Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

എറണാകുളം കുളമാകും.,. എക്കാലവും സോണിയ ഗാന്ധിയുടെ വലംകൈയ്യായിരുന്ന കെ.വി. തോമസിനെ നേതാക്കള്‍ അവഗണിച്ചതോടെ ഇടത്തേക്കെന്ന് സൂചന; പോയാലും വേണ്ടില്ല കോണ്‍ഗ്രസില്‍ നിന്നും സീറ്റ് തരില്ലെന്ന് ഉറപ്പ് വന്നതോടെ പുതിയ നീക്കവുമായി പഴയ കേന്ദ്രമന്ത്രി; കോണ്‍ഗ്രസ് കോട്ടയായ എറണാകുളം തോമസിലൂടെ കീഴടക്കാനാകുമെന്ന് കണക്കുകൂട്ടി സിപിഎമ്മും

21 JANUARY 2021 08:31 AM IST
മലയാളി വാര്‍ത്ത
പ്രൊഫ. കെ.വി. തോമസ് എറണാകുളത്തുകാരനാണെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഏറ്റവും അടുത്ത ആളായിരുന്നു. കേരളത്തിലെ പല നിര്‍ണായക തീരുമാനങ്ങള്‍ക്ക് പിന്നിലും തോമസ് മാഷ് ഉണ്ടായിരുന്നു. തുടര്‍ച്ചയായി കേന്ദ്രത്തില്‍ വലിയ സ്ഥാനങ്ങളാണ് തോമസ് മാഷിന് കിട്ടിക്കൊണ്ടിരുന്നത്.   കരിമീന്‍ ഉള്‍പ്പെടെയുള്ള കായല്‍ വിഭങ്ങള്‍ സോണിയാജീക്ക് എറണാകുളത്ത് നിന്നും കൊണ്ട് കൊടുത്താണ് പ്രിയപ്പെട്ടവനായെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞു പരത്തി. അവസാനം ആ സോണിയ ഗാന്ധി തന്നെ തോമസ് മാഷിന് സീറ്റ് നിഷേധിച്ചു.     മാത്രമല്ല കഴിഞ്ഞ ദിവസത്തെ കോണ്‍ഗ്രസ് യോഗത്തിലും തോമസ് മാഷിന് കാര്യമായ സ്ഥാനം നല്‍കേണ്ടെന്നും തീരുമാനിച്ചു. അതോടെ മാഷ് ഇടത്തേയ്ക്കെന്ന സൂചന നല്‍കി. തോമസ് മാഷിലൂടെ കോണ്‍ഗ്രസ് കോട്ട പൊളിക്കാനാകുമെന്നാണ് ഇടതു പക്ഷവും കരുതുന്നത്.  

ഇടതുക്യാമ്പിലേക്കു കെ.വി. തോമസ് എത്തുമോയെന്ന ചോദ്യം ബാക്കിനില്‍ക്കെ, എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണയ നീക്കങ്ങള്‍ സി.പി.എം. വേഗത്തിലാക്കും. ശനിയാഴ്ച കെ.വി. തോമസ് നിലപാട് വ്യക്തമാക്കുമെന്നാണു സൂചന. തോമസിന്റെ വരവിനെ സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ സ്വാഗതം ചെയ്തെങ്കിലും ഇപ്പോഴും കെ.വി. തോമസിന്റേത് കോണ്‍ഗ്രസിനുമേലുള്ള സമ്മര്‍ദതന്ത്രമാണെന്നാണു കരുതപ്പെടുന്നത്.

തനിക്കല്ലെങ്കില്‍ മകള്‍ രേഖയ്ക്കുവേണ്ടി സ്ഥാനാര്‍ഥിത്വമോ പദവിയോ വാങ്ങിയെടുക്കാനുള്ള അവസാനശ്രമമെന്ന നിലയ്ക്കാണ് തോമസിന്റെ നീക്കത്തെ ഇടതുപക്ഷത്തുള്ളവര്‍ പോലും കാണുന്നത്. കോണ്‍ഗ്രസിനുമേല്‍ ഇത്തരം സമ്മര്‍ദത്തിന് അവസരമൊരുക്കാന്‍ സി.പി.എം. സംസ്ഥാന നേതൃത്വവും അദ്ദേഹത്തിന് മൗനമായി പിന്തുണ നല്‍കുന്നു. സി.പി.എമ്മില്‍ എം.എ. ബേബി ഉള്‍പ്പെടെയുള്ളവരുമായി പാര്‍ലമെന്റംഗം എന്ന നിലയില്‍ ഡല്‍ഹിയില്‍ വച്ചുതന്നെ ഊഷ്മള ബന്ധമാണ് തോമസിനുള്ളത്.

പിണറായി വിജയനുമായി സമീപ ദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചയിലും പാര്‍ട്ടിയുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കെ.വി. തോമസിന് സുസ്വാഗതം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തോമസിന്റെ വരവിനെ സി.പി.എമ്മിലെ ഭൂരിപക്ഷം നേതാക്കളും സ്വാഗതം ചെയ്യുന്നില്ല. സി.പി.ഐയും ഇതിനെ അവസരവാദ രാഷ്ട്രീയമായാണ് കാണുന്നത്. പക്ഷേ, യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ എറണാകുളത്ത് ഏതു പരീക്ഷണത്തിനും സി.പി.എം. തയാറാണ്.

കഴിഞ്ഞകാലങ്ങളില്‍ യു.ഡി.എഫിന്റെ വോട്ട് കുറഞ്ഞുവരുന്ന പ്രവണതയാണ് എറണാകുളം നിയമസഭാ മണ്ഡലത്തിന്റേത്. കഴിഞ്ഞതവണ എല്‍.ഡി.എഫ്. സ്വതന്ത്രനായി മല്‍സരിച്ച അഡ്വ. മനു റോയ് കേവലം 3750 വോട്ടിനാണ് പരാജയപ്പെട്ടത്. അന്ന് വിജയിച്ച ടി.ജെ. വിനോദിന് കോണ്‍ഗ്രസില്‍നിന്നുള്ള പിന്തുണ കുറഞ്ഞിട്ടുള്ളതായി സി.പി.എം. കണക്കുകൂട്ടുന്നു. ഇതേസമയം, കെ.വി. തോമസ് പോകുന്നെങ്കില്‍ പിടിച്ചുനിര്‍ത്തേണ്ടതില്ലെന്നാണ് ജില്ലയിലെ മിക്ക കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട്. കെ.വി. തോമസ് ഇടതു സ്ഥാനാര്‍ഥിയായി വരുന്നില്ലെങ്കില്‍ തല്‍ക്കാലം മനു റോയ് തന്നെയാണ് സി.പി.എമ്മിനു മുന്നിലുള്ള സാധ്യതാ സ്ഥാനാര്‍ഥി.

കഴിഞ്ഞതവണ എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ പ്രതികൂല ചുറ്റുപാടിലും പുതുമുഖമെന്ന നിലയില്‍ മികച്ച പ്രകടനമാണ് മനു റോയ് കാഴ്ചവച്ചത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ.എം. റോയിയുടെ മകനായ മനുവിന് ലത്തീന്‍ സമുദായാംഗമെന്ന പരിഗണന കൂടാതെ സാംസ്‌കാരിക കൊച്ചി തുടങ്ങിയ വിവിധ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പശ്ചാത്തലവുമുണ്ട്.

അതേസമയം തന്റെ രാഷ്ട്രീയ തീരുമാനം 23 ന് മാധ്യമങ്ങള്‍ വഴി വെളിപ്പെടുത്തുമെന്നാണ് ഇന്നലെ കെ.വി. തോമസ് പ്രതികരിച്ചത്. പാര്‍ട്ടിയില്‍നിന്നു സമീപകാലത്തു നേരിട്ട തിക്താനുഭവങ്ങള്‍ തുറന്നുപറയാനാണ് ശനിയാഴ്ച എറണാകുളത്ത് കെ.വി. തോമസ് മാധ്യമങ്ങളെ കാണുന്നതെന്നാണു സൂചന. അത് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയിലേക്ക് പോലും പോകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (4 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends