Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...


ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....

എറണാകുളം കുളമാകും.,. എക്കാലവും സോണിയ ഗാന്ധിയുടെ വലംകൈയ്യായിരുന്ന കെ.വി. തോമസിനെ നേതാക്കള്‍ അവഗണിച്ചതോടെ ഇടത്തേക്കെന്ന് സൂചന; പോയാലും വേണ്ടില്ല കോണ്‍ഗ്രസില്‍ നിന്നും സീറ്റ് തരില്ലെന്ന് ഉറപ്പ് വന്നതോടെ പുതിയ നീക്കവുമായി പഴയ കേന്ദ്രമന്ത്രി; കോണ്‍ഗ്രസ് കോട്ടയായ എറണാകുളം തോമസിലൂടെ കീഴടക്കാനാകുമെന്ന് കണക്കുകൂട്ടി സിപിഎമ്മും

21 JANUARY 2021 08:31 AM IST
മലയാളി വാര്‍ത്ത
പ്രൊഫ. കെ.വി. തോമസ് എറണാകുളത്തുകാരനാണെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഏറ്റവും അടുത്ത ആളായിരുന്നു. കേരളത്തിലെ പല നിര്‍ണായക തീരുമാനങ്ങള്‍ക്ക് പിന്നിലും തോമസ് മാഷ് ഉണ്ടായിരുന്നു. തുടര്‍ച്ചയായി കേന്ദ്രത്തില്‍ വലിയ സ്ഥാനങ്ങളാണ് തോമസ് മാഷിന് കിട്ടിക്കൊണ്ടിരുന്നത്.   കരിമീന്‍ ഉള്‍പ്പെടെയുള്ള കായല്‍ വിഭങ്ങള്‍ സോണിയാജീക്ക് എറണാകുളത്ത് നിന്നും കൊണ്ട് കൊടുത്താണ് പ്രിയപ്പെട്ടവനായെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞു പരത്തി. അവസാനം ആ സോണിയ ഗാന്ധി തന്നെ തോമസ് മാഷിന് സീറ്റ് നിഷേധിച്ചു.     മാത്രമല്ല കഴിഞ്ഞ ദിവസത്തെ കോണ്‍ഗ്രസ് യോഗത്തിലും തോമസ് മാഷിന് കാര്യമായ സ്ഥാനം നല്‍കേണ്ടെന്നും തീരുമാനിച്ചു. അതോടെ മാഷ് ഇടത്തേയ്ക്കെന്ന സൂചന നല്‍കി. തോമസ് മാഷിലൂടെ കോണ്‍ഗ്രസ് കോട്ട പൊളിക്കാനാകുമെന്നാണ് ഇടതു പക്ഷവും കരുതുന്നത്.  

ഇടതുക്യാമ്പിലേക്കു കെ.വി. തോമസ് എത്തുമോയെന്ന ചോദ്യം ബാക്കിനില്‍ക്കെ, എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണയ നീക്കങ്ങള്‍ സി.പി.എം. വേഗത്തിലാക്കും. ശനിയാഴ്ച കെ.വി. തോമസ് നിലപാട് വ്യക്തമാക്കുമെന്നാണു സൂചന. തോമസിന്റെ വരവിനെ സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ സ്വാഗതം ചെയ്തെങ്കിലും ഇപ്പോഴും കെ.വി. തോമസിന്റേത് കോണ്‍ഗ്രസിനുമേലുള്ള സമ്മര്‍ദതന്ത്രമാണെന്നാണു കരുതപ്പെടുന്നത്.

തനിക്കല്ലെങ്കില്‍ മകള്‍ രേഖയ്ക്കുവേണ്ടി സ്ഥാനാര്‍ഥിത്വമോ പദവിയോ വാങ്ങിയെടുക്കാനുള്ള അവസാനശ്രമമെന്ന നിലയ്ക്കാണ് തോമസിന്റെ നീക്കത്തെ ഇടതുപക്ഷത്തുള്ളവര്‍ പോലും കാണുന്നത്. കോണ്‍ഗ്രസിനുമേല്‍ ഇത്തരം സമ്മര്‍ദത്തിന് അവസരമൊരുക്കാന്‍ സി.പി.എം. സംസ്ഥാന നേതൃത്വവും അദ്ദേഹത്തിന് മൗനമായി പിന്തുണ നല്‍കുന്നു. സി.പി.എമ്മില്‍ എം.എ. ബേബി ഉള്‍പ്പെടെയുള്ളവരുമായി പാര്‍ലമെന്റംഗം എന്ന നിലയില്‍ ഡല്‍ഹിയില്‍ വച്ചുതന്നെ ഊഷ്മള ബന്ധമാണ് തോമസിനുള്ളത്.

പിണറായി വിജയനുമായി സമീപ ദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചയിലും പാര്‍ട്ടിയുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കെ.വി. തോമസിന് സുസ്വാഗതം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തോമസിന്റെ വരവിനെ സി.പി.എമ്മിലെ ഭൂരിപക്ഷം നേതാക്കളും സ്വാഗതം ചെയ്യുന്നില്ല. സി.പി.ഐയും ഇതിനെ അവസരവാദ രാഷ്ട്രീയമായാണ് കാണുന്നത്. പക്ഷേ, യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ എറണാകുളത്ത് ഏതു പരീക്ഷണത്തിനും സി.പി.എം. തയാറാണ്.

കഴിഞ്ഞകാലങ്ങളില്‍ യു.ഡി.എഫിന്റെ വോട്ട് കുറഞ്ഞുവരുന്ന പ്രവണതയാണ് എറണാകുളം നിയമസഭാ മണ്ഡലത്തിന്റേത്. കഴിഞ്ഞതവണ എല്‍.ഡി.എഫ്. സ്വതന്ത്രനായി മല്‍സരിച്ച അഡ്വ. മനു റോയ് കേവലം 3750 വോട്ടിനാണ് പരാജയപ്പെട്ടത്. അന്ന് വിജയിച്ച ടി.ജെ. വിനോദിന് കോണ്‍ഗ്രസില്‍നിന്നുള്ള പിന്തുണ കുറഞ്ഞിട്ടുള്ളതായി സി.പി.എം. കണക്കുകൂട്ടുന്നു. ഇതേസമയം, കെ.വി. തോമസ് പോകുന്നെങ്കില്‍ പിടിച്ചുനിര്‍ത്തേണ്ടതില്ലെന്നാണ് ജില്ലയിലെ മിക്ക കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട്. കെ.വി. തോമസ് ഇടതു സ്ഥാനാര്‍ഥിയായി വരുന്നില്ലെങ്കില്‍ തല്‍ക്കാലം മനു റോയ് തന്നെയാണ് സി.പി.എമ്മിനു മുന്നിലുള്ള സാധ്യതാ സ്ഥാനാര്‍ഥി.

കഴിഞ്ഞതവണ എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ പ്രതികൂല ചുറ്റുപാടിലും പുതുമുഖമെന്ന നിലയില്‍ മികച്ച പ്രകടനമാണ് മനു റോയ് കാഴ്ചവച്ചത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ.എം. റോയിയുടെ മകനായ മനുവിന് ലത്തീന്‍ സമുദായാംഗമെന്ന പരിഗണന കൂടാതെ സാംസ്‌കാരിക കൊച്ചി തുടങ്ങിയ വിവിധ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പശ്ചാത്തലവുമുണ്ട്.

അതേസമയം തന്റെ രാഷ്ട്രീയ തീരുമാനം 23 ന് മാധ്യമങ്ങള്‍ വഴി വെളിപ്പെടുത്തുമെന്നാണ് ഇന്നലെ കെ.വി. തോമസ് പ്രതികരിച്ചത്. പാര്‍ട്ടിയില്‍നിന്നു സമീപകാലത്തു നേരിട്ട തിക്താനുഭവങ്ങള്‍ തുറന്നുപറയാനാണ് ശനിയാഴ്ച എറണാകുളത്ത് കെ.വി. തോമസ് മാധ്യമങ്ങളെ കാണുന്നതെന്നാണു സൂചന. അത് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയിലേക്ക് പോലും പോകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (52 minutes ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (1 hour ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (1 hour ago)

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (1 hour ago)

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്  (1 hour ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി  (1 hour ago)

വിവാഹ മോചിതയായ യുവതിയോട് പ്രണയം നടിച്ച് 28 കാരന്‍ തട്ടിയത് 16 പവനും 1,00000 രൂപയും  (1 hour ago)

കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു  (2 hours ago)

എസ് ഡി കോളേജ് പരീക്ഷാ വിവാദത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍  (2 hours ago)

വിജയ്‌യുടെ ടിവികെ റാലിയില്‍ വീണ്ടും മരണം  (3 hours ago)

എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (5 hours ago)

തിരുവനന്തപുരത്തേക്ക് പുറപ്പെട്ട KL07DF3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാം  (6 hours ago)

അടുത്ത 25 വര്‍ഷത്തെ കേരളം; വികസനക്കുതിപ്പിന് പുതിയ നഗര നയം; രാജ്യാന്തര മാതൃകയില്‍ വികസന രൂപരേഖ  (6 hours ago)

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ അച്ഛന്റെ മുന്നിൽ കാറിടിച്ച് മരിച്ചു...! നിലവിളിച്ച് പ്രവാസികൾ  (7 hours ago)

Malayali Vartha Recommends