പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20 ന് വൈകിട്ട് മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ; പരമാവധി 500പേർ ഇതൊരു വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി, 140 നിയമസഭ സാമാജികരും 20 എം.പിമാരും ലെജിസ്റ്റലേര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയെ ഉൾപ്പെടുത്താതെ വയ്യെന്ന് പിണറായി: ജനങ്ങൾക്ക് സത്യപ്രതിജ്ഞ കാണാനുള്ള അവസരം മാധ്യമങ്ങളിലൂടെ

രണ്ടാം പിണറായി മന്ത്രി സഭയുടെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. 50000ത്തിലേറെ പേര്‍ക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തില്‍ പരമാവധി 500ഓളാണ് പേരാണ് പങ്കെടുക്കുകയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
''സത്യപ്രതിജ്ഞ ജനങ്ങളുടെ മധ്യത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ്വഴക്കം. പക്ഷേ നിര്‍ഭാഗ്യവശാല്‍ കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ജനമധ്യത്തില്‍ നടത്താനാകില്ല. അതുകൊണ്ടാണ് പരിമിതമായ തോതില്‍ നടത്താന്‍ തീരുമാനിക്കുന്നത്.
50000ത്തിലേറെ പേര്‍ക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തില്‍ പരമാവധി 500ഓളം പേര്‍ പങ്കെടുക്കും. കഴിഞ്ഞ സര്‍ക്കാര്‍ 40000ത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യത്തില്‍ ചുരുക്കുന്നത്. 500 എന്നത് ഇത്തരം സാഹചര്യത്തില്‍ വലിയ സംഖ്യയല്ല. 140 നിയമസഭ സാമാജികരും 20 എം.പിമാരുമുണ്ട്. ലെജിസ്േലറ്റര്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയില്‍ നിന്നുള്ളവരും പങ്കെടുക്കും. ജനാധിപത്യത്തെ മാനിക്കുന്ന ഒരാള്‍ക്കും ഇവ മൂന്നിനെയും അവഗണിക്കാനാവില്ല.
അനിവാര്യമായ ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനും അറിയാനും ജനങ്ങള്‍ക്ക് സഫലമാകുന്നത് മാധ്യമങ്ങളിലൂടെയാണ്. എങ്കിലും മാധ്യമപ്രവര്‍ത്തകരുടെ പങ്കാളിത്തം ക്രമീകരിക്കും. മൂന്നുകോടിയോളം ജനങ്ങളെ പ്രതിനിധീകരിക്കുന്ന ചടങ്ങില്‍ ഇത് അധികമല്ല. മറ്റൊരു തരത്തില്‍ വ്യാഖാനിക്കാതെ യഥാര്‍ഥ വസ്തുത മനസ്സിലാക്കണം.
സ്റ്റേഡിയം ആയതുകൊണ്ട് ജനസമുദ്രം എന്ന് കരുതേണ്ട. തുറസായ സ്ഥലമാണ് നല്ലതെന്ന് കരുതിയാണ് സ്റ്റേഡിയം തെരഞ്ഞെടുത്തത്. വായുസഞ്ചാരവും ലഭിക്കും'' -മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























