Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

രക്ഷപ്പെട്ടത് മഹാഭാഗ്യം... കേരളത്തേയും മുംബൈയേയും അമ്പരപ്പിച്ച് വന്‍ സ്‌ഫോടക ശേഖരം; തക്ക സമയത്ത് കണ്ടുപിടിച്ചതിനാല്‍ രണ്ട് ദുരന്തങ്ങള്‍ ഒഴിവായി; കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; യാത്രക്കാരി കസ്റ്റഡിയില്‍; മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തു നിറച്ച കാര്‍

26 FEBRUARY 2021 08:55 AM IST
മലയാളി വാര്‍ത്ത

കേരളത്തേയും മുംബൈയേയും ഞെട്ടിപ്പിക്കുന്ന രണ്ട് വന്‍ സ്‌ഫോടന ശേഖരമാണ് കണ്ടെത്തിയത്. ഒന്ന് മുകേഷ് അംബാനിയുടെ വീട്ടിലെ പരിസരത്തും രണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും. രണ്ടിനും പരസ്പര ബന്ധമില്ലെങ്കിലും അടുത്തടുത്തുള്ള സ്‌ഫോടന ശേഖര കണ്ടെത്തലില്‍ രാജ്യം ആകാംക്ഷയിലാണ്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയത്. 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റനേറ്ററുകളുമാണ് കണ്ടെത്തിയത്. ചെന്നൈമംഗലാപുരം സൂപ്പര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ സീറ്റിനടിയില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.

 

സംശയാസ്പദമായ സാഹചര്യത്തില്‍ ചെന്നൈ സ്വദേശിയായ ഒരു സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു.

റെയില്‍വേ പൊലീസിന്റെ പതിവ് പരിശോധനയിലാണ് ട്രെയിനിന്റെ ഡി വണ്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. കസ്റ്റഡിയിലായ സ്ത്രീയ്ക്ക് സ്‌ഫോടക വസ്തുവമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇവരെ ചോദ്യംചെയ്ത ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്.

 



അതേസമയം തന്നെ മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നിറുത്തിയിട്ടിരുന്ന കാറില്‍ നിന്ന് പൊലീസ് 20 ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തു. ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങിയതായി പൊലീസ് പറഞ്ഞു. മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് പുറത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡ് പൊലീസിനെ അറിയിക്കുകയായിരുന്നു.

ഗാംദേവി പൊലീസ് സ്‌റ്റേഷന്റെ പരിധിയില്‍ ഇന്ന് വൈകീട്ട് കാര്‍മിഷേല്‍ റോഡില്‍ സംശയാസ്പദമായ രീതിയില്‍ വാഹനം കണ്ടെത്തിയതായി മുംബയി ഡി.സി.പി ചൈതന്യ എസ് പറഞ്ഞു. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

 



അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ വന്‍ ബിസിനസ് മാറ്റവുമായി മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു. ഓയില്‍, കെമിക്കല്‍ ബിസിനസ് സ്വതന്ത്ര സ്ഥാപനമാക്കുമെന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. പുതിയ ശാഖയുടെ 100 ശതമാനം നിയന്ത്രണം റിലയന്‍സിനായിരിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. തന്ത്രപരമായ പങ്കാളിത്തത്തിലൂടെ കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ടാണ് ബിസിനസ് വിഘടിപ്പിയ്ക്കുന്നത്.

സൗദി അരാംകോയില്‍ നിന്നുള്‍പ്പെടെ കമ്പനി നിക്ഷേപം സ്വീകരിയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഡിജിറ്റല്‍, റീട്ടെയില്‍, ശാഖകള്‍ക്ക് പുറമെ ഓയില്‍, എനര്‍ജി മേഖലയിലും ശ്രദ്ധേയ സാന്നിധ്യമറിയിക്കുകയാണ് ലക്ഷ്യം. കമ്പനിയുടെ സ്വതന്ത്രമായ വളര്‍ച്ച ലക്ഷ്യമിട്ടാണ് ബിസിനസ് പുനസംഘടന എന്നാണ് സൂചന. ഇത് സബന്ധിച്ച് കമ്പനി ഓഹരി ഉടമകളുടെ ഉള്‍പ്പെടെ അഭിപ്രായം തേടിയിട്ടുണ്ട്.

 



കൊവിഡ് 19 പകര്‍ച്ചവ്യാധി മൂലം കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി അരാംകോയുമായുള്ള ചര്‍ച്ചകള്‍ റിലയന്‍സ് നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ അരാംകോയെ ഉള്‍പ്പെടുത്തിയാകും ബിസിനസ് പുനസംഘടന എന്ന വാദങ്ങള്‍ ശക്തമാണ്.

ഗുജറാത്തിലെ ജംനഗറിലെ ഇരട്ട എണ്ണ ശുദ്ധീകരണ ശാലകളും പെട്രോകെമിക്കല്‍ ആസ്തികളും ഉള്‍ക്കൊള്ളുന്ന ഓയില്‍കെമിക്കല്‍ ബിസിനസിലെ 20 ശതമാനം ഓഹരി ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അരാംകോയ്ക്ക് വില്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് 2019 ല്‍ നടന്നത്.

 



2020 മാര്‍ച്ചോടെ കരാര്‍ അവസാനിപ്പിക്കാനായിരുന്നു ധാരണയെങ്കിലും കൊറോണ വൈറസ് പ്രതിസന്ധിക്കിടെ കാലതാമസം നേരിടുകയായിരുന്നു. ആര്‍ഐഎല്ലും സൗദി അരാംകോയും തമ്മില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തി വരുന്നതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ മുകേഷ് അംബാനിയുടെ ബിസിനസ് ചൂടു പിടിക്കുന്നതിനിടേയാണ് വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തിയത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends