പുളയുന്ന വേദനയുമായി ആശുപത്രിയിൽ അഭയം തേടിയ ഗർഭിണി;കുഴപ്പമൊന്നുമില്ല തിരികെ വീട്ടിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞ് മുഖം തിരിച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ; വേദന ഒരുപാട് സഹിച്ചു ഒടുവിൽ യുവതി കുഞ്ഞിനെ പ്രസവിച്ചപ്പോൾ കണ്ട കാഴ്ച അതിദയനീയം; നടുക്കുന്ന സംഭവം ഇങ്ങനെ
പുളയുന്ന വേദനയുമായി ആശുപത്രിയിൽ അഭയം തേടിയ ഗർഭിണി.... കുഴപ്പമൊന്നുമില്ല തിരികെ വീട്ടിൽ പൊയ്ക്കോളാം എന്ന് പറഞ്ഞു മുഖം തിരിച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ... വേദന ഒരുപാട് സഹിച്ചു ഒടുവിൽ ആ യുവതി കുഞ്ഞിനെ പ്രസവിച്ചപ്പോൾ കണ്ട കാഴ്ച അതിദയനീയം...... വയറിനുള്ളിൽവെച്ചുതന്നെ കുഞ്ഞ് മരിച്ചിരുന്നു....
കേൾക്കുമ്പോൾ തന്നെ അസ്വസ്ഥമാക്കുന്ന ഈ വാർത്ത പുറത്ത് വരുന്നത് കൊല്ലത്ത് നിന്നാണ്..... മീര എന്ന 23 വയസ്സുള്ള പെൺകുട്ടിക്ക് ആണ് ഈ ചെറുപ്രായത്തിലെ ഇത്രയും വലിയ ദുരന്തമാണ് നേരിടേണ്ടിവന്നത്.... വേദനയാൽ പുളയുമ്പോൾ പോലും മൂന്നു സർക്കാർ ആശുപത്രികൾ ഇവരോട് കാണിച്ചത് കൊടും ക്രൂരത എന്ന് പറയാതെ വയ്യ...
ജീവനറ്റ ഗർഭസ്ഥ ശിശുവിനെയും പേറി, കൊടുംവേദനയുമായെത്തിയതായിരുന്നു ഈ യുവതി. ‘പ്രശ്നമില്ലെന്നു’ പറഞ്ഞു 3 സർക്കാർ ആശുപത്രികൾ തിരിച്ച് അയച്ചത് അവരുടെ അനാസ്ഥ യിലേക്ക് വിരൽചൂണ്ടുന്നു. 8 മാസം ഗർഭിണിയായിരുന്നു മീര. വയറിന് അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ട ആശുപത്രികൾ കയറിയിറങ്ങി അതിനുശേഷം 4 ദിവസമായപ്പോൾ മീര പ്രസവിച്ചപ്പോഴാണ് ചാപിള്ളയാണ് ഉള്ളിൽ ഉണ്ടായിരുന്നത് എന്ന് മനസ്സിലായത്.
കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മീര പ്രസവിച്ചത്. പാരിപ്പള്ളി കുളമട കഴുത്തുമൂട്ടിൽ താമസിക്കുന്ന, കല്ലുവാതുക്കൽ പാറ പാലമൂട്ടിൽ വീട്ടിൽ മിഥുന്റെ ഭാര്യയാണ് മീര.
ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം കൊടും വേദന തന്നെയാണ് മീര അനുഭവിച്ചത്. പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവ. വിക്ടോറിയ വനിതാ ആശുപത്രി, തിരുവനന്തപുരം എസ്എടി ആശുപത്രി എന്നിവിടങ്ങളിലാണു മീരയും ഭർത്താവും ദിവസങ്ങളോളം കയറിയിറങ്ങിയത്.
ഗർഭിണിയായത് മുതൽ രാമറാവുവിലായിരുന്നു ചികിത്സ തുടങ്ങിയത് .എന്നാൽ വയറുവേദനയെടുത്ത് പുളഞ്ഞ് ഈ മാസം 11ന് അവിടെ എത്തിയപ്പോൾ വിക്ടോറിയയിലേക്കു റഫർ ചെയ്യുകയായിരുന്നു. എന്നാൽ അവിടെ അഡ്മിറ്റ് ചെയ്യണം എങ്കിൽ കൂട്ടിരിപ്പിന് സ്ത്രീകൾ ഉണ്ടായിരിക്കണം.
കൂട്ടിരിപ്പിന് സ്ത്രീ ഇല്ല എന്ന കാരണത്താൽ അവിടെ അഡ്മിറ്റ് ചെയ്തില്ല. പകരം എസ്എടിയിലേക്കു റഫർ ചെയ്യുകയായിരുന്നു. വേദന അല്പം കുറഞ്ഞതുകൊണ്ട് ദമ്പതികൾ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ വീണ്ടും 13ന് എസ്എടിയിലെ അത്യാഹിത വിഭാഗത്തിലെത്തി.
പക്ഷേ അവിടെയാണ് മീര കൊടും ക്രൂരത നേരിടേണ്ടിവന്നത്. അവിടെ ഡോക്ടർ പരിശോധിക്കുക പോലും ചെയ്തില്ലെന്നു മീരയും മിഥുനും വെളിപ്പെടുത്തുന്നു. എന്നാൽ വീണ്ടും വയറിനകത്ത് അതികഠിനമായ വേദന അനുഭവപ്പെട്ടു തുടങ്ങി.
അങ്ങനെ സ്ഥിതി വല്ലാതെ ആയപ്പോൾ 15നു പുലർച്ചെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്കാൻ ചെയ്യുകയുണ്ടായി. അപ്പോഴായിരുന്നു ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. കുഞ്ഞിന് അനക്കമില്ല. അരമണിക്കൂറിനുള്ളിൽ മീര ആ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.
മൃതദേഹത്തിന് അഞ്ചോ ആറോ ദിവസം പഴക്കമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആശുപത്രി കാരുടെ അനാസ്ഥ വളരെയധികം ഞെട്ടിക്കുന്നതാണ്. മൂന്ന് ആശുപത്രികൾ കെടുകാര്യസ്ഥത കാണിച്ചത് കൊണ്ട് മാത്രമാണ് എത്രയും വലിയ വേദന മീര അനുഭവിക്കേണ്ടിവന്നത്.
https://www.facebook.com/Malayalivartha