Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എല്ലാം വളരെ പെട്ടെന്ന്... സിപിഎം കേന്ദ്ര, സംസ്ഥാന കമ്മിറ്റികളെയും മന്ത്രിസഭയിലെ തന്റെ എല്ലാ സഹപ്രവര്‍ത്തകരെയും തള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യം വന്നത് വെറും മുക്കാല്‍ മണിക്കൂര്‍!

26 FEBRUARY 2021 10:06 AM IST
മലയാളി വാര്‍ത്ത

വ്യാഴാഴ്ച സന്ധ്യക്ക് 6 ന് പത്ര സമ്മേളനം തുടങ്ങിയ മുഖ്യമന്ത്രി ആറേമുക്കാലിന് പത്ര സമ്മേളനം അവസാനിപ്പിക്കുമ്പോള്‍ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെയും പാര്‍ട്ടിയെയും തള്ളിപറഞ്ഞിരുന്നു.

പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് പിണറായി മുക്കാല്‍ മണിക്കൂര്‍ കൊണ്ട് തള്ളിയത്.

 



സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളുമെന്ന് സി പി എം പോലും പ്രതീക്ഷിച്ചില്ല. അത്തരമൊരു സൂചനയല്ല അവര്‍ സമരകാര്‍ക്ക് നല്‍കിയിരുന്നത്.വ്യാഴാഴ്ച ഉത്തരവ് ഇറങ്ങുമെന്നും അന്നു തന്നെ സമരം അവസാനിപ്പിക്കാമെന്നുമായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്.

സിവില്‍ പോലീസ് ഓഫീസര്‍ (സിപിഒ) റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലാസ്റ്റ് ഗ്രേഡുകാരുടെ ആവശ്യവും നിരാകരിച്ചിട്ടുണ്ട്. വലിയ കാര്യങ്ങളൊന്നും നടന്നില്ലെങ്കിലും ചെറുപ്പക്കാരുടെ രോഷം തണുപ്പിക്കണമെന്നാണ് സിപി എം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

 

എല്ലാ മന്ത്രിമാര്‍ക്കും സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ഏകാഭിപ്രായമായിരുന്നു. ഇ.പി. ജയരാജനെ പോലുള്ള ചില മുതിര്‍ന്ന മന്ത്രിമാര്‍ ഇക്കാര്യം മുഖ്യമന്ത്രിയുമായി പങ്കുവച്ചു. എന്നാല്‍ മുഖ്യമന്ത്രി അപ്പോഴൊക്കെ നിശബ്ദനായിരുന്നു.

ഒടുവില്‍ ജയരാജന്‍ തന്റെ വകുപ്പിന് കീഴിലുള്ള കണ്‍ഫ്യൂഷന്‍ സ്വയം തീര്‍ക്കുകയായിരുന്നു. കായിക താരങ്ങള്‍ക്ക് അദ്ദേഹം നേരിട്ടാണ്, മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ്, ജോലി നല്‍കാന്‍ തീരുമാനിച്ചത്.

 


സി പി എം കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കോണ്‍ഗ്രസും ബിജെ പി യുമെല്ലാം ഒറ്റക്കെട്ടായി മുന്നോട്ടു വച്ച ആവശ്യമാണ് പിണറായി വിജയന്‍ തള്ളിയത്. യുവാക്കളുടെ സമരം എങ്ങനെയെങ്കിലും പിന്‍വലിക്കണമെന്ന സകലമാന ജനങ്ങളുടെയും ആവശ്യവും തള്ളി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പരാതി പരിഹരിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറഞ്ഞതല്ലാതെ അത് എങ്ങനെയാണെന്ന് പോലും മുഖ്യമന്ത്രി പറഞ്ഞില്ല. എങ്കിലും ലാസ്റ്റ് ഗ്രേഡുകാര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്നാല്‍ സമരം തുടരാനുള്ള അവരുടെ തീരുമാനത്തിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയാം.

കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികളുമായി ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ ചര്‍ച്ചയുടെ തീരുമാനങ്ങളാണ് ഉത്തരവായി സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്.



സിപിഒ ലിസ്റ്റിലെ 7580 പേരില്‍ 5609 പേര്‍ക്ക് നിയമനം നല്‍കി. 74 ശതമാനത്തിലധികം പേര്‍ക്ക് നിയമനം നല്‍കിയതിനാല്‍ അത് ഇനി നീട്ടി നല്‍കാനാവില്ല. 1200 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ഉദ്യോഗാര്‍ഥികളുടെ വാദം തെറ്റാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി ഉത്തരവില്‍ പറയുന്നു.

ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി 2021 ഓഗസ്റ്റ് 4 വരെ നീട്ടിയിട്ടുള്ളതാണ്. ഈ ലിസ്റ്റില്‍ 6000 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് വരുന്ന ഒഴിവുകളില്‍ ഈ ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കാമെന്ന ഉറപ്പും ഉത്തരവില്‍ പറയുന്നുണ്ട്. എല്‍ജിഎസ് റാങ്ക് ലിസ്റ്റുകാര്‍ക്ക് രേഖമൂലം സര്‍ക്കാര്‍ നല്‍കിയ ഈ ഉത്തരവ് ഒരു ആശ്വാസമാണ്. ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.



ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസാണ് കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയത്. സമരം ചെയ്യുന്ന ജീവനക്കാര്‍ കള്ളം പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ക്ക് ഒന്നും മനസിലാവില്ലെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യാതിരുന്നെങ്കില്‍ അവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. സമരത്തിന് എത്തും മുമ്പ് ചില സി പി എം നേതാക്കള്‍ സമരകാര്‍ക്ക് ഇതിന്റെ സൂചന നല്‍കിയിരുന്നതാണ്.

 

എന്നാല്‍ സമരം കോണ്‍ഗ്രസ് സ്‌പോണ്‍സേഡ് ആയതാണ് മുഖ്യമന്ത്രിയെ സമരത്തിന് തീര്‍ത്തും എതിരായത്. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് ഇനി പ്രതീക്ഷയുടെ കണിക പോലും ബാക്കിയില്ലെന്നറിയാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends