Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍... ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയുടെ കടലില്‍ ചാട്ടത്തിന്റെ ഞെട്ടല്‍ മാറാതെ സുരക്ഷാ സേനയും കോണ്‍ഗ്രസ് നേതാക്കളും; നടുക്കടലില്‍ മുങ്ങിക്കളിച്ച രാഹുലിനോടൊപ്പം ചാടാന്‍ മത്സ്യതൊഴിലാളി നേതാവ് കൂടിയായ പ്രതാപന്‍ പോലും തയ്യാറായില്ല; രാഹുലിന്റെ നിര്‍ബന്ധം കെസിയും പ്രതാപനും തള്ളിക്കളഞ്ഞു

26 FEBRUARY 2021 08:28 AM IST
മലയാളി വാര്‍ത്ത

നടുക്കടലില്‍ രാഹുല്‍ ഗാന്ധി ഇങ്ങനെയൊരു സാഹസം ചെയ്യുമെന്ന് ആരും കരുതിയില്ല. നിന്ന നില്‍പില്‍ വള്ളത്തില്‍ നിന്നും ആഴക്കടലിലേക്ക് രാഹുല്‍ എടുത്ത് ചാടാന്‍ ശ്രമിച്ചതോടെ നീന്തലറിയാത്ത സുരക്ഷാ സേനയും കൂടെയുള്ള കെസി വേണുഗോപാലും ടിഎന്‍ പ്രതാപനും ഞെട്ടിപ്പോയി.

ചാടിയെന്ന് മാത്രമല്ല കൂടെചാടാന്‍ കെസിയേയും പ്രതാപനേയും ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാരല്ലേ ചാടിച്ചേ ശീലമുള്ളൂ ചാടി ശീലമില്ല.

 



ആഴക്കടലിലെ ആര്‍ത്തലയ്ക്കുന്ന തിരമാലകളെ കൂസാതെയുള്ള രാഹുല്‍ ഗാന്ധിയുടെ കടലില്‍ച്ചാട്ടം അക്ഷരാര്‍ഥത്തില്‍ തന്നെ ഞെട്ടിച്ചെന്ന് പ്രതാപന്‍ പറയുന്നത്. തന്നോടും കടലിലേക്ക് എടുത്തു ചാടാന്‍ പറഞ്ഞപ്പോള്‍ കൈകൂപ്പി തൊഴുത്, തന്റെ മക്കളെയോര്‍ത്ത് ഒഴിവാക്കിത്തരണം എന്നാണ് ടി.എന്‍.പ്രതാപന്‍ പറഞ്ഞത്.

പ്രതാപന്റെ അനുഭവക്കുറിപ്പ് ഇങ്ങനെയാണ്. കടലിന്റെ മക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി എന്നൊരു പരിപാടി 2015 ല്‍ ചാവക്കാട്ടു നടന്നിരുന്നു. അന്നുതന്നെ ഉള്‍ക്കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്ന അനുഭവം നേരിട്ടറിയണമെന്ന് രാഹുല്‍ജി പറഞ്ഞിരുന്നു. ഞാന്‍ അതിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നതുമാണ്. പക്ഷേ, സുരക്ഷാ പ്രശ്‌നങ്ങള്‍ അടക്കമുള്ള പല സാങ്കേതിക കാരണങ്ങളാലും അതു നടന്നില്ല. പിന്നീട് തൃപ്രയാറില്‍ നടന്ന ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ഇങ്ങനെയൊരു കടല്‍യാത്ര ഉദ്ദേശിച്ചിരുന്നെങ്കിലും നടക്കാതെ പോയി.

 



മത്സ്യത്തൊഴിലാളികളുടെ വിഷമങ്ങള്‍ പങ്കുവയ്ക്കുമ്പോഴും മത്സ്യമേഖലയെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴുമൊക്കെ രാഹുല്‍ജി കടലിന്റെ മക്കള്‍ക്കൊപ്പം ഉള്‍ക്കടലില്‍ മീന്‍ പിടിക്കാന്‍ പോകണമെന്നു പറയും: എനിക്കവരുടെ അധ്വാനം അടുത്തറിയണം. പക്ഷേ, പലപ്പോഴും അതു നടക്കാതെ പോയി. അങ്ങനെയാണ് ഇത്തവണത്തെ കേരള സന്ദര്‍ശനത്തിന് വളരെ സൂക്ഷ്മമായി ഒരു പദ്ധതി തയാറാക്കിയത്. ആരെയും അറിയിക്കാതെ, നല്ലവണ്ണം സമയമെടുത്ത് കൃത്യമായി, സുരക്ഷിതമായി ഒരു അവസരം ഉണ്ടാക്കാന്‍ സാധിച്ചു.

പുലര്‍ച്ചെ, രാഹുല്‍ജിയും ഞാനും പ്രിയ കെസിയും, സിആര്‍പിഎഫുകാരുടെ വല്ലാത്ത നിര്‍ബന്ധത്തിനു വഴങ്ങി അവരിലെ രണ്ടുപേരെയും കൂട്ടി കടലിലേക്ക് ഇറങ്ങി. നേരത്തേ പറഞ്ഞുവച്ച ബോട്ടുകാരോട്, എന്റെ കൂടെ രാഹുല്‍ജിയുണ്ടാകുമെന്നു ഞാന്‍ വെളിപ്പെടുത്തിയിരുന്നില്ല. രാഹുല്‍ജിയെ കണ്ടപാടേ അവരുടെ കണ്ണുതള്ളി. ഇത് രാഹുല്‍ജി തന്നെയാണോ എന്നു ശങ്കിച്ച നില്‍പായിരുന്നു അവരുടേത്. കാരിയര്‍ വഞ്ചിയിലാണ് മത്സ്യബന്ധന നൗകയിലേക്കു നീങ്ങിയത്.

 



ഉള്‍ക്കടലിലേക്കുള്ള യാത്രയ്ക്കിടെ രാഹുല്‍ജി തൊഴിലാളികളുമായി ചങ്ങാത്തത്തിലായി. അവരിലൊരാളായി അവരുടെയും കുടുംബത്തിന്റെയും ക്ഷേമം അറിയുകയാണ് അദ്ദേഹം. ചുറ്റിലും ഇരുള്‍ തന്നെയാണ്. അകലെ മറ്റു നൗകകളുടെ വെളിച്ചങ്ങള്‍ കണ്ണു ചിമ്മുന്നതു കാണാം. ഉള്‍ക്കടലില്‍ എത്തിയപ്പോള്‍ വലയടിക്കാന്‍ തുടങ്ങി. വല കെട്ടാന്‍ വേണ്ടി തൊഴിലാളി സുഹൃത്തുക്കളില്‍ ഒരാള്‍ കടലിലേക്കു ചാടി.

അയാളെന്തിനാണ് കടലില്‍ ചാടിയതെന്നു രാഹുല്‍ജി ചോദിച്ചു. വലകെട്ടാന്‍ ഇങ്ങനെ ഇറങ്ങുന്നത് ഒരു രീതിയാണെന്ന് അദ്ദേഹത്തോട് ഞങ്ങള്‍ വിശദീകരിച്ചു. എങ്കില്‍ ആ സുഹൃത്തിനെ സഹായിക്കാന്‍ ഞാനും ചാടുന്നു എന്നുപറഞ്ഞ് രാഹുല്‍ജി കടലിലേക്ക് ഊളിയിട്ടു ചാടി. ഞാനും കെസിയും രാഹുല്‍ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അന്ധാളിച്ചു നില്‍ക്കെ, രാഹുല്‍ജി നേരത്തേ ചാടിയ സുഹൃത്തിന്റെ അടുത്തെത്തി.

 



നിങ്ങള്‍ പേടിക്കേണ്ട, രാഹുല്‍ജി സ്‌കൂബാ ഡൈവിങ്ങിലൊക്കെ നല്ല പരിശീലനം ഉളള ആളാണ്.., രാഹുല്‍ജിയുടെ പഴ്‌സനല്‍ അസിസ്റ്റന്റ് അലങ്കാര്‍ ആണതു പറഞ്ഞത്. രാഹുല്‍ജി ചാടിയതു കണ്ട് ഒന്നുരണ്ടു മത്സ്യത്തൊഴിലാളി സുഹൃത്തുക്കള്‍ കൂടി കടലിലിറങ്ങി. കെസിയോടു ചാടാന്‍ പറഞ്ഞപ്പോള്‍ വിസമ്മതിച്ചു. രാഹുല്‍ജി പിന്നെ നോക്കിയത് എന്നെ. ഞാന്‍ ഇല്ലെന്നു കൈകൂപ്പി. 'അതെന്താ? ഓള്‍ ഇന്ത്യ ഫിഷര്‍മെന്‍ കോണ്‍ഗ്രസ് നേതാവൊക്കെയായിട്ട്..?' രാഹുല്‍ജി വിടാന്‍ ഭാവമില്ല. 'എന്റെ മക്കള്‍ നന്നേ ചെറുതാണ്. ഇത് ഉള്‍ക്കടലാണ്; എനിക്ക് ആയിക്കോളണം എന്നില്ല...' ഇതുകേട്ട രാഹുല്‍ജി ചിരിച്ചു.

വലയടിച്ചു കഴിഞ്ഞ് ഞങ്ങള്‍ എല്ലാവരും കൂടി വല കയറ്റാന്‍ തുടങ്ങി. ഒരു കണവയും രണ്ടു മത്തിയും അല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കു കിട്ടിയില്ല. രാഹുല്‍ജിക്കു വലിയ സങ്കടമായി. ഇങ്ങനെ ഓരോ തവണയും പ്രതീക്ഷയോടെ കടലിലെത്തിയിട്ട് നിരാശരായി മടങ്ങേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളെ ഓര്‍ത്താണ് രാഹുല്‍ജിയുടെ വിഷമം. അദ്ദേഹം തൊഴിലാളി സുഹൃത്തുക്കളോട് ഇങ്ങനെ വരുമ്പോഴുള്ള നഷ്ടത്തെ കുറിച്ചാരാഞ്ഞു. കടലില്‍ മത്സ്യസമ്പത്ത് കുറയുന്നതിനെപ്പറ്റിയും കടലിലെ വറുതി കാരണം കരയില്‍ പട്ടിണിയാണെന്നും അവര്‍ അദ്ദേഹത്തോട് പരിഭവം പറഞ്ഞു.



തൊഴിലാളിസുഹൃത്തുക്കള്‍ കയ്യില്‍ കരുതിയിരുന്ന മീന്‍ പാചകം ചെയ്തു. ബ്രെഡും നല്ല രുചികരമായ മീന്‍കറിയും. മടക്കയാത്രയിലും അദ്ദേഹം തൊഴിലാളിസുഹൃത്തുക്കളോട് കുശലം പറഞ്ഞിരിക്കുകയായിരുന്നു. ബോട്ടില്‍നിന്ന് കാരിയര്‍ വള്ളത്തിലേക്കു ഞങ്ങള്‍ മാറിക്കയറി. ഇനി കരയിലേക്ക്. കരയോടടുത്തപ്പോള്‍ രാഹുല്‍ജി വള്ളത്തില്‍നിന്ന് ചാടിയിറങ്ങി.

ശത്രുക്കളെപ്പോലും അമ്പരപ്പിക്കുന്ന വിനയവും സ്‌നേഹവും മുഖമുദ്രയായ, ഒരുപക്ഷേ കാലത്തിനുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര വിശാലമായ മനസ്സും ആത്മാവും ഉള്ള ഒരാള്‍.. അതാണ് രാഹുല്‍ജി... എന്നാണ് പ്രതാപന്‍ പറഞ്ഞു വയ്ക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends