Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...

സഖാക്കളേയും തേച്ചോ... ലക്ഷങ്ങള്‍ ശമ്പളം നല്‍കി സ്വപ്ന സുരേഷിന് ജോലി വാങ്ങിക്കൊടുത്തതിന് പിന്നാലെ ശിവശങ്കര്‍ ഇടപെട്ട് നിയമനം ഹൈക്കോടതിയിലും; ശിവശങ്കര്‍ ഇടപെട്ട് ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ട ഹൈ ലെവല്‍ ഐടി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു

07 DECEMBER 2020 08:15 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനം ഏറെ വിവാദമായിരുന്നു. പത്താംക്ലാസ് പോലും ജയിച്ചിട്ടുണ്ടോയെന്ന് സ്വന്തം സഹോദരന്‍പോലും സംശയിക്കുന്ന സ്വപ്നയ്ക്ക് വലിയ ജോലി കിട്ടിയതിനെ ചുറ്റിപ്പറ്റിയുള്ള വിവാദം പുകയുകയാണ്. ഇതെല്ലാം ചെന്നെത്തുന്നത് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിലേക്കാണ്. ഇപ്പോഴിതാ ഹൈക്കോടതിയിലും നിയമനം നടത്തിയെന്നാണ് വെളിപ്പെടുത്തല്‍. പാവപ്പെട്ട സഖാവിന് ഒരു താല്‍ക്കാലികമായ ചെറിയ ജോലി കിട്ടണമെങ്കില്‍ പോലും ജില്ലാ സെക്രട്ടറിയുടെ കത്ത് വേണമെന്നിരിക്കെയാണ് ലക്ഷങ്ങള്‍ വാങ്ങിയുള്ള ഈ നിയമനങ്ങള്‍.

എം.ശിവശങ്കറിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ കേരള ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ട ഹൈ ലെവല്‍ ഐടി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു. ഇവരെ നിയമിച്ച ശേഷം ഹൈക്കോടതിയില്‍നിന്നു വിവരച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്നു കണ്ടെത്താന്‍ പ്രാഥമിക അന്വേഷണം നടത്താനാണു കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം.

മറ്റെല്ലാ ഹൈക്കോടതികളിലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍ഐസി) മേല്‍നോട്ടത്തിലാണു കംപ്യൂട്ടര്‍വല്‍ക്കരണമെങ്കില്‍, ഇവിടെ 5 പേര്‍ക്ക് 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ കരാര്‍ നിയമനം നല്‍കുകയായിരുന്നു.

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്‌പേസ് പാര്‍ക്ക് നിയമനത്തിലെന്ന പോലെ ഇവിടെയും ശിവശങ്കര്‍ ഇടപെട്ടതിന്റെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. യോഗ്യതാനിര്‍ണയം ഉള്‍പ്പെടെ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എന്‍ഐസിയെ പൂര്‍ണമായി ഒഴിവാക്കാന്‍ ഇടപെട്ടതിന്റെ തെളിവുകളും കണ്ടെത്തി. മൂന്നംഗ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍, സര്‍ക്കാര്‍ ഐടി പാര്‍ക്‌സ് സിഇഒ, ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ (ഐസിഫോസ്) ഡയറക്ടര്‍ എന്നിവരാണുണ്ടായിരുന്നത്.

നിയമനത്തിനു മുന്നോടിയായി 2018 ഫെബ്രുവരി 22, മേയ് 11 തീയതികളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ഐടി സെക്രട്ടറിയെന്ന നിലയില്‍ ശിവശങ്കറുമുണ്ടായിരുന്നു. 2019 ജനുവരി 14നാണ് 5 പേര്‍ക്കും നിയമനം നല്‍കിയത്. എന്‍ഐസിയെ മാറ്റിനിര്‍ത്തിയുള്ള നിയമനം ആ മാസം തന്നെ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐടി വിഭാഗത്തിന്റെ നിര്‍ണായക സ്ഥാനങ്ങളില്‍ ഇവര്‍ക്ക് ഇരിപ്പിടം ഒരുക്കാന്‍ 2019 മാര്‍ച്ച് 14നു ശിവശങ്കര്‍ വീണ്ടും ഹൈക്കോടതി സന്ദര്‍ശിച്ചു.

അത്സമയം സ്വപ്ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) പ്രതിനിധികളുടെ മൊഴിയെടുത്തു. സ്വപ്നയുടെ പശ്ചാത്തലം പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ചുമതല വിഷന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തിനാണു നല്‍കിയതെന്ന നിലപാടിലാണ് പിഡബ്ല്യുസി. വിഷന്‍ ടെക്‌നോളജി ആകട്ടെ നോവൈ എന്ന മറ്റൊരു സ്ഥാപനത്തിന് ഈ കരാര്‍ മറിച്ചുനല്‍കി.

3 ഏജന്‍സികള്‍ ഇടപെട്ടിട്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് എന്തുകൊണ്ടു കണ്ടുപിടിക്കാനായില്ലെന്നാണു പൊലീസ് പരിശോധിക്കുന്നത്. ജൂലൈയില്‍ റജിസ്റ്റര്‍ ചെയ്ത കേസ് ആണെങ്കിലും മൊഴി നല്‍കാന്‍ പിഡബ്ല്യുസി പ്രതിനിധി എത്തിയതു മാസങ്ങള്‍ കഴിഞ്ഞാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന ഒന്നാം പ്രതിയും പിഡബ്ല്യുസി, വിഷന്‍ ടെക്‌നോളജി എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമാണ്.

സ്വപ്നയുടെ അനധികൃത നിയമനത്തില്‍ പിഡബ്ല്യുസിയെ സര്‍ക്കാര്‍ വിലക്കിയിതെ അവര്‍ കോടതിയില്‍ നിന്നും സ്റ്റേവാങ്ങി. സര്‍ക്കാര്‍ റെക്കമന്റ് ചെയ്തിട്ടാണ് സ്വപ്നയെ നിയമിച്ചതെന്നാണ് പിഡബ്ല്യുസി വാദിച്ചത്. അതോടെ സഖാക്കളുടെ ആ വാദവും പൊളിഞ്ഞു. ഇപ്പോള്‍ അതുക്കും മേലെയുള്ള ഹൈക്കോടതി നിയമനമാണ് വരുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (6 minutes ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (14 minutes ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (17 minutes ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (19 minutes ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (40 minutes ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (48 minutes ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (1 hour ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (1 hour ago)

രാഹുൽ ആൺകുട്ടി, അവന്റെ സാന്നിധ്യം അഭിമാനം; ഫോട്ടോ പങ്ക് വച്ച് കോൺ​ഗ്രസ് പ്രവർത്തക  (1 hour ago)

വേദിയിലിട്ട് റിനിയെ തേച്ചോട്ടിച്ചു' മോശമായി പോയി പക്രു ചേട്ടാ റിനിച്ചേച്ചി മലക്കം മറിയാൻ കാരണം  (1 hour ago)

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (2 hours ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (2 hours ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (2 hours ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (2 hours ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (3 hours ago)

Malayali Vartha Recommends