Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

എറണാകുളം കുളമാകും.,. എക്കാലവും സോണിയ ഗാന്ധിയുടെ വലംകൈയ്യായിരുന്ന കെ.വി. തോമസിനെ നേതാക്കള്‍ അവഗണിച്ചതോടെ ഇടത്തേക്കെന്ന് സൂചന; പോയാലും വേണ്ടില്ല കോണ്‍ഗ്രസില്‍ നിന്നും സീറ്റ് തരില്ലെന്ന് ഉറപ്പ് വന്നതോടെ പുതിയ നീക്കവുമായി പഴയ കേന്ദ്രമന്ത്രി; കോണ്‍ഗ്രസ് കോട്ടയായ എറണാകുളം തോമസിലൂടെ കീഴടക്കാനാകുമെന്ന് കണക്കുകൂട്ടി സിപിഎമ്മും

21 JANUARY 2021 08:31 AM IST
മലയാളി വാര്‍ത്ത
പ്രൊഫ. കെ.വി. തോമസ് എറണാകുളത്തുകാരനാണെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഏറ്റവും അടുത്ത ആളായിരുന്നു. കേരളത്തിലെ പല നിര്‍ണായക തീരുമാനങ്ങള്‍ക്ക് പിന്നിലും തോമസ് മാഷ് ഉണ്ടായിരുന്നു. തുടര്‍ച്ചയായി കേന്ദ്രത്തില്‍ വലിയ സ്ഥാനങ്ങളാണ് തോമസ് മാഷിന് കിട്ടിക്കൊണ്ടിരുന്നത്.   കരിമീന്‍ ഉള്‍പ്പെടെയുള്ള കായല്‍ വിഭങ്ങള്‍ സോണിയാജീക്ക് എറണാകുളത്ത് നിന്നും കൊണ്ട് കൊടുത്താണ് പ്രിയപ്പെട്ടവനായെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞു പരത്തി. അവസാനം ആ സോണിയ ഗാന്ധി തന്നെ തോമസ് മാഷിന് സീറ്റ് നിഷേധിച്ചു.     മാത്രമല്ല കഴിഞ്ഞ ദിവസത്തെ കോണ്‍ഗ്രസ് യോഗത്തിലും തോമസ് മാഷിന് കാര്യമായ സ്ഥാനം നല്‍കേണ്ടെന്നും തീരുമാനിച്ചു. അതോടെ മാഷ് ഇടത്തേയ്ക്കെന്ന സൂചന നല്‍കി. തോമസ് മാഷിലൂടെ കോണ്‍ഗ്രസ് കോട്ട പൊളിക്കാനാകുമെന്നാണ് ഇടതു പക്ഷവും കരുതുന്നത്.  

ഇടതുക്യാമ്പിലേക്കു കെ.വി. തോമസ് എത്തുമോയെന്ന ചോദ്യം ബാക്കിനില്‍ക്കെ, എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണയ നീക്കങ്ങള്‍ സി.പി.എം. വേഗത്തിലാക്കും. ശനിയാഴ്ച കെ.വി. തോമസ് നിലപാട് വ്യക്തമാക്കുമെന്നാണു സൂചന. തോമസിന്റെ വരവിനെ സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ സ്വാഗതം ചെയ്തെങ്കിലും ഇപ്പോഴും കെ.വി. തോമസിന്റേത് കോണ്‍ഗ്രസിനുമേലുള്ള സമ്മര്‍ദതന്ത്രമാണെന്നാണു കരുതപ്പെടുന്നത്.

തനിക്കല്ലെങ്കില്‍ മകള്‍ രേഖയ്ക്കുവേണ്ടി സ്ഥാനാര്‍ഥിത്വമോ പദവിയോ വാങ്ങിയെടുക്കാനുള്ള അവസാനശ്രമമെന്ന നിലയ്ക്കാണ് തോമസിന്റെ നീക്കത്തെ ഇടതുപക്ഷത്തുള്ളവര്‍ പോലും കാണുന്നത്. കോണ്‍ഗ്രസിനുമേല്‍ ഇത്തരം സമ്മര്‍ദത്തിന് അവസരമൊരുക്കാന്‍ സി.പി.എം. സംസ്ഥാന നേതൃത്വവും അദ്ദേഹത്തിന് മൗനമായി പിന്തുണ നല്‍കുന്നു. സി.പി.എമ്മില്‍ എം.എ. ബേബി ഉള്‍പ്പെടെയുള്ളവരുമായി പാര്‍ലമെന്റംഗം എന്ന നിലയില്‍ ഡല്‍ഹിയില്‍ വച്ചുതന്നെ ഊഷ്മള ബന്ധമാണ് തോമസിനുള്ളത്.

പിണറായി വിജയനുമായി സമീപ ദിവസങ്ങളില്‍ നടത്തിയ കൂടിക്കാഴ്ചയിലും പാര്‍ട്ടിയുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കെ.വി. തോമസിന് സുസ്വാഗതം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തോമസിന്റെ വരവിനെ സി.പി.എമ്മിലെ ഭൂരിപക്ഷം നേതാക്കളും സ്വാഗതം ചെയ്യുന്നില്ല. സി.പി.ഐയും ഇതിനെ അവസരവാദ രാഷ്ട്രീയമായാണ് കാണുന്നത്. പക്ഷേ, യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ എറണാകുളത്ത് ഏതു പരീക്ഷണത്തിനും സി.പി.എം. തയാറാണ്.

കഴിഞ്ഞകാലങ്ങളില്‍ യു.ഡി.എഫിന്റെ വോട്ട് കുറഞ്ഞുവരുന്ന പ്രവണതയാണ് എറണാകുളം നിയമസഭാ മണ്ഡലത്തിന്റേത്. കഴിഞ്ഞതവണ എല്‍.ഡി.എഫ്. സ്വതന്ത്രനായി മല്‍സരിച്ച അഡ്വ. മനു റോയ് കേവലം 3750 വോട്ടിനാണ് പരാജയപ്പെട്ടത്. അന്ന് വിജയിച്ച ടി.ജെ. വിനോദിന് കോണ്‍ഗ്രസില്‍നിന്നുള്ള പിന്തുണ കുറഞ്ഞിട്ടുള്ളതായി സി.പി.എം. കണക്കുകൂട്ടുന്നു. ഇതേസമയം, കെ.വി. തോമസ് പോകുന്നെങ്കില്‍ പിടിച്ചുനിര്‍ത്തേണ്ടതില്ലെന്നാണ് ജില്ലയിലെ മിക്ക കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട്. കെ.വി. തോമസ് ഇടതു സ്ഥാനാര്‍ഥിയായി വരുന്നില്ലെങ്കില്‍ തല്‍ക്കാലം മനു റോയ് തന്നെയാണ് സി.പി.എമ്മിനു മുന്നിലുള്ള സാധ്യതാ സ്ഥാനാര്‍ഥി.

കഴിഞ്ഞതവണ എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ പ്രതികൂല ചുറ്റുപാടിലും പുതുമുഖമെന്ന നിലയില്‍ മികച്ച പ്രകടനമാണ് മനു റോയ് കാഴ്ചവച്ചത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ.എം. റോയിയുടെ മകനായ മനുവിന് ലത്തീന്‍ സമുദായാംഗമെന്ന പരിഗണന കൂടാതെ സാംസ്‌കാരിക കൊച്ചി തുടങ്ങിയ വിവിധ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പശ്ചാത്തലവുമുണ്ട്.

അതേസമയം തന്റെ രാഷ്ട്രീയ തീരുമാനം 23 ന് മാധ്യമങ്ങള്‍ വഴി വെളിപ്പെടുത്തുമെന്നാണ് ഇന്നലെ കെ.വി. തോമസ് പ്രതികരിച്ചത്. പാര്‍ട്ടിയില്‍നിന്നു സമീപകാലത്തു നേരിട്ട തിക്താനുഭവങ്ങള്‍ തുറന്നുപറയാനാണ് ശനിയാഴ്ച എറണാകുളത്ത് കെ.വി. തോമസ് മാധ്യമങ്ങളെ കാണുന്നതെന്നാണു സൂചന. അത് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയിലേക്ക് പോലും പോകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ...  (10 minutes ago)

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (7 hours ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (7 hours ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (7 hours ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (8 hours ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (8 hours ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (8 hours ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (8 hours ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (11 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (11 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (11 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (11 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (12 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (12 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (12 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News