ലോക്ഡൗണിൽ പുറത്തിറങ്ങിയ വ്യക്തിക്ക് പിഴ ഇട്ട് പോലീസ്: പിഴയടയ്ക്കാൻ പണമില്ലാത്തതിനാൽ വണ്ടി പിടിച്ചു വച്ചു : കാൽനടയായി നടന്നുപോയ വൃദ്ധന് സംഭവിച്ചത്! കണ്ണീരോടെ വീട്ടുകാർ

തിരുവനന്തപുരം അടക്കം മൂന്നു ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ നിയന്ത്രണങ്ങൾ അതി ശക്തമാക്കിയിരിക്കുകയാണ് പോലീസ്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്ന വ്യക്തികളുടെ വാഹനങ്ങൾ പോലീസ് തടയുന്ന സാഹചര്യമുണ്ട്. ഇപ്പോൾ ഇതാ തിരുവനന്തപുരത്തുനിന്നും പുറത്ത് വരുന്നത് അതി ദുഃഖകരമായ വാർത്തയാണ്. പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരത്ത് നടന്നു പോയ ഹൃദ്രോഗി കുഴഞ്ഞു വീണ് മരിച്ചു.
നിയന്ത്രണങ്ങളുടെ ഭാഗമായി പോലീസ് ബൈക്ക് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതേ തുടർന്ന് കാൽനടയായി മദ്ധ്യവയസ്‌കൻ നടന്നു പോയി. ഇതിനിടയിലാണ് അദ്ദേഹം കുഴഞ്ഞു വീണ് മരിച്ചത് . നഗരൂർ കൊടിവിള വീട്ടിൽ സുനിൽ കുമാറാണ് മരിച്ചത്. 57 വയസായിരുന്നു അദ്ദേഹത്തിന്. ഹൃദയസംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു സുനിൽ.
രാവിലെ 8.30ന് നഗരൂർ ആൽത്തറമൂട്ടിൽ പഴക്കടയിൽ നിന്നും പഴം വാങ്ങുന്നതിനിടെ കൈവശം സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ 500 രൂപ പിഴയിട്ടതായി പോലീസ് പറഞ്ഞു. അടയ്ക്കാൻ പണം ഇല്ലെന്ന് പറഞ്ഞപ്പോൾ പോലീസ് വാഹനം പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് കാൽ നടയായി വീട്ടിലെത്തിയ സുനിൽ കുമാർ 9.30ഓടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അത്യന്തം ദുഃഖകരമായ വാർത്തയാണ് ഇത്.
https://www.facebook.com/Malayalivartha
























