നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുമെന്ന് റിപ്പോർട്ട്... എ പ്ലസ് മണ്ഡലങ്ങളിലടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുമെന്ന് റിപ്പോർട്ട്. 11 ന് ചേരുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാകും സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രത്തിന് കൈമാറുക.
വി. മുരളീധരനടക്കം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന കാര്യത്തിലും 11 ന് തീരുമാനമെടുക്കും. മഞ്ചേശ്വരം, തൃശൂര്‍, ചെങ്ങന്നൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ തുടങ്ങിയ എ പ്ലസ് മണ്ഡലങ്ങളിലടക്കം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തതോടെ പോവുകയാണ്.
കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരിക്കില്ലെന്ന വിവരം പുറത്തുവന്നെങ്കിലും തീരുമാനം തിരുത്തണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആവശ്യം. മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കണമെന്ന് യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു.
ഇക്കാര്യത്തിലടക്കം 11ന് ചേരുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും. ഇതിന് ശേഷമാകും സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രത്തിന് കൈമാറുക.
എന്നാൽ, സ്ഥാനാര്‍ത്ഥികളില്‍ ഇ. ശ്രീധരന്‍ പാലക്കാട് ഉറപ്പിച്ചതായി സൂചന ലഭിക്കുന്നുണ്ട്. വി. മുരളീധരന്റെ തീരുമാനമറിഞ്ഞ ശേഷം കെ. സുരേന്ദ്രന്റെ മണ്ഡലം തീരുമാനമെടുക്കും.
ചെങ്ങന്നൂരില്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിനെ പരിഗണിക്കണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആര്‍. ബാലശങ്കറും സീറ്റിനായി രംഗത്ത് വന്നിട്ടുണ്ട്.
സുരേഷ്‌ഗോപി, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്ക് മത്സരിക്കാനായി നല്ല രീതിയിൽ സമ്മര്‍ദ്ദം ചെയുത്തുന്നുണ്ട്. അന്തിമ തീരുമാനം 11ന് ഉണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha