Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വൈശാഖിനെ കുടുക്കിയത്ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല

30 JANUARY 2026 09:54 PM IST
മലയാളി വാര്‍ത്ത

ഒരുമിച്ച് മരിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം ഇരുപത്തിയാറുകാരിയായ യുവതിയെ തന്ത്രപൂര്‍വം കൊലപ്പെടുത്തിയ തടമ്പാട്ടുതാഴം പീസ് ഗാര്‍ഡനില്‍ വൈശാഖനുമായി (35) അന്വേഷണസംഘം തെളിവെടുപ്പ് തുടങ്ങി. തുടരന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെ വൈശാഖനെ ഫെബ്രുവരി രണ്ടു വരെ കസ്റ്റഡിയില്‍ വാങ്ങിയത്. കൊലപാതകം നടന്ന കക്കോടി മോരിക്കര മാളിക്കടവിലെ വര്‍ക് ഷോപ്പില്‍ എത്തിച്ച പ്രതിയുമായി എലത്തൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അര മണിക്കൂറോളം തെളിവെടുപ്പ് നടത്തി.

ഒരുമിച്ച് മരിക്കാന്‍ തന്നെയായിരുന്നു ഉദ്ദേശ്യമെന്നും മരിക്കാന്‍ സാധിക്കാത്തതില്‍ കുറ്റബോധമുണ്ടെന്നും തെളിവെടുപ്പിനിടെ വൈശാഖന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകമല്ലായിരുന്നു, ഞങ്ങള്‍ രണ്ടാളും ആത്മഹത്യ ചെയ്യാനാണ് വന്നത്. ഞാന്‍ മരിച്ചില്ല, അവള്‍ മരിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഭാര്യയോട് എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിരുന്നതായും വൈശാഖന്‍ പറഞ്ഞു. അതേസമയം, ഭാര്യയോട് എല്ലാം പറഞ്ഞെന്ന വാദം പൊലീസ് ഇനിയും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വിവരങ്ങള്‍ സ്ഥിരീകരിക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വൈശാഖന്റെയും ഭാര്യയുടെയും മൊഴികള്‍ പ്രത്യേകമായും ഒന്നിച്ചും രേഖപ്പെടുത്തും.

മരിക്കുന്നതിനു മുന്‍പ് യുവതിക്കു ഉറക്കഗുളിക ചേര്‍ത്ത ജൂസ് നല്‍കിയിരുന്നതായി വൈശാഖന്‍ പൊലീസിനു മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജൂസ് വാങ്ങിയ ബേക്കറിയിലും ഉറക്കഗുളിക വാങ്ങിയ മെഡിക്കല്‍ ഷോപ്പിലും വൈശാഖനെ എത്തിച്ച് തെളിവെടുത്തു. വൈശാഖനും ഭാര്യയും ചേര്‍ന്ന് യുവതിയെ വര്‍ക്‌ഷോപ്പില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബന്ധം ഭാര്യ അറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസില്‍ വൈശാഖന്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഓട്ടോയില്‍ വന്നിറങ്ങിയ ഭാര്യയുമായി, വലിയ തിടുക്കമൊന്നും കാട്ടാതെ യുവതിയെ സമീപത്ത് നേരത്തെ പാര്‍ക്കു ചെയ്തിരുന്ന കാറില്‍ വൈശാഖന്‍ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയുടെ മരണത്തിനു ശേഷം ആദ്യമായി അവിടെയെത്തിയ ആള്‍ എന്ന നിലയില്‍ വൈശാഖന്റെ ഭാര്യയുടെ മൊഴിയും കേസില്‍ നിര്‍ണായകമാണ്.

യുവതിയും വൈശാഖനും തമ്മിലുള്ള ബന്ധം വിലയിരുത്താന്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധന നടത്തും. ഫൊറന്‍സിക് പരിശോധനയുടെ ഭാഗമായി, വര്‍ക്‌ഷോപ്പിനുള്ളില്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ യുവതിയെ മരണശേഷം വൈശാഖന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നു കരുതുന്ന സ്ഥലത്തെ മണ്ണും മറ്റും സ്രവപരിശോധനയ്ക്കായി അന്വേഷണസംഘം ശേഖരിച്ചിരുന്നു. വര്‍ക്‌ഷോപ്പില്‍ നിന്നു കണ്ടെടുത്ത യുവതിയുടെ ബാഗിലെ ഡയറിയിലാണ് വൈശാഖനുമായി പ്ലസ് വണ്‍ കാലം മുതല്‍ ബന്ധം പുലര്‍ത്തിയ വിവരം വ്യക്തമായത്. ഇതോടെയാണ് പോക്‌സോ വകുപ്പുകള്‍ കൂടി ചുമത്താന്‍ പൊലീസ് തീരുമാനിച്ചത്.

വൈശാഖന്‍ ലൈംഗിക വൈകൃതങ്ങള്‍ ഉളളയാളാണെന്നു ഡയറിയില്‍ ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് സൂചന. കേസില്‍ ഇതു നിര്‍ണായകമായതിനാല്‍ ഡയറിയിലെ എഴുത്ത് യുവതിയുടേത് തന്നെയാണെന്നു ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ വിലയിരുത്തുന്ന നടപടികളും പുരോഗമിക്കുന്നു. ഇക്കഴിഞ്ഞ 24 ന് ആണ് യുവതിയെ വര്‍ക്‌ഷോപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഒന്നിച്ചു മരിക്കാന്‍ വിളിച്ചുവരുത്തി തന്ത്രപരമായി പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയെന്നു പൊലീസിന്റെ അന്വേഷണത്തിലാണു കണ്ടെത്തിയത്. പത്തു വര്‍ഷത്തോളമായി വൈശാഖനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ചെറിയ പ്രായം മുതല്‍ തന്നെ വൈശാഖന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും ചോദ്യംചെയ്യലില്‍ തെളിഞ്ഞു. വിവാഹം ചെയ്യണമെന്ന ആവശ്യം യുവതി ഉന്നയിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനിടെ വൈശാഖന്‍ മറ്റ് ചില സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്ന വിവരം അറിഞ്ഞ യുവതിയുമായി ഇയാള്‍ പിണങ്ങുകയും പിന്നീട് കാര്യങ്ങളെല്ലാം യുവതി പുറത്തു പറയുമോയെന്നു ഭയന്ന് കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഒന്നിച്ചു ജീവിക്കാന്‍ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞു ബോധ്യപ്പെടുത്തിയാണ് 24 ന് വൈശാഖന്‍ യുവതിയെ വര്‍ക്‌ഷോപ്പിലേക്കു വിളിച്ചു വരുത്തിയത്. രണ്ടു പേര്‍ക്കും മരിക്കാനായി കുരുക്കു തയാറാക്കിയ വൈശാഖന്‍ യുവതി കഴുത്തില്‍ കുരുക്കിട്ടയുടന്‍ സ്റ്റൂള്‍ തട്ടിമാറ്റുകയായിരുന്നു. മരണം ഉറപ്പിച്ചതിനു പിന്നാലെ ഇയാള്‍ ഭാര്യയെയും നാട്ടുകാരെയും വിവരം അറിയിച്ചതെന്നാണു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിലേക്കു മാറ്റിയ ശേഷം വര്‍ക്‌ഷോപ്പില്‍ എത്തി അവിടെയുളള സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌ക് ഒഴിവാക്കാനായിരുന്നു വൈശാഖന്റെ നീക്കം.

എന്നാല്‍ യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ പാനീയം അല്‍പം കഴിച്ച വൈശാഖനും ആശുപത്രിയിലായതോടെയാണ് തന്ത്രങ്ങള്‍ പാളിയത്. മരണത്തിനു പിന്നാലെ വര്‍ക്‌ഷോപ്പ് സീല്‍ ചെയ്ത പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. മരണത്തിനു മുന്‍പ് യുവതിയുമായി വൈശാഖന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും, തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തോട് ലൈംഗിക വൈകൃതം കാട്ടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കലുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends