Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കോഴിക്കോട് കോർപ്പറേഷനിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കള്ളിക്കുന്ന്, എരവത്തുകുന്ന്, നെല്ലിപ്പകക്കുന്ന്, അടമ്പാട്ടുമീത്തൽ തുടങ്ങിയ സ്ഥലങ്ങൾ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങളായിരുന്നു;ജനകീയാസൂത്രണ പ്രസ്ഥാനം നഗരത്തിലുണ്ടാക്കിയ ആവേശത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും ഏറ്റവും നല്ല ചിത്രങ്ങളാണ് കള്ളിക്കുന്നിലേയും എരവത്തുകുന്നിലേയും ജനകീയ കുടിവെള്ള പദ്ധതികൾ; ജനകീയാസൂത്രണജനകീയചരിത്രത്തെ കുറിച്ചുള്ള കുറിപ്പുമായി ഡോ .തോമസ് ഐസക്ക്

09 OCTOBER 2021 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

കോഴിക്കോട് കോർപ്പറേഷനിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കള്ളിക്കുന്ന്, എരവത്തുകുന്ന്, നെല്ലിപ്പകക്കുന്ന്, അടമ്പാട്ടുമീത്തൽ തുടങ്ങിയ സ്ഥലങ്ങൾ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങളായിരുന്നുവെന്ന് ഡോ . തോമസ് ഐസക്ക് . ജനകീയാസൂത്രണജനകീയചരിത്രത്തെ കുറിച്ചുള്ള കുറിപ്പ് പങ്കു വയ്ക്കുകയായിരുന്നു അദ്ദേഹം; കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ; കോഴിക്കോട് കോർപ്പറേഷനിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കള്ളിക്കുന്ന്, എരവത്തുകുന്ന്, നെല്ലിപ്പകക്കുന്ന്, അടമ്പാട്ടുമീത്തൽ തുടങ്ങിയ സ്ഥലങ്ങൾ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങളായിരുന്നു.

ജനകീയാസൂത്രണ പ്രസ്ഥാനം നഗരത്തിലുണ്ടാക്കിയ ആവേശത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും ഏറ്റവും നല്ല ചിത്രങ്ങളാണ് കള്ളിക്കുന്നിലേയും എരവത്തുകുന്നിലേയും ജനകീയ കുടിവെള്ള പദ്ധതികൾ. ഇവിടുത്തെ കുടുംബങ്ങളിൽ ഭൂരിപക്ഷംപേരും ദരിദ്രരായിരുന്നു. കുടിവെള്ളത്തിനായി നിരവധി പ്രക്ഷോഭങ്ങൾ നടത്തി നിരാശയിൽ കഴിയുമ്പോഴാണ് ജനകീയാസൂത്രണം ആരംഭിക്കുന്നത്. ഇതൊരു അവസരമായി അവിടുത്തെ ജനങ്ങൾ മാറ്റി.

വാർഡുസഭകളിൽ വളരെ ശക്തമായി കുടിവെള്ള പ്രശ്നം ഉയർത്തി. വികസന സെമിനാറിലും ചർച്ചകൾ നടന്നു. അങ്ങനെ 9-ാം പദ്ധതിയിൽ കള്ളിക്കുന്ന് കുടിവെള്ളപദ്ധതി ഉൾപ്പെടുത്തി. ലഭിച്ച പദ്ധതി വിഹിതത്തോടൊപ്പം ആവശ്യമായ സ്ഥലം സൗജന്യമായി നാട്ടുകാർ ലഭ്യമാക്കി. ഇതിനുപുറമേ പദ്ധതിയടങ്കലിന്റെ 50 ശതമാനത്തിലേറെ ഗുണഭോക്തൃവിഹിതമായും സന്നദ്ധവിഹതമായും സമാഹരിച്ചു.

258 കുടുംബങ്ങൾക്ക് കുടിവെള്ള ലഭ്യമാക്കുന്നതിനായി ഈ പദ്ധതിയുടെ നടത്തിപ്പും പരിപാലനവും രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഗുണഭോക്തൃസമതിയാണ് നിർവ്വഹിച്ചുവരുന്നത്. എരവത്തുകുന്നിലെ കുടിവെള്ള പദ്ധതിയുടെ അനുഭവും സമാനമാണ്.

168 കുടുംബങ്ങൾക്ക് മുടക്കമില്ലതെ കുടിവെള്ളം ഈ പദ്ധതിയിലൂടെ ലഭ്യമാക്കി. ഇതിന്റെ പരിപാലനവും ജനകീയ കമ്മിറ്റിയ്ക്കാണ്. ഈ രണ്ട് കുടിവെള്ള പദ്ധതികൾ തദ്ദേശവാസികളിൽ സൃഷ്ടിച്ച ആവേശവും പങ്കാളിത്തവും ഇതിനോടൊപ്പം ചേർത്ത ചിത്രങ്ങളിൽ പൂർണ്ണമായും പ്രതിഫലിക്കുന്നുണ്ട്.

ഇതിന് സൂത്രധാരകത്വം വഹിച്ച അബ്ദുൾലത്തീഫ് ഫറൂക്ക് കോളേജിലെ അധ്യാപകനായിരുന്നു. നളന്ദയിൽ നടന്ന കെ.ആർ.പി പരിശീലനത്തിലായിരുന്നു തുടക്കം. കോർപ്പറേഷനിലെ പ്ലാൻ കോ-ഓർഡിനേറ്ററായി വർക്കിംഗ് അറേഞ്ച്മെന്റിൽ ചുമതലയേറ്റു.

അതുമുതൽ ഏതാണ്ട് രണ്ട് പതിറ്റാണ്ട് കാലം കോർപ്പറേഷനിലെ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ കഥ ലത്തീഫുമായി കെട്ടുപിണഞ്ഞ് കിടക്കുകയാണ്. 2000-ലെ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ മത്സരിച്ച് ഡെപ്യൂട്ടി മേയറായി. ജില്ലാ ആസൂത്രണസമിതി അംഗമായി. തുടർന്നുള്ള ഒന്നര പതിറ്റാണ്ട് കോർപ്പറേഷൻ ജനപ്രതിനിധിയായി പ്രവർത്തിച്ചു.

ജനകീയാസൂത്രണകാലത്തെ പ്രൊഫ.ലത്തീഫിന്റെ ഏറ്റവും നല്ല അനുഭവം 51വാർഡ് കൺവെൻഷനുകളിൽ പകുതിയലധികം എണ്ണത്തിൽ നേരിട്ട് പങ്കെടുത്തതായിരുന്നു. സ്വൽപ്പം വൈകിയാണെങ്കിലും ചിട്ടകൾ പ്രകാരം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പദ്ധതിയ്ക്ക് രൂപംനൽകി. ഒരു നല്ല സംഘം സന്നദ്ധ പ്രവർത്തകർ കൂട്ടായി പ്രവർത്തിക്കാനുണ്ടായിരുന്നു.

റിട്ടയേർഡ് കൃഷി ഓഫീസറായ ടി.ഇ രാഘവൻ നായർ അധ്യാപകനായിരുന്ന എം.ശ്രീധരനും കൗൺസിലർമാരായ പി.കുമാരൻകുട്ടി, എം. മോഹനൻ കോർപ്പറേഷൻ ജീവനക്കാരായ പി.സുരേഷ്കുമാറും പി.സുബ്രഹ്മണ്യവുമായിരുന്നു പ്രധാന റിസോഴ്സ് പേഴ്സൺസ്. പ്രഫ.എം.കെ പ്രേമജമായിരുന്നു മേയർ. ഡെപ്യൂട്ടി മേയർ തോട്ടത്തിൽ രവീന്ദ്രനും.

ജില്ലാ ആസൂത്രണ സമിതിയെ ജില്ലാ പദ്ധതിരേഖ ഉണ്ടാക്കുന്നതിന് സഹായിച്ചു. പി.മോഹനൻ മാസറ്ററായിരുന്നു ആ സമയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ടി.പി.കുഞ്ഞിക്കണ്ണൻ, പ്രൊഫ.കെ.ശ്രീധരൻ, പി.സി. രവീന്ദ്രൻ, ജില്ലാ കോഓർഡിനേറ്ററായിരുന്ന ടി.പി.ഗോവിന്ദൻകുട്ടി എന്നിവരാണ് ഈ പ്രവർത്തനത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്തത്. പദ്ധതിരേഖ തയ്യാറായെങ്കിലും ഭരണമാറ്റം മൂലം അതിന് വലിയ പ്രായോഗിക പ്രസക്തി ഉണ്ടായില്ല.

പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ശ്രീ.ബാബു പറശ്ശേരി ജില്ലാ ആസൂത്രണസമിതി ചെയർമാനായിരിക്കുമ്പോൾ ലത്തീഫ് മാഷ് ആസൂത്രണ സമിതിയുടെ സർക്കാർ നോമിനിയായിരുന്നു. 13-ാം പദ്ധതിയുടെ തുടക്കത്തിൽ തന്നെ സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആസൂത്രണ സമിതികൾ ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന് മുന്നിട്ടറങ്ങി. 9-ാം പദ്ധതിക്കാലത്ത് അവസാന വർഷമാണ് ജില്ലാ പദ്ധതി തയ്യാറാക്കാൻ ആരംഭിച്ചത്.

അന്ന് അങ്ങനെയേ കഴിയുമായിരുന്നുള്ളൂ. അന്ന് കരട് രൂപത്തിൽ മാത്രം തയ്യാറാക്കാൻ കഴിഞ്ഞ ജില്ലാ പദ്ധതി മികവുറ്റ രീതിയിൽ 13-ാം പദ്ധതിക്കാലത്ത് പൂർത്തീകരിക്കുന്നതിന് കഴിഞ്ഞു. അങ്ങനെ 9-ാം പദ്ധതിക്കാലം തൊട്ട് 13-ാം പദ്ധതി വരെയുള്ള കാൽനൂറ്റാണ്ട് കാലം റിസോഴ്സ് പേഴ്സൺ, ജനപ്രതിനിധി, ജില്ലാ ആസൂത്രണ സമിതിഅംഗം എന്നീ നിലകളിൽ പ്രൊഫ.പി.ടി അബ്ദുൾലത്തീഫ് കേരളത്തിലെ അധികാരവികേന്ദ്രീകരണ പ്രക്രിയയിൽ പങ്കാളിയായി. #ജനകീയാസൂത്രണജനകീയചരിത്രം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (3 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (3 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (4 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends