Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

എല്ലാം വളരെ പെട്ടെന്ന്... സിപിഎം കേന്ദ്ര, സംസ്ഥാന കമ്മിറ്റികളെയും മന്ത്രിസഭയിലെ തന്റെ എല്ലാ സഹപ്രവര്‍ത്തകരെയും തള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യം വന്നത് വെറും മുക്കാല്‍ മണിക്കൂര്‍!

26 FEBRUARY 2021 10:06 AM IST
മലയാളി വാര്‍ത്ത

വ്യാഴാഴ്ച സന്ധ്യക്ക് 6 ന് പത്ര സമ്മേളനം തുടങ്ങിയ മുഖ്യമന്ത്രി ആറേമുക്കാലിന് പത്ര സമ്മേളനം അവസാനിപ്പിക്കുമ്പോള്‍ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെയും പാര്‍ട്ടിയെയും തള്ളിപറഞ്ഞിരുന്നു.

പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് പിണറായി മുക്കാല്‍ മണിക്കൂര്‍ കൊണ്ട് തള്ളിയത്.

 



സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളുമെന്ന് സി പി എം പോലും പ്രതീക്ഷിച്ചില്ല. അത്തരമൊരു സൂചനയല്ല അവര്‍ സമരകാര്‍ക്ക് നല്‍കിയിരുന്നത്.വ്യാഴാഴ്ച ഉത്തരവ് ഇറങ്ങുമെന്നും അന്നു തന്നെ സമരം അവസാനിപ്പിക്കാമെന്നുമായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്.

സിവില്‍ പോലീസ് ഓഫീസര്‍ (സിപിഒ) റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ലാസ്റ്റ് ഗ്രേഡുകാരുടെ ആവശ്യവും നിരാകരിച്ചിട്ടുണ്ട്. വലിയ കാര്യങ്ങളൊന്നും നടന്നില്ലെങ്കിലും ചെറുപ്പക്കാരുടെ രോഷം തണുപ്പിക്കണമെന്നാണ് സിപി എം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

 

എല്ലാ മന്ത്രിമാര്‍ക്കും സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ഏകാഭിപ്രായമായിരുന്നു. ഇ.പി. ജയരാജനെ പോലുള്ള ചില മുതിര്‍ന്ന മന്ത്രിമാര്‍ ഇക്കാര്യം മുഖ്യമന്ത്രിയുമായി പങ്കുവച്ചു. എന്നാല്‍ മുഖ്യമന്ത്രി അപ്പോഴൊക്കെ നിശബ്ദനായിരുന്നു.

ഒടുവില്‍ ജയരാജന്‍ തന്റെ വകുപ്പിന് കീഴിലുള്ള കണ്‍ഫ്യൂഷന്‍ സ്വയം തീര്‍ക്കുകയായിരുന്നു. കായിക താരങ്ങള്‍ക്ക് അദ്ദേഹം നേരിട്ടാണ്, മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ്, ജോലി നല്‍കാന്‍ തീരുമാനിച്ചത്.

 


സി പി എം കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കോണ്‍ഗ്രസും ബിജെ പി യുമെല്ലാം ഒറ്റക്കെട്ടായി മുന്നോട്ടു വച്ച ആവശ്യമാണ് പിണറായി വിജയന്‍ തള്ളിയത്. യുവാക്കളുടെ സമരം എങ്ങനെയെങ്കിലും പിന്‍വലിക്കണമെന്ന സകലമാന ജനങ്ങളുടെയും ആവശ്യവും തള്ളി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പരാതി പരിഹരിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറഞ്ഞതല്ലാതെ അത് എങ്ങനെയാണെന്ന് പോലും മുഖ്യമന്ത്രി പറഞ്ഞില്ല. എങ്കിലും ലാസ്റ്റ് ഗ്രേഡുകാര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്നാല്‍ സമരം തുടരാനുള്ള അവരുടെ തീരുമാനത്തിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയാം.

കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികളുമായി ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ ചര്‍ച്ചയുടെ തീരുമാനങ്ങളാണ് ഉത്തരവായി സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്.



സിപിഒ ലിസ്റ്റിലെ 7580 പേരില്‍ 5609 പേര്‍ക്ക് നിയമനം നല്‍കി. 74 ശതമാനത്തിലധികം പേര്‍ക്ക് നിയമനം നല്‍കിയതിനാല്‍ അത് ഇനി നീട്ടി നല്‍കാനാവില്ല. 1200 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ഉദ്യോഗാര്‍ഥികളുടെ വാദം തെറ്റാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി ഉത്തരവില്‍ പറയുന്നു.

ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി 2021 ഓഗസ്റ്റ് 4 വരെ നീട്ടിയിട്ടുള്ളതാണ്. ഈ ലിസ്റ്റില്‍ 6000 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് വരുന്ന ഒഴിവുകളില്‍ ഈ ലിസ്റ്റില്‍ നിന്ന് നിയമനം നല്‍കാമെന്ന ഉറപ്പും ഉത്തരവില്‍ പറയുന്നുണ്ട്. എല്‍ജിഎസ് റാങ്ക് ലിസ്റ്റുകാര്‍ക്ക് രേഖമൂലം സര്‍ക്കാര്‍ നല്‍കിയ ഈ ഉത്തരവ് ഒരു ആശ്വാസമാണ്. ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.



ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസാണ് കഴിഞ്ഞ ദിവസം ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയത്. സമരം ചെയ്യുന്ന ജീവനക്കാര്‍ കള്ളം പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ക്ക് ഒന്നും മനസിലാവില്ലെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യാതിരുന്നെങ്കില്‍ അവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. സമരത്തിന് എത്തും മുമ്പ് ചില സി പി എം നേതാക്കള്‍ സമരകാര്‍ക്ക് ഇതിന്റെ സൂചന നല്‍കിയിരുന്നതാണ്.

 

എന്നാല്‍ സമരം കോണ്‍ഗ്രസ് സ്‌പോണ്‍സേഡ് ആയതാണ് മുഖ്യമന്ത്രിയെ സമരത്തിന് തീര്‍ത്തും എതിരായത്. അദ്ദേഹത്തെ അറിയുന്നവര്‍ക്ക് ഇനി പ്രതീക്ഷയുടെ കണിക പോലും ബാക്കിയില്ലെന്നറിയാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (2 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (3 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (3 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (3 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (4 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (4 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (4 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (4 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (5 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (5 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (6 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (6 hours ago)

Malayali Vartha Recommends