പാർട്ടി സെക്രട്ടറിയുടെ മകനെന്ന നിലയിൽ അത് പിന്തുടർന്നുകൊണ്ടിരുന്നു. അതിന് അറുതിയായെന്നതാണ് കോടിയേരി ഒഴിഞ്ഞതോടെ സി.പി.എമ്മിനുള്ള ആശ്വാസം. ഇനി സർക്കാരിനെതിരായ അന്വേഷണത്തിൽ മാത്രമായി രാഷ്ട്രീയ പ്രതിരോധം പരിമിതപ്പെടുത്താനാകും. പാർട്ടി സെക്രട്ടറിയല്ലാത്ത കോടിയേരിയുടെ മകന്റെ കേസ് മാധ്യമങ്ങളിലും വാർത്താപ്രാധാന്യം കുറയ്ക്കുമെന്നു സി.പി.എം. കണക്കുകൂട്ടുന്നു.പഴയ വിഭാഗീയ ചേരിയില്ലാതായി പിണറായിക്കൊപ്പം പാർട്ടിയെന്നതാണ് കോടിയേരി സെക്രട്ടറിയായ ശേഷം സി.പി.എമ്മിൽ സംഭവിച്ചത്. കോടിയേരി മാറുമ്പോൾ ആ ‘വിശ്വസ്ത’രുടെ പട്ടികയിൽ അംഗബലം കുറയുന്നുണ്ടെന്നതാണ് വരുന്ന മാറ്റം. ബിനീഷിന്റെ കേസ് രൂക്ഷമായപ്പോൾ കോടിയേരി സ്വമേധയാ ഒഴിയുന്നെങ്കിൽ അങ്ങനെയാവട്ടേയെന്ന മനസ്സായിരുന്നു മുഖ്യമന്ത്രിക്കും.ബിനീഷിനെതിരായ ഇ.ഡി.യുടെ അന്വേഷണരീതിയോട് മുഖ്യമന്ത്രി വിയോജിക്കാതിരുന്നത് അതുകൊണ്ടുകൂടിയാണെന്നാണ് കോടിയേരിക്കൊപ്പമുള്ളവരുടെ വികാരം. ഇതിനൊപ്പം രോഗം കോടിയേരിയെ വല്ലാതെ അലട്ടാനും തുടങ്ങി. ഇതോടെയാണ് സെക്രട്ടറിപദം ഒഴിയുന്ന തീരുമാനം അദ്ദേഹമെടുത്തത്.
അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. കള്ളപ്പണക്കേസില്‍ ഇ.ഡിയുടെ താത്പര്യപ്രകാരം ചില രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ശിവശങ്കര്‍ കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അര്‍ദ്ധസത്യങ്ങളും കള്ളങ്ങളും കൂട്ടിച്ചേര്‍ത്ത് ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കാണിച്ചായിരുന്നു ശിവശങ്കര്‍ കഴിഞ്ഞ ദിവസം വിശദീകരണക്കുറിപ്പ് നല്‍കിയത്.
സ്വപ്നയുമായും കുടുംബവുമായും അടുപ്പമുണ്ടായിരുന്നു. സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ല. സംസ്ഥാനത്തെ ഭരണത്തലവനുമായി അടുപ്പമുള്ള പദവിയിലിരുന്നതിനാല്‍ കേസിലേക്ക് വലിച്ചിഴച്ചെന്നും,രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കുടുക്കുന്നതെന്നുമാണ് ശിവശങ്കറിന്റെ ആരോപണം.
ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ 26 വരെ ശിവശങ്കറിന് ജയിലില്‍ കഴിയേണ്ടിവരും. അങ്ങനയെങ്കില്‍ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്താനും എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യാനുമെല്ലാം സാദ്ധ്യതയുണ്ട്. അതേസമയം ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിക്കുക. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഖാലിദ് അലിയ്ക്ക് സന്തോഷ് ഈപ്പന്‍ കമ്മിഷനായി നല്‍കിയ ഡോളര്‍ വിശദാംശങ്ങള്‍ ഇന്നു കൊച്ചിയിലെ ആക്‌സിസ് ബാങ്കില്‍ നിന്നു വിജിലന്‍സ് ശേഖരിക്കും.
https://www.facebook.com/Malayalivartha