Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

വൈശാഖിനെ കുടുക്കിയത്ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല

30 JANUARY 2026 09:54 PM IST
മലയാളി വാര്‍ത്ത

ഒരുമിച്ച് മരിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം ഇരുപത്തിയാറുകാരിയായ യുവതിയെ തന്ത്രപൂര്‍വം കൊലപ്പെടുത്തിയ തടമ്പാട്ടുതാഴം പീസ് ഗാര്‍ഡനില്‍ വൈശാഖനുമായി (35) അന്വേഷണസംഘം തെളിവെടുപ്പ് തുടങ്ങി. തുടരന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെ വൈശാഖനെ ഫെബ്രുവരി രണ്ടു വരെ കസ്റ്റഡിയില്‍ വാങ്ങിയത്. കൊലപാതകം നടന്ന കക്കോടി മോരിക്കര മാളിക്കടവിലെ വര്‍ക് ഷോപ്പില്‍ എത്തിച്ച പ്രതിയുമായി എലത്തൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അര മണിക്കൂറോളം തെളിവെടുപ്പ് നടത്തി.

ഒരുമിച്ച് മരിക്കാന്‍ തന്നെയായിരുന്നു ഉദ്ദേശ്യമെന്നും മരിക്കാന്‍ സാധിക്കാത്തതില്‍ കുറ്റബോധമുണ്ടെന്നും തെളിവെടുപ്പിനിടെ വൈശാഖന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകമല്ലായിരുന്നു, ഞങ്ങള്‍ രണ്ടാളും ആത്മഹത്യ ചെയ്യാനാണ് വന്നത്. ഞാന്‍ മരിച്ചില്ല, അവള്‍ മരിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഭാര്യയോട് എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിരുന്നതായും വൈശാഖന്‍ പറഞ്ഞു. അതേസമയം, ഭാര്യയോട് എല്ലാം പറഞ്ഞെന്ന വാദം പൊലീസ് ഇനിയും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വിവരങ്ങള്‍ സ്ഥിരീകരിക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വൈശാഖന്റെയും ഭാര്യയുടെയും മൊഴികള്‍ പ്രത്യേകമായും ഒന്നിച്ചും രേഖപ്പെടുത്തും.

മരിക്കുന്നതിനു മുന്‍പ് യുവതിക്കു ഉറക്കഗുളിക ചേര്‍ത്ത ജൂസ് നല്‍കിയിരുന്നതായി വൈശാഖന്‍ പൊലീസിനു മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജൂസ് വാങ്ങിയ ബേക്കറിയിലും ഉറക്കഗുളിക വാങ്ങിയ മെഡിക്കല്‍ ഷോപ്പിലും വൈശാഖനെ എത്തിച്ച് തെളിവെടുത്തു. വൈശാഖനും ഭാര്യയും ചേര്‍ന്ന് യുവതിയെ വര്‍ക്‌ഷോപ്പില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബന്ധം ഭാര്യ അറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസില്‍ വൈശാഖന്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഓട്ടോയില്‍ വന്നിറങ്ങിയ ഭാര്യയുമായി, വലിയ തിടുക്കമൊന്നും കാട്ടാതെ യുവതിയെ സമീപത്ത് നേരത്തെ പാര്‍ക്കു ചെയ്തിരുന്ന കാറില്‍ വൈശാഖന്‍ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയുടെ മരണത്തിനു ശേഷം ആദ്യമായി അവിടെയെത്തിയ ആള്‍ എന്ന നിലയില്‍ വൈശാഖന്റെ ഭാര്യയുടെ മൊഴിയും കേസില്‍ നിര്‍ണായകമാണ്.

യുവതിയും വൈശാഖനും തമ്മിലുള്ള ബന്ധം വിലയിരുത്താന്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധന നടത്തും. ഫൊറന്‍സിക് പരിശോധനയുടെ ഭാഗമായി, വര്‍ക്‌ഷോപ്പിനുള്ളില്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ യുവതിയെ മരണശേഷം വൈശാഖന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നു കരുതുന്ന സ്ഥലത്തെ മണ്ണും മറ്റും സ്രവപരിശോധനയ്ക്കായി അന്വേഷണസംഘം ശേഖരിച്ചിരുന്നു. വര്‍ക്‌ഷോപ്പില്‍ നിന്നു കണ്ടെടുത്ത യുവതിയുടെ ബാഗിലെ ഡയറിയിലാണ് വൈശാഖനുമായി പ്ലസ് വണ്‍ കാലം മുതല്‍ ബന്ധം പുലര്‍ത്തിയ വിവരം വ്യക്തമായത്. ഇതോടെയാണ് പോക്‌സോ വകുപ്പുകള്‍ കൂടി ചുമത്താന്‍ പൊലീസ് തീരുമാനിച്ചത്.

വൈശാഖന്‍ ലൈംഗിക വൈകൃതങ്ങള്‍ ഉളളയാളാണെന്നു ഡയറിയില്‍ ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് സൂചന. കേസില്‍ ഇതു നിര്‍ണായകമായതിനാല്‍ ഡയറിയിലെ എഴുത്ത് യുവതിയുടേത് തന്നെയാണെന്നു ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ വിലയിരുത്തുന്ന നടപടികളും പുരോഗമിക്കുന്നു. ഇക്കഴിഞ്ഞ 24 ന് ആണ് യുവതിയെ വര്‍ക്‌ഷോപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഒന്നിച്ചു മരിക്കാന്‍ വിളിച്ചുവരുത്തി തന്ത്രപരമായി പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയെന്നു പൊലീസിന്റെ അന്വേഷണത്തിലാണു കണ്ടെത്തിയത്. പത്തു വര്‍ഷത്തോളമായി വൈശാഖനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ചെറിയ പ്രായം മുതല്‍ തന്നെ വൈശാഖന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും ചോദ്യംചെയ്യലില്‍ തെളിഞ്ഞു. വിവാഹം ചെയ്യണമെന്ന ആവശ്യം യുവതി ഉന്നയിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനിടെ വൈശാഖന്‍ മറ്റ് ചില സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്ന വിവരം അറിഞ്ഞ യുവതിയുമായി ഇയാള്‍ പിണങ്ങുകയും പിന്നീട് കാര്യങ്ങളെല്ലാം യുവതി പുറത്തു പറയുമോയെന്നു ഭയന്ന് കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഒന്നിച്ചു ജീവിക്കാന്‍ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞു ബോധ്യപ്പെടുത്തിയാണ് 24 ന് വൈശാഖന്‍ യുവതിയെ വര്‍ക്‌ഷോപ്പിലേക്കു വിളിച്ചു വരുത്തിയത്. രണ്ടു പേര്‍ക്കും മരിക്കാനായി കുരുക്കു തയാറാക്കിയ വൈശാഖന്‍ യുവതി കഴുത്തില്‍ കുരുക്കിട്ടയുടന്‍ സ്റ്റൂള്‍ തട്ടിമാറ്റുകയായിരുന്നു. മരണം ഉറപ്പിച്ചതിനു പിന്നാലെ ഇയാള്‍ ഭാര്യയെയും നാട്ടുകാരെയും വിവരം അറിയിച്ചതെന്നാണു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിലേക്കു മാറ്റിയ ശേഷം വര്‍ക്‌ഷോപ്പില്‍ എത്തി അവിടെയുളള സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌ക് ഒഴിവാക്കാനായിരുന്നു വൈശാഖന്റെ നീക്കം.

എന്നാല്‍ യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ പാനീയം അല്‍പം കഴിച്ച വൈശാഖനും ആശുപത്രിയിലായതോടെയാണ് തന്ത്രങ്ങള്‍ പാളിയത്. മരണത്തിനു പിന്നാലെ വര്‍ക്‌ഷോപ്പ് സീല്‍ ചെയ്ത പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. മരണത്തിനു മുന്‍പ് യുവതിയുമായി വൈശാഖന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും, തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തോട് ലൈംഗിക വൈകൃതം കാട്ടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കലുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (17 minutes ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (31 minutes ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (41 minutes ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (48 minutes ago)

ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍  (1 hour ago)

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത  (1 hour ago)

വൈശാഖിനെ കുടുക്കിയത് ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല  (1 hour ago)

അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്  (1 hour ago)

സി.ജെ. റോയിയുടെ മരണത്തിന് കാരണം ആദായനികുതി വകുപ്പിന്റെ പീഡനമോ?  (1 hour ago)

ലോകത്തിലെ ആദ്യ റോബോട്ട് നിർമ്മിത വില്ല ദുബൈയിൽ വൻകിട പദ്ധതി  (1 hour ago)

ദുബൈയിൽ സ്വർണ്ണം കൊണ്ട് നിർമ്മിക്കുന്ന തെരുവ്! ലോകത്തിൽ ആദ്യം ലോകം ഇനി ദുബൈയിലേക്ക് ഒഴുകും:  (2 hours ago)

കാറിനുള്ളിൽ പണമോ ലാപ്ടോപ്പോ വെക്കരുത് യുഎഇയിൽ മോഷണം വർധിക്കുന്നു അതീവ ജാഗ്രതാ നിർദേശം  (2 hours ago)

ഇറാൻ ലക്ഷ്യമാക്കി പത്ത് US പടക്കപ്പലുകൾ ഡെൽബർട്ട് ഡി. ബ്ലാക്കും കളത്തിൽ ഇറാൻ അമേരിക്ക യുദ്ധം ഉടൻ ? ഇറാനെ തരിപ്പണമാക്കാൻ ട്രംപ്  (2 hours ago)

പ്രവാസികളെ ഞങ്ങൾക്ക് വേണ്ട ! കർശന നിലപാടിൽ ദുബായ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ആശങ്കയിൽ ദുബായ് തൊഴിൽ വിപണി മാറുന്നു  (2 hours ago)

ഇറാന്റെ ആകാശത്ത് തീതുപ്പി യു എസ് പോർ വിമാനങ്ങൾ .. കടലിൽ പടക്കപ്പലുകൾ ... ഖമനേയിയുടെ തല തെറിക്കും !! IRGC കരിമ്പട്ടികയിൽ  (2 hours ago)

Malayali Vartha Recommends