Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

കൊടകര കുഴൽപണ കേസിൽ നാല് ബി.ജെ.പി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്... ഒപ്പം ഒബിസി മോര്‍ച്ച നേതാവിന്റെ പരാതിയും...

31 MAY 2021 09:01 PM IST
മലയാളി വാര്‍ത്ത

കൊടകര കുഴൽപണക്കേസുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിലെ ബിജെപി നേതൃത്വത്തിൽ ആഭ്യന്തരകലഹം രൂക്ഷമായതിന് പിന്നാലെ വാടാനപ്പള്ളിയിൽ ബി.ജെ.പി. പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് ബി.ജെ.പി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സഹലേഷ്, സഫലേഷ്, സജിത്, ബിബിൻ ദാസ് തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അക്രമത്തിൽ ഒരാൾക്ക് കുത്തേറ്റിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ രണ്ടു വിഭാഗങ്ങൾ തമ്മിൽ വാക്പോര് രൂക്ഷമായിരുന്നു. ഇതിനു ശേഷമാണ് കഴിഞ്ഞ ദിവസം ഇവർ വാക്സിനേഷൻ കേന്ദ്രത്തിൽ തമ്മിൽ ഏറ്റുമുട്ടിയത്.

കേസിൽ രണ്ടു പേർ കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് നൽകുന്ന സൂചന. തൃത്തല്ലൂർ സ്വദേശിയായ ഹിരണിന് കുത്തേറ്റിരുന്നു. ഇയാളുടെ നില ഗുരുതരമാണെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഏപ്രിൽ മൂന്നിന്‌ കൊടകരയിലാണ്‌ അപകട നാടകം സൃഷ്ടിച്ച്‌ കവർച്ച നടത്തിയത്. 25 ലക്ഷവും കാറും തട്ടിയെടുത്തെന്നാണ്‌ കോഴിക്കോട്‌ സ്വദേശി കൊടകര പൊലീസിൽ നൽകിയ പരാതി.

എന്നാൽ മൂന്നരക്കോടി തട്ടിയെടുത്തതായി പിന്നീട് പുറത്തു വന്നു. പത്തു കോടിയാണെന്നും ഇതിനു പിന്നാലെ ആരോപണമുയർന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഒരു സിഐ ഉള്‍പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി സൂചന ലഭിച്ചിരുന്നു. കുഴല്‍ പണവുമായി പോകുന്ന വാഹനം എറണാകുളം ജില്ലയില്‍ കടന്നാല്‍ പണം തട്ടാന്‍ കുഴല്‍പ്പണ മാഫിയ ഇവരുടെ സഹായം തേടിയതായി സംശയിക്കുന്നു. ഇതിനായി ഇവര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

പണം തട്ടിയെടുത്ത സംഘത്തിലെ പങ്കാളികളായ ഓരോരുത്തര്‍ക്കും പത്ത് ലക്ഷം മുതല്‍ 25 ലക്ഷം വരെ ലഭിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കവര്‍ച്ചയ്ക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് പ്രതികള്‍ താമസിച്ചത്.

അന്വേഷണ സംഘം ഇതുവരെ 1.25 കോടി രൂപയോളം കണ്ടെത്തി. ബാക്കി തുക എവിടെയാണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. പ്രതികളുടെ പക്കല്‍ നിന്ന് ഇനിയും പണം കണ്ടെത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്. കേസില്‍ 19 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് ജയിലില്‍ കോവിഡ് ബാധിച്ചതിനാല്‍ സുഖപ്പെട്ടശേഷം ഇവരുമായി തെളിവെടുപ്പ് നടത്തും.

കേസിലെ ആറാം പ്രതി മാർട്ടിന്റെ വീട്ടിൽ നിന്നും ഒൻപത് ലക്ഷം രൂപ കണ്ടെടുത്തിരുന്നു. വെള്ളങ്ങാല്ലൂരിലെ വീട്ടിൽ മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. പ്രതികൾ പണം കവർന്ന ശേഷം കാറും സ്വർണവും വാങ്ങിയതായി അന്വേഷണസംഘം വെളിപ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷററായ കെ.ജി.കർത്തയെയും ചോദ്യം ചെയ്തിരുന്നു.അതേസമയം തെരഞ്ഞെടുപ്പിന് വിനിയോഗിക്കാന്‍ ബി.ജെ.പി. കര്‍ണാടകയില്‍ നിന്ന് കൊണ്ടു വന്നതാണ് മൂന്നരക്കോടിയെന്ന് കോണ്‍ഗ്രസും സി.പി.എമ്മും ആരോപിക്കുന്നത്.

അതേസമയം, ബിജെപി നേതാവ് വധഭീഷണി മുഴക്കിയെന്ന് ഒബിസി മോര്‍ച്ച ഉപാധ്യക്ഷന്‍ ഋഷി പല്‍പ്പു ആരോപിച്ചു. കുഴല്‍പ്പണ കേസിനെപ്പറ്റിയുളള ഫെയ്സ്‌ബുക്ക് പോസ്റ്റാണ് ഭീഷണിക്ക് കാരണമെന്നും ഋഷി പറഞ്ഞു. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരിക്കെതിരെയാണ് ആരോപണം ഉയർന്ന് കേട്ടത്.

തൃശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. എന്നാൽ ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് ആറു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തെന്നും പാര്‍ട്ടിയെ കരിവാരിത്തേയ്ക്കാനാണ് വധഭീഷണിയെന്ന പരാതിയെന്നും ബിജെപി ജില്ലാ കമ്മിറ്റി പറഞ്ഞു.

കോഴിക്കോടു നിന്ന് ആലപ്പുഴയിലേക്ക് കുഴല്‍പ്പണവുമായി പോയ ധര്‍മരാജനും ഡ്രൈവര്‍ ഷംജീറിനും തൃശൂരില്‍ മുറിയെടുത്തത് ജില്ലാ നേതാക്കളുടെ നിര്‍ദേശ പ്രകാരമാണെന്ന് ഓഫിസ് സെക്രട്ടറി സതീഷ്, പൊലീസിനോട് രാവിലെ വെളിപ്പെടുത്തിയിരുന്നു.

അതിഥികള്‍ ആരാണെന്ന് അറിയില്ലായിരുന്നെന്നും സതീഷ് മൊഴി നൽകി. കുഴല്‍പ്പണ സംഘം തൃശൂരില്‍ എത്തിയ ദിവസം ബിജെപി ഓഫിസില്‍ ഉണ്ടായിരുന്ന അയ്യന്തോള്‍ സ്വദേശി പ്രശാന്തിനേയും പൊലീസ് ക്ലബ്ബില്‍ ചോദ്യംചെയ്തു. ജില്ലാ ട്രഷററെ കാണാന്‍ വന്നതാണെന്ന് പ്രശാന്ത് പൊലീസിനോട് പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (3 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (3 hours ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (4 hours ago)

സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി  (4 hours ago)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (5 hours ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (5 hours ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (5 hours ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (5 hours ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (6 hours ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (6 hours ago)

ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍  (6 hours ago)

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത  (6 hours ago)

വൈശാഖിനെ കുടുക്കിയത് ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല  (6 hours ago)

അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്  (7 hours ago)

സി.ജെ. റോയിയുടെ മരണത്തിന് കാരണം ആദായനികുതി വകുപ്പിന്റെ പീഡനമോ?  (7 hours ago)

Malayali Vartha Recommends