Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...


രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ

എറണാകുളം കുളമാകും.,. എക്കാലവും സോണിയ ഗാന്ധിയുടെ വലംകൈയ്യായിരുന്ന കെ.വി. തോമസിനെ നേതാക്കള്‍ അവഗണിച്ചതോടെ ഇടത്തേക്കെന്ന് സൂചന; പോയാലും വേണ്ടില്ല കോണ്‍ഗ്രസില്‍ നിന്നും സീറ്റ് തരില്ലെന്ന് ഉറപ്പ് വന്നതോടെ പുതിയ നീക്കവുമായി പഴയ കേന്ദ്രമന്ത്രി; കോണ്‍ഗ്രസ് കോട്ടയായ എറണാകുളം തോമസിലൂടെ കീഴടക്കാനാകുമെന്ന് കണക്കുകൂട്ടി സിപിഎമ്മും

21 JANUARY 2021 08:31 AM IST
മലയാളി വാര്‍ത്ത
പ്രൊഫ. കെ.വി. തോമസ് എറണാകുളത്തുകാരനാണെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഏറ്റവും അടുത്ത ആളായിരുന്നു. കേരളത്തിലെ പല നിര്‍ണായക തീരുമാനങ്ങള്‍ക്ക് പിന്നിലും തോമസ് മാഷ് ഉണ്ടായിരുന്നു. തുടര്‍ച്ചയായി കേന്ദ്രത്തില്‍ വലിയ സ്ഥാനങ്ങളാണ് തോമസ് മാഷിന് കിട്ടിക്കൊണ്ടിരുന്നത്.   കരിമീന്‍ ഉള്‍പ്പെടെയുള്ള കായല്‍ വിഭങ്ങള്‍ സോണിയാജീക്ക് എറണാകുളത്ത് നിന്നും കൊണ്ട് കൊടുത്താണ് പ്രിയപ്പെട്ടവനായെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞു പരത്തി. അവസാനം ആ സോണിയ ഗാന്ധി തന്നെ തോമസ് മാഷിന് സീറ്റ് നിഷേധിച്ചു.     മാത്രമല്ല കഴിഞ്ഞ ദിവസത്തെ കോണ്‍ഗ്രസ് യോഗത്തിലും തോമസ് മാഷിന് കാര്യമായ സ്ഥാനം നല്‍കേണ്ടെന്നും തീരുമാനിച്ചു. അതോടെ മാഷ് ഇടത്തേയ്ക്കെന്ന സൂചന നല്‍കി. തോമസ് മാഷിലൂടെ കോണ്‍ഗ്രസ് കോട്ട പൊളിക്കാനാകുമെന്നാണ് ഇടതു പക്ഷവും കരുതുന്നത്.  

ഇടതുക്യാമ്പിലേക്കു കെ.വി. തോമസ് എത്തുമോയെന്ന ചോദ്യം ബാക്കിനില്‍ക്കെ, എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണയ നീക്കങ്ങള്‍ സി.പി.എം. വേഗത്തിലാക്കും. ശനിയാഴ്ച കെ.വി. തോമസ് നിലപാട് വ്യക്തമാക്കുമെന്നാണു സൂചന. തോമസിന്റെ വരവിനെ സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ സ്വാഗതം ചെയ്തെങ്കിലും ഇപ്പോഴും കെ.വി. തോമസിന്റേത് കോണ്‍ഗ്രസിനുമേലുള്ള സമ്മര്‍ദതന്ത്രമാണെന്നാണു കരുതപ്പെടുന്നത്.

തനിക്കല്ലെങ്കില്‍ മകള്‍ രേഖയ്ക്കുവേണ്ടി സ്ഥാനാര്‍ഥിത്വമോ പദവിയോ വാങ്ങിയെടുക്കാനുള്ള അവസാനശ്രമമെന്ന നിലയ്ക്കാണ് തോമസിന്റെ നീക്കത്തെ ഇടതുപക്ഷത്തുള്ളവര്‍ പോലും കാണുന്നത്. കോണ്‍ഗ്രസിനുമേല്‍ ഇത്തരം സമ്മര്‍ദത്തിന് അവസരമൊരുക്കാന്‍ സി.പി.എം. സംസ്ഥാന നേതൃത്വവും അദ്ദേഹത്തിന് മൗനമായി പിന്തുണ നല്‍കുന്നു. സി.പി.എമ്മില്‍ എം.എ. ബേബി ഉള്‍പ്പെടെയുള്ളവരുമായി പാര്‍ലമെന്റംഗം എന്ന നിലയില്‍ ഡല്‍ഹിയില്‍ വച്ചുതന്നെ ഊഷ്മള ബന്ധമാണ് തോമസിനുള്ളത്.

പിണറായി വിജയനുമായി സമീപ ദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചയിലും പാര്‍ട്ടിയുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കെ.വി. തോമസിന് സുസ്വാഗതം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തോമസിന്റെ വരവിനെ സി.പി.എമ്മിലെ ഭൂരിപക്ഷം നേതാക്കളും സ്വാഗതം ചെയ്യുന്നില്ല. സി.പി.ഐയും ഇതിനെ അവസരവാദ രാഷ്ട്രീയമായാണ് കാണുന്നത്. പക്ഷേ, യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ എറണാകുളത്ത് ഏതു പരീക്ഷണത്തിനും സി.പി.എം. തയാറാണ്.

കഴിഞ്ഞകാലങ്ങളില്‍ യു.ഡി.എഫിന്റെ വോട്ട് കുറഞ്ഞുവരുന്ന പ്രവണതയാണ് എറണാകുളം നിയമസഭാ മണ്ഡലത്തിന്റേത്. കഴിഞ്ഞതവണ എല്‍.ഡി.എഫ്. സ്വതന്ത്രനായി മല്‍സരിച്ച അഡ്വ. മനു റോയ് കേവലം 3750 വോട്ടിനാണ് പരാജയപ്പെട്ടത്. അന്ന് വിജയിച്ച ടി.ജെ. വിനോദിന് കോണ്‍ഗ്രസില്‍നിന്നുള്ള പിന്തുണ കുറഞ്ഞിട്ടുള്ളതായി സി.പി.എം. കണക്കുകൂട്ടുന്നു. ഇതേസമയം, കെ.വി. തോമസ് പോകുന്നെങ്കില്‍ പിടിച്ചുനിര്‍ത്തേണ്ടതില്ലെന്നാണ് ജില്ലയിലെ മിക്ക കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട്. കെ.വി. തോമസ് ഇടതു സ്ഥാനാര്‍ഥിയായി വരുന്നില്ലെങ്കില്‍ തല്‍ക്കാലം മനു റോയ് തന്നെയാണ് സി.പി.എമ്മിനു മുന്നിലുള്ള സാധ്യതാ സ്ഥാനാര്‍ഥി.

കഴിഞ്ഞതവണ എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ പ്രതികൂല ചുറ്റുപാടിലും പുതുമുഖമെന്ന നിലയില്‍ മികച്ച പ്രകടനമാണ് മനു റോയ് കാഴ്ചവച്ചത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ.എം. റോയിയുടെ മകനായ മനുവിന് ലത്തീന്‍ സമുദായാംഗമെന്ന പരിഗണന കൂടാതെ സാംസ്‌കാരിക കൊച്ചി തുടങ്ങിയ വിവിധ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പശ്ചാത്തലവുമുണ്ട്.

അതേസമയം തന്റെ രാഷ്ട്രീയ തീരുമാനം 23 ന് മാധ്യമങ്ങള്‍ വഴി വെളിപ്പെടുത്തുമെന്നാണ് ഇന്നലെ കെ.വി. തോമസ് പ്രതികരിച്ചത്. പാര്‍ട്ടിയില്‍നിന്നു സമീപകാലത്തു നേരിട്ട തിക്താനുഭവങ്ങള്‍ തുറന്നുപറയാനാണ് ശനിയാഴ്ച എറണാകുളത്ത് കെ.വി. തോമസ് മാധ്യമങ്ങളെ കാണുന്നതെന്നാണു സൂചന. അത് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയിലേക്ക് പോലും പോകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ജഡ്ജി ഇതേ ചെയ്യു.... ചാണക്യ തന്ത്രം, കൂടോത്രത്തിൽ എരിഞ്ഞ് ആ പെണ്ണ്'.... എനിക്ക് രണ്ട് പറയാൻ ഉണ്ട്  (3 hours ago)

മീനാക്ഷിയുടെ കല്യാണത്തിന് മഞ്ജുവിനെ വീട്ടിൽ അടിപ്പിക്കില്ല...! PLAN ഇങ്ങനെ ഇനി സംഭവിക്കുന്നത് ഇത്...!  (3 hours ago)

ട്വന്റി 20യില്‍ ഇന്ത്യക്ക് ഗംഭീര വിജയം  (3 hours ago)

കൊട്ടിക്കലാശത്തിനിടെ വാഹനത്തിന് മുകളില്‍ നിന്ന് വീണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന് പരിക്ക്  (4 hours ago)

യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു വിമാനക്കമ്പനിയേയും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി  (4 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍പോളിങ് 71 ശതമാനം കടന്നു  (4 hours ago)

കാണാതായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

ആകെയുള്ളതിലും ഒരു വോട്ട് കൂടുതലെന്ന പരാതിയുമായി എല്‍ഡിഎഫ്  (4 hours ago)

ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍  (5 hours ago)

ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖയെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി  (7 hours ago)

കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (7 hours ago)

എന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്;ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്‍  (7 hours ago)

ഗൾഫിൽ നിന്ന് ഇനി സ്വർണ്ണം 'പേടിക്കാതെ' കൊണ്ടുവരാം: പ്രവാസികൾക്ക് സന്തോഷ വാർത്ത, കസ്റ്റംസ് നിയമം മാറുന്നു...  (8 hours ago)

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; പരിക്കേറ്റവില്‍ 10 വയസ്സുകാരിയുടെ നില ഗുരുതരം  (8 hours ago)

54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...  (9 hours ago)

Malayali Vartha Recommends