Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ എൽഡിഎഫ് ഭരണസംവിധാനം മൂന്നാമൂഴത്തിലേക്ക്..ആ ജനവിധിയാണ് ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി എഴുതാൻ പോകുന്നത്..സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ..


ദുബായിയൊക്കെ മടുത്തു ജനങ്ങൾക്ക്..ഓരോ നിമിഷവും മരണം മുൻപിൽ.. ദുബായിലെ ആഡംബര ജീവിതശൈലിയെ കുറിച്ചും ദുബായ് നല്‍കുന്ന സുരക്ഷയെ കുറിച്ചുമൊക്കെ പറയുന്നവർ വിറങ്ങലിച്ച് നിൽക്കുന്നു...


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...

കേസുകൾ കുറയുമ്പോൾ മരണം വർധിക്കുന്നതെങ്ങനെ? കൊവിഡ് മരണത്തിൽ സർക്കാരിന്റെ കള്ളക്കളി!

22 MAY 2021 04:54 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ലോക്ക്ഡൗൺ ഫലപ്രദമാണോ എന്ന ചോദ്യം ഉന്നയിച്ചാൽ പലതരത്തിലുള്ള ആത്മപരിശോധനകൾ നടത്തേണ്ട വരുന്ന ഈ സാഹചര്യത്തിൽ ഇന്നലെ മലപ്പുറം ഒഴികെയുള്ള മറ്റു ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ വെട്ടിക്കുറച്ച് ഇളവുകൾ അനുവദിച്ച് നൽകി.

9 ദിവസം പിന്നിട്ടിട്ടും കൊവിഡിന്റെ കാര്യത്തിൽ കാര്യമായ മെച്ചം ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല എന്ന ആക്ഷേപം അങ്ങോളമിങ്ങോളം കേൾക്കുന്നുണ്ട്. എന്ന വളരെ കർശനമായ നിയന്ത്രണങ്ങളോടെ രാപ്പകലില്ലാതെ പോലീസും ആരോ​ഗ്യപ്രവർത്തകരും ഇതിനെ പിടിച്ചു കെട്ടാനുള്ള അശ്രാദ്ധ പരിശ്രമത്തിലാണ്.

അവരുടെ ആത്മാർത്ഥതയെ ഒരിക്കലും ചോദ്യം ചെയ്യാൻ പാടില്ലാത്തതാണ് എന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ മരണനിരക്ക് ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നുണ്ട്.

കേരളത്തിൽ കൊവിഡ് കേസുകൾ 30,000ത്തിന് അടുത്ത് നിൽക്കുമ്പോഴും പ്രിതിദിന മരണം വർദ്ധിക്കുകയാണ്. സെഞ്ച്യറിക്ക് അടുത്ത് എത്തി എന്ന് കരുതി ഭയന്ന് ഇരുന്ന നമ്മളെ ഞെട്ടിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലെ മരണം പുറത്ത് വന്നത്. ഇതോടൊപ്പം കൂട്ടി വായിക്കാൻ സാധിക്കുന്ന ഒന്നുണ്ട് ഏതാനും ചില ആരോ​ഗ്യപ്രവർത്തകർ പ്രകടിപ്പിച്ച മരണങ്ങളിലെ സംശയം.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും മരണസംഖ്യയിലെ കുതിപ്പിൽ സംശയം പ്രകടിപ്പിക്കുകയാണ് ഒരു വിഭാഗം ആരോഗ്യപ്രവർത്തകർ.

ആദ്യ തരംഗ കാലത്തെന്നെ പോലെ പല കൊവി‍ഡ് മരണങ്ങളെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്നാണ് പരക്കെയുള്ള ആക്ഷേപം. എന്നാൽ വാക്സീനേഷൻ തുടങ്ങിയ സാഹചര്യത്തിലാണ് മരണനിരക്ക് കുറയുന്നതെന്ന് വിശദീകരിക്കുന്ന ആരോഗ്യവകുപ്പ് കണക്കിൽ കൃത്രിമമുണ്ടെന്ന ആക്ഷേപവും തള്ളുന്നുണ്ട്.

രണ്ടാം തരംഗത്തിൽ വ്യാപനം കുതിക്കുന്ന കഴിഞ്ഞ മാസം ഇതുവരെ 3,35,000ത്തിലധികം പേരാണ് രോഗികളായത്. ഒക്ടോബറിലായിരുന്നു ഇതിന് മുൻപ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡിട്ടത്. 2,36,000ത്തിലധികം പേർ. ഒക്ടോബറിനേക്കാൾ ഒരു ലക്ഷത്തിലധികം രോഗികൾ ഏപ്രിൽ മാസമുണ്ടായി.

ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും ഇരട്ടിയായി. ഒക്ടോബറിൽ ഐസിയുവിൽ 795 പേരായിരുന്നുവെങ്കിൽ ഈ മാസം അത് 1546. വെന്റിലേറ്ററിൽ ഒക്ടോബറിൽ ഉണ്ടായിരുന്നത് 231 പേർ അത് കുതിച്ചു കയറി 488 ആയി. പക്ഷെ മരണസംഖ്യ തുടക്കത്തിൽ താഴേക്കും ഇപ്പോൾ റെക്കോർഡിലേക്കും.

ഒക്ടോബറിൽ 742 പേർ മരിച്ചു. കേരളത്തിൽ ഇത് വെറും ഒരു ആഴ്ചത്തെ കണക്ക് മാത്രമായി മാറി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താലുമുണ്ട് മരണസംഖ്യയിലെ ഈ വ്യത്യാസം. 32,000ത്തിലധികം കേസുകളുണ്ടായപ്പോൾ കേരളത്തിൽ 32 മരണം. ഇതേ നിരക്ക് രോഗികളുണ്ടായ കർണാടകത്തിൽ മരണം 180.

15,000ത്തിലധികം രോഗികളുണ്ടായ തമിഴ്നാട്ടിൽ 77 മരണം. മരണക്കണക്കുകളിലെ വ്യത്യാസം മുൻപും വാർത്തയും വിവാദവുമായിരുന്നു. മറ്റ് അസുഖങ്ങളുള്ള കൊവിഡ് ബാധിതരുടെ മരണം വരെ പട്ടികയിൽ നിന്നൊഴിവാക്കുന്നവെന്നായിരുന്നു വിമർശനം. ഡിസംബർ 23ഓടെ സർക്കാർ മരിച്ചവരുടെ പേരുകളും വിവരങ്ങളും നൽകുന്നത് നിർത്തിയത് സംശയം ബലപ്പെടുത്തുന്നുണ്ട്.

വിവരം നിലച്ചതോടെ സർക്കാർ കണക്കുകളിൽ പെടാത്ത മരണങ്ങൾ ഉൾപ്പെടുത്തി ആരോഗ്യപ്രവർത്തകർ രൂപീകരിച്ച സമാന്തര മരണ പട്ടികയും ഇതോടെ നിന്നു. രോഗത്തെക്കുറിച്ചുള്ള അവബോധം കൂടിയതും, വയോജനങ്ങളിലും മറ്റസുഖമുള്ളവരിലും വാക്സീനേഷൻ എത്തിയതുമാണ് മരണം കുറയാൻ കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

45 വയസിന് മുകളിലുള്ള 44 ശതമാനം പേരിൽ ആദ്യ ഡോസും 22 ശതമാനം പേരിൽ രണ്ടാം ഡോസും വാക്സിനേഷൻ പൂർത്തിയായിക്കഴിഞ്ഞു. കൊവിഡ് കാലത്ത് കേരളത്തിലെ മൊത്തം മരണം കോവിഡിന് മുൻപുള്ള വർഷങ്ങളേക്കാൾ കുറവാണെന്നും കണക്ക് സഹിതം സർക്കാർ വിശദീകരിച്ചിരുന്നു.

സംസ്ഥാനത്തു രണ്ടാം തരംഗത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തത് മേയ് 12നാണ്– 43,529 പേർ. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തതാകട്ടെ മേയ് 21നും– 142 പേർ. അതായത് ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തതിന്റെ ഒൻപതാം ദിവസം.

മേയ് 21ലെ മരണക്കണക്കിൽ ഉൾപ്പെട്ടിരുന്നവർക്ക് രണ്ടാഴ്ച മുതൽ ആറാഴ്ച മുൻപു വരെ കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും അത് മൂർ‌ച്ഛിച്ചു മരണത്തിലേക്കെത്തിയത് ഇപ്പോഴാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അങ്ങനെ നോക്കുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാലും ശേഷമുള്ള മൂന്നാഴ്ച ഇനി നിർണായകമാണ്. നിലവിലെ മരണങ്ങളിൽ എത്ര പേരുടെ രോഗം കൃത്യസമയത്തു തന്നെ സ്ഥിരീകരിക്കാൻ സാധിച്ചു എന്നതും വ്യക്തമല്ല. ഇവയൊക്കെ ഭയം ജനിപ്പിക്കുന്നവയാണെങ്കിലും ഇനി മുതൽ ശ്രദ്ധിച്ചാൽ ഈ വില്ലനെ പിടിച്ചു കെട്ടാൻ സാധിക്കുമെന്നാണ് ആരോദ്യവിദ്​ഗധർ പോലും വിശ്വസിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയുടെ കൺമുന്നിൽ മരിച്ചു വീണു.. കണ്ണീരോർമ്മയായി ആറുവയസ്സുകാരി  (2 minutes ago)

കേരളം ചുട്ടുപ്പൊള്ളും.. വൻ ജാ​ഗ്രത നിർദ്ദേശം  (28 minutes ago)

പാലക്കാട്ടെ മൂന്ന് സ്ഥാനാര്‍ത്ഥികളും കോടിപതികള്‍; മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി  (28 minutes ago)

സൗദി അറേബ്യ ഒരാഴ്ചക്കിടെ 7,761 പ്രവാസികളെ നാടുകടത്തി  (35 minutes ago)

ഗുരുവായൂരില്‍ ഹിന്ദു MLA പരാമര്‍ശം ; എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന് കുരുക്ക്  (43 minutes ago)

ഇനി പാൻകാഡില്ലെന്ന് പറഞ്ഞ് നിങ്ങളുടെ ചെറു ഇടപാടുകൾക്ക് തടസ്സം വരില്ല. ആദായ നികുതി ചട്ടത്തിൽ മാറ്റം  (54 minutes ago)

നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയില്‍ മദ്യമാണെന്ന് തെറ്റിദ്ധരിച്ചു; ലോറിയില്‍നിന്ന് വീണ ശീതളപാനീയ കുപ്പികള്‍ വാരിക്കൂട്ടി നാട്ടുകാര്‍  (58 minutes ago)

ഏമാന്മാർ കൂട്ടത്തോടെ അകത്താക്കും. കല്ല്യാണം നടത്തി പണി വാങ്ങിക്കൂട്ടി സിപിഎം നേതാക്കൾ  (58 minutes ago)

ഡീൽ ആരോപണം അസംബന്ധം- എം.വി. ഗോവിന്ദൻ  (1 hour ago)

പിറണായി വിജയന്‍ തെറിവിളി തുടങ്ങി പരനാറി, ചെറ്റത്തരം എല്‍ഡിഎഫ് തീര്‍ന്നു  (1 hour ago)

"ജനിച്ചു വീണ് മാസങ്ങൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ബെസ്റ്റ് ഫ്രണ്ട്; സോഷ്യൽ മീഡിയ കത്തി്ച്ച് ഓമി  (1 hour ago)

'വിജയിപ്പിക്കുക'; പിഷാരടിയുടെ പിആർ വർക്ക് മമ്മൂക്ക ഏറ്റെടുത്തോ !!  (1 hour ago)

ഇസ്രയേലിന്റെ മുന്നറിയിപ്പ്;  (1 hour ago)

ഇറാൻ ഇസ്രയേൽ സംഘർഷം: മോദിയുടെ ഇടപെടലിൽ താൽക്കാലിക വെടിനിർത്തലിന് സാധ്യത !?  (1 hour ago)

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞ്ഞെട്ടി പ്രവർത്തകർ  (2 hours ago)

Malayali Vartha Recommends