Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

രക്ഷപ്പെട്ടത് മഹാഭാഗ്യം... കേരളത്തേയും മുംബൈയേയും അമ്പരപ്പിച്ച് വന്‍ സ്‌ഫോടക ശേഖരം; തക്ക സമയത്ത് കണ്ടുപിടിച്ചതിനാല്‍ രണ്ട് ദുരന്തങ്ങള്‍ ഒഴിവായി; കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; യാത്രക്കാരി കസ്റ്റഡിയില്‍; മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തു നിറച്ച കാര്‍

26 FEBRUARY 2021 08:55 AM IST
മലയാളി വാര്‍ത്ത

കേരളത്തേയും മുംബൈയേയും ഞെട്ടിപ്പിക്കുന്ന രണ്ട് വന്‍ സ്‌ഫോടന ശേഖരമാണ് കണ്ടെത്തിയത്. ഒന്ന് മുകേഷ് അംബാനിയുടെ വീട്ടിലെ പരിസരത്തും രണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും. രണ്ടിനും പരസ്പര ബന്ധമില്ലെങ്കിലും അടുത്തടുത്തുള്ള സ്‌ഫോടന ശേഖര കണ്ടെത്തലില്‍ രാജ്യം ആകാംക്ഷയിലാണ്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയത്. 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റനേറ്ററുകളുമാണ് കണ്ടെത്തിയത്. ചെന്നൈമംഗലാപുരം സൂപ്പര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ സീറ്റിനടിയില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.

 

സംശയാസ്പദമായ സാഹചര്യത്തില്‍ ചെന്നൈ സ്വദേശിയായ ഒരു സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു.

റെയില്‍വേ പൊലീസിന്റെ പതിവ് പരിശോധനയിലാണ് ട്രെയിനിന്റെ ഡി വണ്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. കസ്റ്റഡിയിലായ സ്ത്രീയ്ക്ക് സ്‌ഫോടക വസ്തുവമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇവരെ ചോദ്യംചെയ്ത ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്.

 



അതേസമയം തന്നെ മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നിറുത്തിയിട്ടിരുന്ന കാറില്‍ നിന്ന് പൊലീസ് 20 ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തു. ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങിയതായി പൊലീസ് പറഞ്ഞു. മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് പുറത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡ് പൊലീസിനെ അറിയിക്കുകയായിരുന്നു.

ഗാംദേവി പൊലീസ് സ്‌റ്റേഷന്റെ പരിധിയില്‍ ഇന്ന് വൈകീട്ട് കാര്‍മിഷേല്‍ റോഡില്‍ സംശയാസ്പദമായ രീതിയില്‍ വാഹനം കണ്ടെത്തിയതായി മുംബയി ഡി.സി.പി ചൈതന്യ എസ് പറഞ്ഞു. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

 



അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ വന്‍ ബിസിനസ് മാറ്റവുമായി മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു. ഓയില്‍, കെമിക്കല്‍ ബിസിനസ് സ്വതന്ത്ര സ്ഥാപനമാക്കുമെന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. പുതിയ ശാഖയുടെ 100 ശതമാനം നിയന്ത്രണം റിലയന്‍സിനായിരിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. തന്ത്രപരമായ പങ്കാളിത്തത്തിലൂടെ കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ടാണ് ബിസിനസ് വിഘടിപ്പിയ്ക്കുന്നത്.

സൗദി അരാംകോയില്‍ നിന്നുള്‍പ്പെടെ കമ്പനി നിക്ഷേപം സ്വീകരിയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഡിജിറ്റല്‍, റീട്ടെയില്‍, ശാഖകള്‍ക്ക് പുറമെ ഓയില്‍, എനര്‍ജി മേഖലയിലും ശ്രദ്ധേയ സാന്നിധ്യമറിയിക്കുകയാണ് ലക്ഷ്യം. കമ്പനിയുടെ സ്വതന്ത്രമായ വളര്‍ച്ച ലക്ഷ്യമിട്ടാണ് ബിസിനസ് പുനസംഘടന എന്നാണ് സൂചന. ഇത് സബന്ധിച്ച് കമ്പനി ഓഹരി ഉടമകളുടെ ഉള്‍പ്പെടെ അഭിപ്രായം തേടിയിട്ടുണ്ട്.

 



കൊവിഡ് 19 പകര്‍ച്ചവ്യാധി മൂലം കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി അരാംകോയുമായുള്ള ചര്‍ച്ചകള്‍ റിലയന്‍സ് നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ അരാംകോയെ ഉള്‍പ്പെടുത്തിയാകും ബിസിനസ് പുനസംഘടന എന്ന വാദങ്ങള്‍ ശക്തമാണ്.

ഗുജറാത്തിലെ ജംനഗറിലെ ഇരട്ട എണ്ണ ശുദ്ധീകരണ ശാലകളും പെട്രോകെമിക്കല്‍ ആസ്തികളും ഉള്‍ക്കൊള്ളുന്ന ഓയില്‍കെമിക്കല്‍ ബിസിനസിലെ 20 ശതമാനം ഓഹരി ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അരാംകോയ്ക്ക് വില്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് 2019 ല്‍ നടന്നത്.

 



2020 മാര്‍ച്ചോടെ കരാര്‍ അവസാനിപ്പിക്കാനായിരുന്നു ധാരണയെങ്കിലും കൊറോണ വൈറസ് പ്രതിസന്ധിക്കിടെ കാലതാമസം നേരിടുകയായിരുന്നു. ആര്‍ഐഎല്ലും സൗദി അരാംകോയും തമ്മില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തി വരുന്നതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ മുകേഷ് അംബാനിയുടെ ബിസിനസ് ചൂടു പിടിക്കുന്നതിനിടേയാണ് വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തിയത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends